Friday, June 11, 2010

കെ.സി.ബി.സി. യോഗതീരുമാനങ്ങള്‍

1. ഭരണാധികാരികളുടെ പ്രസ്താവനകള്‍
കേരളത്തിലെ ന്യൂനപക്ഷങ്ങള്‍, പ്രത്യേകിച്ച്‌ ക്രൈസ്തവര്‍ ഏറെ നന്ദിയോടും സ്നേഹത്തോടും കൂടെയാണ്‌ ഇവിടുത്തെ മഹാഭൂരിപക്ഷം വരുന്ന ഹൈന്ദവസഹോദരങ്ങളുടെ സഹിഷ്‌ണുതയെയും സഹവര്‍ത്തിത്വത്തെയും എന്നും കണ്ടിട്ടുള്ളതും ഇനി കാണുവാന്‍ ആഗ്രഹിക്കുന്നതും. ഈ സ്ഥിതിവിശേഷത്തിന്‌ ഭംഗം വരത്തക്കരീതിയിലുള്ള പരാമര്‍ശങ്ങളും പ്രസ്താവനകളും ഭരണാധികാരികളില്‍ നിന്നും ഉണ്ടാകുന്നത്‌ ഏറെ നിര്‍ഭാഗ്യകരമാണെന്ന്‌ കെ.സി.ബി.സി. നിരീക്ഷിച്ചു. സ്വാര്‍ത്ഥലാഭങ്ങള്‍ ക്കുവേണ്ടി ചെയ്യുന്ന അത്തരം കാര്യങ്ങളില്‍ നിന്ന്‌ അവര്‍ പിന്‍മാറണമെന്നും മെത്രാന്‍മാര്‍
2. മതസൌഹാര്‍ദ്ദം വളര്‍ത്താന്‍ ഏവര്‍ക്കും കടമയുണ്ട്‌.
കത്തോലിക്കാ വിദ്യാലയങ്ങള്‍ എക്കാലവും മതസൌഹാര്‍ദ്ദത്തിണ്റ്റെയും സഹവര്‍ത്തിത്വത്തിണ്റ്റെയും ദേശീയതയുടെയും പരിശീലന വേദിയായിരുന്നു. എല്ലാ മതവിശ്വാസങ്ങളോടും ആദരം പുലര്‍ത്തുന്ന ഒരു സംസ്കാരം കേരളത്തില്‍ രൂപപ്പെടുത്തുന്നതില്‍ ഈ വിദ്യാലയങ്ങള്‍ നിര്‍ണ്ണായക പങ്കു വഹിച്ചിട്ടുണ്ട്‌. വര്‍ഗീയത വളര്‍ത്താനുള്ള ശ്രമങ്ങള്‍ ആസൂത്രിതമായി നടക്കുന്ന ഇക്കാലത്ത്‌ അതിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ വിദ്യാലയങ്ങളിലൂടെ നമ്മള്‍ ശ്രമിക്കണം. യൂണിഫോമിനെ നിരുത്സാഹപ്പെടുത്താതെയും വിവേചനമില്ലാതെയും മതാചാരങ്ങള്‍ ആദരിക്കപ്പെടണം.
3. പകര്‍ച്ചപ്പനി നേരിടാന്‍ സഹകരിക്കും
കേരളസമൂഹത്തെ അതിരൂക്ഷമായി ബാധിച്ചുകൊണ്ടിരിക്കുന്ന പകര്‍ച്ചപ്പനി നേരിടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളുമായും ഇതരസംഘടനകളുമായും സഹകരിച്ച്‌ പ്രവര്‍ത്തിക്കും. കേരളത്തിലെ കത്തോലിക്കാസഭയുടെ ആശുപത്രികള്‍ ഇതര ആതുരശുശ്രൂഷാകേന്ദ്രങ്ങള്‍ രൂപതാ സാമൂഹിക പ്രവര്‍ത്തനവിഭാഗങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ പകര്‍ച്ചവ്യാധികളും പകര്‍ച്ചപ്പനിയും നേരിടാനും നിയന്ത്രണവിധേയമാക്കാനും പൊതുജനങ്ങള്‍ക്ക്‌ ആരോഗ്യബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കാനും കേരളകത്തോലിക്ക മെത്രാന്‍ സമിതി തീരുമാനിച്ചു. കെ.സി.ബി.സി.യുടെ ഹെല്‍ത്ത്‌ കമ്മീഷന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കും.
4. നാടിണ്റ്റെ വികസനത്തിന്‌ ത്യാഗം അനുഷ്ഠിക്കാന്‍ തയ്യാര്‍
നാടിണ്റ്റെ വികസനത്തിനുവേണ്ടി ത്യാഗം അനുഷ്ഠിച്ചിട്ടുള്ള ചരിത്രമാണ്‌ കേരളത്തിലെ ക്രൈസ്തവര്‍ക്കുള്ളത്‌. ഈ പാരമ്പര്യം സഭ തുടരുകയും രാഷ്ട്രത്തിനുവേണ്ടി ത്യാഗം അനുഷ്ഠിക്കാന്‍ ക്രൈസ്തവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ദേശീയപാത വികസനത്തിനുവേണ്ടി സ്ഥലം വിട്ടുകൊടുക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ പ്രതിഫലം നല്‍കാന്‍ ഗവര്‍മെണ്റ്റിനു സാധിക്കണം. നാടിണ്റ്റെ നന്‍മയ്ക്കായി സ്ഥലം നല്‍കുന്നവരെ മാന്യമായി പുനരധിവസിപ്പിക്കാനും കഴിയണം. കേരളത്തിലെ അടിസ്ഥാനസൌകര്യങ്ങളുടെ വികസനത്തിന്‌ അന്തര്‍ദേശീയ നിലവാരമുള്ള റോഡുകള്‍ ഉണ്ടാകേണ്ടത്‌ അത്യാവശ്യമാണ്‌. അതേ സമയം പൊതുനന്‍മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ ജനത്തെ സജ്ജമാക്കുന്നതില്‍ ഗവര്‍മെണ്റ്റും ഭരണസംവിധാനങ്ങളും പരാജയപ്പെടുന്നുവെന്നും മെത്രാന്‍മാര്‍ നിരീക്ഷിച്ചു. തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ട്‌ ദേശീയപാതയുടെ വീതി ൩൦ മീറ്ററായി ചുരുക്കാന്‍ കൈക്കൊണ്ട തീരുമാനം കേരളത്തിലെ വരുംതലമുറയോട്‌ ചെയ്യുന്ന അനീതിയാണ്‌.
5. തിരുനാള്‍ നടത്തുന്നതിന്‌ മാര്‍ഗനിര്‍ദ്ദേശങ്ങള്‍
തിരുനാളുകള്‍ നടത്തുന്നതിന്‌ അജപാലന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ കെ.സി.ബി.സി. തീരുമാനിച്ചു. പൊതുജനങ്ങള്‍ക്ക്‌ ബുദ്ധിമുട്ടില്ലാത്ത രീതിയിലും പരിസ്ഥിതി പ്രശ്നങ്ങള്‍ ശബ്ദമലിനീകരണം, ഗതാഗത തടസ്സം എന്നിവ ഇല്ലാത്ത രീതിയിലും ആണ്‌ തിരുനാളുകള്‍ നടത്തേണ്ടത്‌. തിരുനാളുകളില്‍ കടന്നുകൂടിയിട്ടുള്ള തെറ്റായ കീഴ്‌വഴക്കങ്ങള്‍ ഒഴിവാക്കാനും കെ.സി.ബി.സി. ആഹ്വാനം ചെയ്തു. തിരുനാള്‍ ആഘോഷങ്ങള്‍ പ്രധാനമായും ആത്മീയ ഉണര്‍വിനും ജീവിതനവീകരണത്തിനും കൂട്ടായ്മ പരിപോഷിപ്പിക്കുന്നതിനും സഹായകമാകണം.
6. മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ശമമാക്കുമ്മദ്യപാനം ഭയാനകമായ രോഗമെന്ന രീതിയില്‍ കേരളത്തില്‍ കുട്ടികളിലും യുവാക്കളിലും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മദ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ കെ.സി.ബി.സി. യുടെ മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ സജീവമാക്കും. പൊതുജനങ്ങള്‍ക്ക്‌ ബോധവത്കരണം, മദ്യപാനത്തിന്‌ അടിമകളായവര്‍ക്ക്‌ ചികിത്സാസൌകര്യങ്ങള്‍ എന്നിവ കത്തോലിക്കാ ആശുപത്രികളില്‍ സജ്ജമാക്കും. മദ്യവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ കത്തോലിക്കാ സഭയെടുക്കുന്ന നേതൃത്വം കേരള സമൂഹത്തിന്‌ വലിയ സംഭാവനയായതുകൊണ്ട്‌ എന്തൊക്കെ എതിര്‍പ്പുണ്ടായാലും മദ്യവിരുദ്ധശുശ്രൂഷ സഭയുടെ കടമയണെന്ന്‌ മെത്രാന്‍ സമിതി വിലയിരുത്തി. കേരളത്തില്‍ മദ്യത്തിണ്റ്റെ ഉപയോഗവും വിതരണവുംകുറയ്ക്കുന്ന മദ്യനയം സര്‍ക്കാര്‍ നടപ്പിലാക്കണമെന്നും കെ.സി.ബി.സി. അവശ്യപ്പെട്ടു.
7. കെ.സി.ബി.സി. യും അല്‍മായ പ്രതിനിധികളും തമ്മില്‍ ചര്ച്ച്
രൂപതകളുടെ പാസ്റ്ററല്‍ കൌണ്‍സില്‍ പ്രതിനിധികള്‍, സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും സംസ്ഥാനഭാരവാഹികളുടെ പ്രതിനിധികള്‍, ഓരോ വ്യക്തിഗത സഭകളില്‍ നിന്നും വനിതകള്‍, യുവാക്കള്‍ എന്നിവര്‍ കൂടി ഉള്‍ക്കൊള്ളുന്ന 10പേര്‍ വീതം വരുന്ന പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി കെ.സി.ബി.സി. അല്‍മായ കമ്മീഷന്‍ പുന:ക്രമീകരിക്കും. കെ.സി.ബി.സി. 2010ഡിസംബര്‍ സമ്മേളനത്തില്‍ ഈ അല്‍മായ പ്രതിനിധികളും മെത്രാന്‍മാരും ഒന്നിച്ച്‌ സഭ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും പരിഹാരമാര്‍ഗങ്ങളെക്കുറിച്ചും ചര്‍ച്ചചെയ്യും. ഇക്കാര്യങ്ങള്‍ ക്രമവത്കരിക്കുന്നതിന്‌ അല്‍മായ കമ്മീഷനെ ചുമതലപ്പെടുത്തി.
8. സ്വാശ്രയമേഖലയിലെ പ്രശ്നം
സ്വാശ്രയമേഖലയില്‍ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കുവാന്‍ ഭരണാധികാരികള്‍ക്ക്‌ കടമയുണ്ട്‌. കത്തോലിക്കാ വിദ്യാഭ്യാസസ്ഥാപനങ്ങളോട്‌ കോഴിക്കോട്‌ സര്‍വകലാശാല കാണിക്കുന്ന വിവേചനാപരമായ പ്രവര്‍ത്തനങ്ങളെ സമിതി വിശദമായി ചര്‍ച്ച ചെയ്യുകയും അതിനെതിരേ ശക്തമായി പ്രതിഷേധിക്കുകയും ചെയ്തു. ഭരണഘടനാപരമായ അവകാശങ്ങളെയും കോടതിയുടെ വിധിത്തീര്‍പ്പുകളെയും അവഗണിച്ചു നടത്തുന്ന ഇത്തരം വിവേചനാപരമായ പ്രവര്‍ത്തനങ്ങളില്‍ നിന്നും സര്‍വകലാശാല പിന്‍വാങ്ങണമെന്ന്‌ സമ്മേളനം ആവശ്യപ്പെട്ടു. നിഷേധാത്മക നിലപാടുമായി മുന്നോട്ടു പോകുകയാണെങ്കില്‍ അതിനെതിരേ ശക്തവും വ്യാപകവുമായി പ്രതികരിക്കുമെന്നും സമ്മേളനം ഓര്‍മ്മിപ്പിച്ചു.
9. വൊക്കേഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍
കെ.സി.ബി.സി. വൊക്കേഷന്‍ കമ്മീഷന്‍ ചെയര്‍മാനായി ചങ്ങനാശ്ശേരി ആര്‍ച്ചുബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടത്തിനെ കത്തോലിക്കാ മെത്രാന്‍ സമിതി തിരഞ്ഞെടുത്തു.
10. കെ.സി.ബി.സി. നിയമനങ്ങള്‍
1. കരിസ്മാറ്റിക്‌ കമ്മീഷന്‍ സെക്രട്ടറിയും കേരള സര്‍വ്വീസ്‌ ടീം സംസ്ഥാന ഡയറക്ടറുമായി റവ. ഫാ.ജോസഫ്‌ അഞ്ചാനിക്കലിനെ നിയമിച്ചു.
2. കേരള കാത്തലിക്‌ സ്റ്റുഡന്‍സ്‌ ലീഗ്‌ സംസ്ഥാന ഡയറക്ടറായി റവ. ഫാ. യേശുദാസ്‌ പഴമ്പിള്ളിയെ നിയമിച്ചു.
3. കാത്തലിക്‌ ഹെല്‍ത്ത്‌ അസോസിയേഷണ്റ്റെ സംസ്ഥാന എക്സിക്യൂട്ടീവ്‌ സെക്രട്ടറിയായി റവ. ഫാ. ആണ്റ്റോ ചാലിശ്ശേരിയെ നിയമിച്ചു.
4. ജീസസ്സ്‌ ഫ്രട്ടേര്‍ണിറ്റിയുടെ സംസ്ഥാന ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജായി ക്ളരീഷ്യന്‍ സന്ന്യാസസഭാംഗമായ റവ. ഫാ. മാത്യു പനക്കക്കുഴിയെ നിയമിച്ചു.
5. മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന സെക്രട്ടറിയായി റവ. ഫാ. റ്റി.ജെ ആണ്റ്റണിയെ നിയമിച്ചു.