Tuesday, June 29, 2010

പരേതര്‍ക്കുവേണ്ടിയുള്ള അനുഷ്ഠാനങ്ങള്‍ ക്രൈസ്തവരുടേയും ഭാരതീയരുടേയും പാരമ്പര്യമാണ്‌: ബിഷപ്‌ മാര്‍ ബോസ്കോ പുത്തൂറ്‍

പരേതര്‍ക്കുവേണ്ടിയുള്ള അനുഷ്ഠാനങ്ങള്‍ ക്രൈസ്തവരുടേയും ഭാരതീയരുടേയും പാരമ്പര്യമാണെന്ന്‌ ബിഷപ്‌ മാര്‍ ബോസ്കോ പുത്തൂറ്‍. പരേതാത്മാക്കളെ അനുസ്മരിക്കുകയും ശുശ്രൂഷയ്ക്കിടയില്‍ അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുന്ന പാരമ്പര്യം ആഗോള കത്തോലിക്കാസഭയുടേയും ഭാരതീയരുടേയും സവിശേഷതയാണ്‌. പങ്കിലമായ ആത്മാവിനെ ശുദ്ധീകരിച്ച്‌ നിത്യസൌഭാഗ്യത്തിലേക്ക്‌ ചേര്‍ക്കപ്പെടുന്നതിന്‌ പരേത സ്മരണയും പ്രാര്‍ഥനകളും ഉപകരിക്കും. മരിച്ചവരെ സ്മരിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നത്‌ ജീവിക്കുന്ന മനുഷ്യണ്റ്റെ ധര്‍മമാണെന്നും സീറോ മലബാര്‍സഭ കൂരിയ ബിഷപ്‌ മാര്‍ ബോസ്കോ പുത്തൂറ്‍ പറഞ്ഞു. ആലുവ മൂത്തേടന്‍സ്‌ ഗ്രൂപ്പ്‌ ഉടമകളുടെ പിതാവ്‌ എം.ജെ. തോമസ്‌ മൂത്തേടണ്റ്റെ 25-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച്‌ ആലുവ സെണ്റ്റ്‌ ഡൊമിനിക്സ്‌ ഇടവകപള്ളിക്ക്‌ നല്‍കിയ താമ്രപാളികള്‍ക്കൊണ്ടു പൊതിഞ്ഞ സുവര്‍ണകൊടിമരം ആശീര്‍വദിച്ചുകൊണ്ട്‌ സംസാരിക്കുകയായിരുന്നു ബിഷപ്‌. രാവിലെ 10-ന്‌ അഭിവന്ദ്യപിതാവിണ്റ്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയും ഒപ്പീസും നടന്നു. ഫാ. സെബാസ്റ്റ്യന്‍ ശങ്കുരിക്കല്‍, ഫാ. ജോസ്‌ പാലാട്ടി, ഫാ. ജോസഫ്‌ ചക്യത്ത്‌, ഫാ. കുര്യാക്കോസ്‌ ഇരവിമംഗലം, ഫാ. ജോണ്‍സണ്‍ കക്കാട്ട്‌, ഫാ. ജിജോ കാച്ചപ്പിള്ളി എന്നിവര്‍ സഹകാര്‍മികരായിരുന്നു. പള്ളി വികാരി ഫാ. ജോര്‍ജ്‌ തോട്ടങ്കര കൃതജ്ഞതയും പറഞ്ഞു.