Friday, October 17, 2008

പട്ടികവര്‍ഗക്കാരുടെ മെഡിക്കല്‍ പ്രവേശനം: വിദ്യാഭ്യാസമന്ത്രി ഉത്തരവാദിയെന്ന്‌ ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍

കേരള സര്‍ക്കാരിന്റെ മെഡിക്കല്‍ എന്‍ട്രന്‍സ്‌ പരീക്ഷയില്‍ 40 ശതമാനം മാര്‍ക്കുള്ള പട്ടികവര്‍ഗ വിദ്യാര്‍ഥികളില്ലാതായത്‌ സര്‍ക്കാരിന്റെ പിടിവാശികൊണ്ടാണെന്ന്‌ ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍. അതുകൊണ്ടാണ്‌ 33 സീറ്റുകള്‍ അവര്‍ക്കുവേണ്ടി മാറ്റിവയ്ക്കപ്പെട്ടത്‌ വിദ്യാര്‍ഥികളില്ലാതെ കിടക്കാനിടയാക്കിയത്‌. അതിന്‌ മെഡിക്കല്‍ കൗണ്‍സിലിനെ പ്രതികൂട്ടിലാക്കാന്‍ വിദ്യാഭ്യാസവകുപ്പ്‌ നടത്തുന്ന ശ്രമങ്ങള്‍ വിചിത്രവും തികച്ചും അപഹാസ്യവുമാണ്‌. പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ സുപ്രീം കോടതിയില്‍ കേസ്‌ നടത്തേണ്ട സാഹചര്യവും സര്‍ക്കാരിന്റെ സൃഷ്ടിയാണെന്ന്‌ ഇന്റര്‍ചര്‍ച്ച്‌ കൗണ്‍ സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ വ ക്താവ്‌ ഫാ. ഫിലി പ്പ്‌ നെല്‍പ്പുരപ്പറമ്പില്‍ ആരോപിച്ചു. സ്വാശ്രയ മെഡിക്കല്‍ കോളജുകളെ തങ്ങളുടെ കൈപ്പിടിയിലാക്കാന്‍ വിദ്യാഭ്യാസവകുപ്പ്‌ ആസൂത്രണം ചെയ്ത പദ്ധതികളാണ്‌ യഥാര്‍ഥത്തില്‍ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക്‌ മെഡിക്കല്‍ പ്രവേശനം നിഷേധിക്കുന്ന സാഹചര്യത്തിലെത്തിച്ചത്‌. പ്രവേശനപരീക്ഷയില്‍ തെറ്റായ ഉത്തരങ്ങള്‍ക്ക്‌ നെഗേറ്റെവ്‌ മാര്‍ക്ക്‌ നല്‍കി അമ്പതു ശതമാനം മാര്‍ക്കുള്ള വിദ്യാര്‍ഥികളുടെ എണ്ണം പരിമിത പ്പെടുത്തുന്ന സര്‍ക്കാരിന്റെ തന്ത്രമാണ്‌ ഇവിടെ പാളിയത്‌. അതിന്‌ ബലിയാടുകളാകേണ്ടിവന്നത്‌ പാവപ്പെട്ട പട്ടികവര്‍ഗ വിദ്യാര്‍ഥികളും ഒപ്പം ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്ക്‌ ഏറ്റം കൂടുതല്‍ മാര്‍ ക്ക്‌ വാങ്ങിയെങ്കിലും എന്‍ട്രന്‍സ്‌ പരീക്ഷയില്‍ മാര്‍ക്ക്‌ കുറഞ്ഞവരുമാണ്‌.സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ സീറ്റുകള്‍ക്ക്‌ മാത്രം വേണ്ടത്ര വിദ്യാര്‍ഥികള്‍ക്കു പ്രവേശനരീതിയില്‍ അമ്പത്‌ ശതമാനം മാര്‍ക്ക്‌ കിട്ടുന്ന സാഹചര്യത്തില്‍ സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ യോഗ്യതാവിദ്യാര്‍ഥികളില്ലാത്ത സാഹചര്യം സംജാതമാകും. അപ്പോള്‍ അവര്‍ സര്‍ക്കാരിനെ ആശ്രയിക്കേണ്ടിവരികയും സര്‍ക്കാരിന്‌ അവരെ തങ്ങളുടെ താളത്തില്‍ തുള്ളിക്കയും ചെയ്യാം എന്നതായിരുന്നു കണക്കുകൂട്ടല്‍.തെറ്റായ ഉത്തരങ്ങള്‍ എഴുതിയതിന്‌ നെഗേറ്റെവ്‌ മാര്‍ക്ക്‌ നല്‍കുന്ന തികച്ചും അശാസ്ത്രീയമായ ഒപ്പം ചില കഴിവുകളെമാത്രം പരിശോധിക്കുന്ന പ്രവേശന പരീക്ഷാസമ്പ്രദായത്തില്‍ മാറ്റം വന്നാല്‍തന്നെ കേരളത്തില്‍ അമ്പതു ശതമാനം മാര്‍ക്കുകിട്ടുന്ന വിദ്യാര്‍ഥികളുടെ പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ ഉള്‍പ്പെടെയുള്ളവരുടെ എണ്ണം ഉയരും. ഇപ്പോ ള്‍ നടന്ന പ്രവേശന പരീക്ഷാപേപ്പറുകള്‍ പോലും പുനര്‍പരിശോധനയ്ക്ക്‌ കൗണ്‍സിലിന്റെ നിര്‍ദേശമനുസരിച്ച്‌ യോഗ്യരായ വിദ്യാര്‍ ഥികളെ പട്ടികവര്‍ഗക്കാരില്‍നിന്നു ലഭിക്കും.ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കു പ്രവേശനം നല്‍കണമെന്ന കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദിക്കുമ്പോള്‍ ഇപ്പോഴത്തെ സാഹചര്യം അവര്‍തന്നെ സൃഷ്ടിച്ചതാണെന്നകാര്യം സൗകര്യപൂര്‍വം വിസ്മരിക്കുകയാണ്‌ ചെയ്യുന്നത്‌. മെഡിക്കല്‍ കൗണ്‍സിലിന്റെ പ്രവേശന പരീക്ഷയില്‍ അമ്പതു ശതമാനം മാര്‍ക്കുള്ളവരെ മാത്രമേ പ്രവേശിപ്പിക്കൂ എന്ന നിലപാടിനെ ആക്ഷേപിക്കുന്ന വിദ്യാഭ്യാസവകുപ്പും മറ്റും തങ്ങള്‍ നടത്തിയ പ്രവേശന പരീക്ഷയില്‍ അന്യായമായി നെഗേറ്റെവ്‌ മാര്‍ക്ക്‌ ഏര്‍പ്പെടുത്തിയാണ്‌ വിദ്യാര്‍ഥികളുടെ ഭാവി തുലച്ചതെന്ന കാര്യം സൗകര്യപൂര്‍വം മറക്കുന്നു. ഇപ്പോള്‍ പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്കു പ്രത്യേക പരിശീലനം കൊടുക്കാന്‍ പോകുന്നതും പ്രത്യേകം പരീക്ഷ നടത്താന്‍ പോകുന്നതും പൊതുജനത്തിന്റെ കണ്ണില്‍ മണ്ണിടാനുള്ള വിദ്യയാണ്‌. സ്വാശ്രയമെഡിക്കല്‍ കോളജുകളെ, പ്രത്യേകിച്ചും സര്‍ക്കാരുമായി കരാര്‍ ഒപ്പിടാത്ത മെഡിക്കല്‍ കോളജുകളെ ഒരു പാഠം പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആസൂത്രണം ചെയ്ത വിദ്യാഭ്യാസവകുപ്പിന്റെ കുതന്ത്രങ്ങള്‍ വെള്ളത്തിലാക്കിയത്‌ പട്ടികവര്‍ഗ വിദ്യാര്‍ഥികളെയാണ്‌.ഹയര്‍ സെക്കന്‍ഡറിയുടെ മാര്‍ ക്കും പ്രവേശന പരീക്ഷയുടെ മാ ര്‍ക്കും ചേര്‍ത്ത്‌ റാങ്ക്‌ അനുസരിച്ചുമാത്രം വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്ന, കരാര്‍ ഒപ്പിടാത്ത കോളജുകളില്‍ ഇതുപോലെതന്നെ പ്രവേശന പരീക്ഷയില്‍ അ മ്പതുശതമാനം മാര്‍ക്കില്ലാത്ത എന്നാല്‍, ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ വളരെ നല്ല മാര്‍ക്കു വാങ്ങിയ കുറച്ച്‌ വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചതിനെതിരേ ആ ക്രോശം മുഴക്കുന്ന വിപ്ലവ വിദ്യാ ര്‍ഥി സംഘടനകള്‍ കരാര്‍ ഒപ്പിട്ട കോളജുകളില്‍ ഒരു നല്ലപങ്കും പ്രവേശന പരീക്ഷയില്‍ അമ്പതു ശതമാനം മാര്‍ക്കില്ലാത്തവരാണെന്നകാര്യം വിസ്മരിക്കയാണെന്ന്‌ ഫാ. നെല്‍പ്പുരപ്പറമ്പില്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.