Wednesday, October 29, 2008

ക്രൈസ്തവര്‍ക്കെതിരായ അക്രമം നാണക്കേട്‌:ആര്‍ക്കോട്ട്‌ നവാബ്‌ മുഹമ്മദ്‌ അബ്ദുള്‍ അലി

രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക്‌ അനവധി സംഭാവനകള്‍ നല്‍കിയിട്ടുള്ള ക്രൈസ്തവര്‍ക്കെതിരേ ഒറീസയിലും കര്‍ണാടകയിലും കേരളത്തിന്റെ മറ്റ്‌ പല ഭാഗങ്ങളിലുമായുണ്ടായ അതി ക്രമങ്ങള്‍ രാജ്യത്തിന്‌ നാണക്കേടാണെന്ന്‌ ആര്‍ക്കോട്ട്‌ നവാബ്‌ മുഹമ്മദ്‌ അബ്ദുള്‍ അലി അഭിപ്രായപ്പെട്ടു. വിദ്യാലയങ്ങള്‍, സാമൂഹ്യസേവന കേന്ദ്രങ്ങള്‍, ആശു പത്രികള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തുന്ന ക്രൈസ്തവര്‍ക്കുനേരേ നടക്കുന്ന അതി ക്രമങ്ങള്‍ ഏത്‌ രാഷ്ടീയത്തിന്റെ പേരിലാണെങ്കിലും അംഗീകരിക്കാനാവില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. ലയണ്‍സ്‌ ക്ലബ്‌ ഇന്റര്‍നാഷണലും ജീവന്‍ ടി വിയും സംയുക്തമായി സംഘടിപ്പിച്ച മതേതരത്വം ഇന്ത്യയില്‍ എന്ന സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നിഷിപ്ത താത്പ ഋയക്കാരാണ്‌ മതത്തിന്റെ പേരില്‍ പ്രശ്നങ്ങളുണ്ടാക്കുന്നത്‌,യഥാര്‍ഥമതവിശ്വാസികള്‍ അല്ല. മതേതരത്വത്തിന്‌ പേരുകേട്ട രാജ്യമായിരുന്നു ഭാരതം. എത്രയോ ഹൈന്ദവ രാജാക്കന്‍മാരാണ്‌ മുസ്ലിം ദേവാലയങ്ങള്‍ നിര്‍മിക്കാന്‍ സഹായം നല്‍കിയിരിക്കുന്നത്‌. ക്ഷേത്രങ്ങള്‍ നിര്‍മിക്കാന്‍ മുസ്ലിം ഭരണാധികാരികളും വേണ്ട സഹായം നല്‍കി. ക്രൈസ്തവ വിദ്യാലയങ്ങളും പള്ളികളും നിര്‍മിക്കാനും ഇന്ത്യയിലെ ഹൈന്ദവ, മുസ്ലിം രാജാക്കന്‍മാര്‍പിന്തുണ നല്‍കിയത്‌ നമ്മുടെ മഹത്തായ പാരമ്പര്യ ത്തിന്‌ ഉദാഹരണമാണെന്ന്‌ അദ്ദേഹം പറഞ്ഞു.മുസ്ലിം എന്ന നിലയില്‍ താന്‍ ഇന്ത്യയില്‍ ജനിച്ചതിലും വളര്‍ന്നതിലും ജീവിക്കുന്നതിലും അഭിമാനം കൊള്ളുന്നതായി അദ്ദേഹം പറഞ്ഞു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലും, ഹിന്ദുവും മുസ്ലിം കളും തമ്മിലും ശത്രുത തുടരണം എന്നത്‌ ബ്രിട്ടീഷുകാരുടെ തന്ത്രമായിരുന്നു. രാഷ്ട്രീയ താത്പര്യങ്ങ ള്‍ക്കനുസരിച്ച്‌ വര്‍ഗീയമായി വേര്‍തിരിക്കാനുള്ള ശ്രമങ്ങള്‍ക്ക്‌ വഴങ്ങരുതെന്ന്‌ അദ്ദേഹം നിര്‍ദേശിച്ചു. മലയാളികളായ തീവ്രവാദികള്‍ കാഷ്മീരില്‍കൊല്ലപ്പെട്ട കാര്യം കേരളീയര്‍ ഇതുവരെയും ഗൗരവത്തോടെ കണ്ടുതുടങ്ങിയിട്ടില്ലെന്ന്‌ സെമിനാര്‍ ഉദ്ഘാടനം ചെയ്ത മുന്‍ ഇന്ത്യന്‍ അംബാസഡര്‍ ടി.പി.ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു. മുമ്പ്‌ എല്ലാ കാര്യങ്ങള്‍ക്കും മാതൃകയായിരുന്നു കേരളം. ഈ അവസ്ഥ നഷ്ടമായിരിക്കുന്നു. ഭീകരവാദം ഏറ്റവും ഭീഷണിയുയര്‍ത്തുന്നത്‌ മതേതരത്വത്തിനാണ്‌. മേറ്റ്ല്ലാ രാജ്യങ്ങളിലും മതേതരത്വം മതങ്ങള്‍ക്ക്‌ സ്വാതന്ത്ര്യമില്ലാത്ത അവസ്ഥയാണ്‌. എന്നാല്‍, ഇന്ത്യ യില്‍ എല്ലാവിശ്വാസങ്ങളെയും സ്വീകരിക്കുന്ന സാഹചര്യമാണത്‌. കാശ്മീര്‍ ഇന്ത്യയില്‍ നിന്ന്‌ വേര്‍പെട്ടാല്‍ നമ്മുടെ മതേതര സങ്കല്‍പങ്ങള്‍ക്കാണ്‌ അത്‌ ഭീഷണിയുയര്‍ത്തുക. ഇവിടത്തെ മുസ്ലിംകള്‍ ആയിരിക്കും അതിന്റെ ഫലം രൂക്ഷമായി അനുഭവിക്കേണ്ടിവരികയെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. ന്യൂന പക്ഷ, ഭൂരിപക്ഷ വേര്‍തിരിവില്ലാതെ എല്ലാമതങ്ങളിലും മൗലിക വാദികളുണ്ടന്ന്‌ അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ജീവന്‍ ടി വി എം.ഡി ബേബി മാത്യു സോമതീരം അധ്യക്ഷ ത വഹിച്ചു. മുന്‍ അംബാസഡര്‍ തോമസ്‌ ഏബ്രഹാം, ലയണ്‍സ്‌ ഡിസ്ട്രിക്ട്‌ ഗവര്‍ണര്‍ ഡോ. താസിം സയ്ദ്‌ മുഹമ്മദ്‌, വൈസ്‌ ഡിസ്ട്രിക്ട്‌ ഗവര്‍ണര്‍ ഇന്ദിരാ രവീ ന്ദ്രനാഥ്‌, പ്രഫ.ടി.കെ.തമ്പി, ഡോ.പി.വി മജീദ്‌ എന്നിവര്‍ പ്രസംഗിച്ചു