Tuesday, January 27, 2009

ചൈനയിലേതുപോലെ കേരളത്തിലും ക്രൈസ്തവ സഭയ്ക്ക്‌ കൂച്ചുവിലങ്ങിടാന്‍ ശ്രമം: മാര്‍ താഴത്ത്‌

ചൈനയിലേതുപോലെ കേരളത്തിലും ക്രൈസ്തവസഭയ്‌ ക്ക്‌ കൂച്ചുവിലങ്ങിടാന്‍ ശ്രമം നടത്തുകയാണെന്ന്‌ ആര്‍ച്ച്ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌. ഇതിന്റെ ഭാഗമാണ്‌ നിയമപരിഷ്കരണസമിതി ശിപാര്‍ശകളെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിയമപരിഷ്കരണസമിതി ശി പാര്‍ശകള്‍ക്കെതിരെ അതിരൂപതയിലെ അല്‍മായ സംഘടനകളുടെ നേതൃത്വത്തില്‍ കളക്ടറേറ്റിനു മു ന്നില്‍ നടത്തിയ ഉപവാസപ്രാര്‍ഥനായജ്ഞം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച്‌ ബിഷപ്‌.സഭയുടെ വിശ്വാസപ്രവര്‍ത്തനങ്ങളെ തകര്‍ക്കാനും രാഷ്ട്രീയവ ത്കരിക്കാനും സഭാസ്വത്തുക്കള്‍ രാഷ്ട്രീയക്കാരുടെ കൈപ്പിടിയിലാക്കാനുമുള്ള ഗൂഢശ്രമമാണ്‌ നി യമപരിഷ്കരണസമിതിയുടെ ശി പാര്‍ശകള്‍ക്കുപിന്നില്‍. ശിപാര്‍ശകള്‍ ആര്‍ക്കുവേണ്ടിയാണോ നടപ്പാക്കുന്നത്‌ ആ സമുദായത്തിന്റെ വിശ്വാസികളായ പ്രതിനിധികള്‍ ആരുംതന്നെ ഈ സമിതിയിലില്ലെന്നത്‌ ശ്രദ്ധേയമാണ്‌. ഭൗതിക വാദത്തിന്റെ നിഴലുകള്‍ ഈ ശിപാര്‍ശകളില്‍ കാണുന്നുണ്ട്‌. ഒരു ഹിഡന്‍ അജന്‍ഡ ഇതിനുപിന്നിലുണേ്ടായെന്നും സംശയിക്കേണ്ടിയിരിക്കുന്നു. ഈ പരിഷ്കരണങ്ങളെ ശക്തമായി എതിര്‍ ക്കും.ഭരണഘടനയുടെ അന്തഃസത്തയെ ത്തന്നെ ഹനിക്കുന്ന തരത്തിലുള്ള നിര്‍ദേശങ്ങളാണ്‌ കമ്മിറ്റി നിര്‍ദേശങ്ങളിലുള്ളതെ ന്നും അദ്ദേഹം കുറ്റപ്പെടുത്തി