Wednesday, October 29, 2008

വിശ്വാസികള്‍ സമാധാനത്തിന്റെ വക്താക്കളാകണം: ബിഷപ്‌ മാര്‍ എടയന്ത്രത്ത്‌

ക്രിസ്തുവില്‍ വിശ്വസിച്ച്‌ ജീവിക്കുന്ന ഓരോ വ്യക്തികളും സമൂഹത്തില്‍ നന്മയുടേയും സ്നേഹത്തിന്റെയും സുവിശേഷ പ്രഘോഷകരായി മാറി സമാധാനത്തിന്റെ വക്താക്കളായി ജീവിക്കണമെന്ന്‌ എറണാകുളം-അങ്കമാലി അതിരൂപതാ സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌. എറണാകുളം -അങ്കമാലി അതിരൂപതയിലെ കരിസ്മാറ്റിക്‌ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്‌. സമൂഹത്തില്‍ സമാധാനം സ്ഥാപിക്കാനുള്ള ദൈവത്തിന്റെ കരങ്ങളിലെ ഉപകരണങ്ങളായി മാറാനുള്ള വിനയത്തോടെയുള്ള മനസ്ഥിതിയാണ്‌ ആര്‍ജിക്കേണ്ടത്‌.ആഗോളവത്ക്കരണത്തിന്റെ കാലഘട്ടത്തിലും ക്രിസ്തുവിന്റെ സ്നേഹ വിപ്ലവത്തിന്‌ ഏറെ പ്രസക്തിയുണ്ടെന്ന്‌ സമാപന സന്ദേശത്തില്‍ എറണാകുളം-അങ്കമാലി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ്‌ ചക്യത്ത്‌ പറഞ്ഞു. സഭയോട്‌ വിശ്വസ്തതയും സമൂഹത്തോട്‌ പ്രതിബദ്ധതയുള്ളവരുമായിരിക്കണം ഓരോ വിശ്വാസിയുമെന്ന്‌ അദ്ദേഹം പറഞ്ഞു. ഫാ.പോള്‍ പൊട്ടക്കല്‍ മുഖ്യ പ്രഭാഷണം നടത്തി.