Friday, May 7, 2010

മതബോധനരംഗത്ത്‌ ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തണം: ബിഷപ്‌ മാര്‍ റെമിജിയോസ്‌ ഇഞ്ചനാനിയില്‍

ശാസ്ത്രസാങ്കേതിക രംഗത്ത്‌ ദ്രുതഗതിയിലുള്ള വളര്‍ച്ച സമൂഹത്തില്‍ സംഭവിക്കുമ്പോള്‍ മതബോധനരംഗത്ത്‌ ആധുനിക സാങ്കേതിക വിദ്യകളുടെ നല്ല വശങ്ങള്‍ ഉപയോഗപ്പെടുത്തുവാന്‍ മതാധ്യാപകര്‍ക്ക്‌ കഴിയണമെന്ന്‌ താമരശേരി രൂപത ബിഷപ്‌ മാര്‍ റെമിജിയോസ്‌ ഇഞ്ചനാനിയില്‍. താമരശേരി രൂപത സണ്‍ഡേ സ്കൂള്‍ പ്രധാനാധ്യാപകരുടെ സമ്മേളനം മേരിക്കുന്ന്‌ പി.എം.ഒ.സിയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസ പരിശീലകര്‍ വിശ്വാസത്തിന്‌ സാക്ഷ്യം വഹിക്കുന്നവരാകണമെന്ന്‌ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച ബിഷപ്‌ മാര്‍ പോള്‍ ചിറ്റിലപ്പിള്ളി പറഞ്ഞു. മതാധ്യാപകരംഗത്ത്‌ 25വര്‍ഷം പൂര്‍ത്തിയാക്കിയവരെയും 2009-10വര്‍ഷത്തെ സ്കോളര്‍ഷിപ്പ്‌ പരീക്ഷയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സുമി ഓണാട്ടിനേയും ചടങ്ങില്‍ ആദരിച്ചു. മതബോധനരംഗത്ത്‌ മൂന്നു വര്‍ഷത്തെ സ്തുത്യര്‍ഹ സേവനത്തിനുശേഷം വിരമിക്കുന്ന ഫാ. ജോര്‍ജ്‌ സെബാസ്റ്റ്യന്‍ എബ്രയിലിന്‌ ആശംസകളും അര്‍പ്പിച്ചു. യോഗത്തില്‍ ഫാ. ജോര്‍ജ്‌ മുണ്ടനാട്ട്‌, ഫാ. സെബാസ്റ്റ്യന്‍ എബ്രയില്‍, ടി.എം ആണ്റ്റണി തെക്കേക്കര, നൈജില്‍ പുരയിടത്തില്‍, ഷാജി കണ്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.