Friday, May 29, 2009

ബൈബിള്‍ ഞായര്‍ 2009

ക്രിസ്തുവിന്റെ വചനം നിങ്ങളില്‍ സമൃദ്ധമായി വസിക്കട്ടെ(കൊളോ 3:16)ബൈബിള്‍ ഞായര്‍ 2009കെ.സി.ബി.സി. ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ പുറപ്പെടുവിക്കുന്ന സര്‍ക്കുലര്‍കര്‍ത്താവായ യേശുവില്‍ പ്രിയപ്പെട്ടവരേ, ഈ വര്‍ഷത്തെ ബൈബിള്‍ ഞായര്‍ ജൂണ്‍ 21 -ാ‍ം തീയതി നാം ആഘോഷിക്കുകയാണ്‌. അതിന്‌ ഒരുക്കമായി ജൂണ്‍ 15 മുതല്‍ 20 വരെ തിയതികളില്‍ ബൈബിള്‍ വാരമായും ആചരിക്കുന്നു. ഈ വര്‍ഷത്തെ ബൈബിള്‍ ഞായറിന്റെയും ബൈബിള്‍ വാരത്തി ന്റെയും മുഖ്യവിഷയമായി സ്വീകരിച്ചിരിക്കുന്നത്‌ പുരോഹിതര്‍ ദൈവവ ചന വ്യാഖ്യാനശുശ്രൂഷയ്ക്ക്‌ എന്നതാണ്‌. ജ്ഞാനസ്നാനംവഴി ക്രൈ സ്തവനും തിരുപ്പട്ടംവഴി പുരോഹിതനും തങ്ങള്‍ക്ക്‌ ലഭിച്ച സവിശേഷാധികാരത്താല്‍ ദൈവവചനത്തിന്റെ വ്യാഖ്യാതാക്കള്‍ ആകേണ്ടവരാണ്‌.ഈ വിഷയം സ്വീകരിക്കുന്നതിനു പ്രേരിപ്പിച്ച പശ്ചാത്തലത്തിലേക്ക്‌ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കട്ടെ. 2009 ജൂണ്‍ 19 മുതല്‍ 2010 ജൂണ്‍ 19 വരെ സാര്‍വ്വത്രികസഭ പൗരോഹിത്യ വര്‍ഷമായി ആചരിക്കുകയാണ്‌. പുരോഹി തരുടെ മധ്യസ്ഥനായ ആര്‍സിലെ വി. ജോണ്‍ മരിയ വിയാനിയുടെ 150 -ാ‍ം ചരമവാര്‍ഷികം പ്രമാണിച്ചാണ്‌ ബെനഡിക്ട്‌ 16 -ാ‍മന്‍ മാര്‍പാപ്പാ സാര്‍വ്വത്രികസഭ പൗരോഹിത്യവര്‍ഷമായി ആചരിക്കണമെന്ന്‌ പ്രഖ്യാപിച്ചത്‌. ഈ പശ്ചാത്തലത്തില്‍ പൗരോഹിത്യശുശ്രൂഷയ്ക്ക്‌ നിയുക്തരായവരുടെ പ്രഥമപ്രധാനദൗത്യമായ ദൈവവചനവ്യാഖ്യാന - പ്രഘോഷണ ചുമതലയെക്കുറിച്ച്‌ ചിന്തിക്കുന്നത്‌ ഉചിതമായിരിക്കുമല്ലോ. ആഗോളസഭ പൗരോഹിത്യവര്‍ഷത്തിന്റെ ചിന്താവിഷയമായി എടുത്തിരിക്കുന്നത്‌ ക്രിസ്തുവിന്റെ വിശ്വസ്തതയും പുരോഹിതരുടെ വിശ്വസ്തതയും എന്നതാണ്‌. പുരോഹിതര്‍ വളരെ വിശ്വസ്തതയോടെ നിര്‍വഹിക്കേണ്ട ഒരു ദൗത്യമാണ്‌ നാമിവിടെ വിചിന്തനം ചെയ്യുന്നത്‌.കൂടാതെ, ഏറ്റവും വലിയ വചനപ്രഘോഷകനായ വി. പൗലോസിന്റെ 2000-ാ‍ം ജന്മദിനം സമുചിതമായി അനുസ്മരിക്കുവാന്‍ ബനഡിക്ട്‌ 16 -ാ‍മന്‍ മാര്‍പാപ്പ പ്രഖ്യാപിച്ച പൗലോസിന്റെ വര്‍ഷം ജൂണ്‍ മാസം 27-ാ‍ം തിയതിഅവസാനിക്കുകയുമാണല്ലോ. വചനത്തിന്റെ ശക്തിയും മാധുര്യവും മനസ്സിലാക്കി സുവിശേഷപ്രഘോഷണത്തിനായി ജീവിതം സമര്‍പ്പിച്ച പൗലോസിന്റെ മാതൃകയോടു ചേര്‍ത്ത്‌ വിചിന്തനം നടത്തുന്നത്‌ സന്ദര്‍ഭോ ചിതംതന്നെ.പ്രേഷിതതീക്ഷ്ണതയാല്‍ ജ്വലിച്ച പൗലോസിന്റെ സുവിശേഷ പ്രസംഗങ്ങളുടെയെല്ലാം കേന്ദ്രാശയം ക്രിസ്തുവും ക്രിസ്തുവിലൂടെയുള്ള മനുഷ്യരക്ഷയുമാണ്‌. ജീവിതത്തിന്റെ ആദ്യഘട്ടത്തില്‍ സഭാപീഢകനാ യിരുന്ന പൗലോസ്‌, ക്രമാനുഗതമായി യേശുക്രിസ്തുവിനെക്കുറിച്ചുള്ള പൂര്‍ണ്ണജ്ഞാനം ആര്‍ജ്ജിച്ച്‌ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സഭാസമൂഹങ്ങളെ കെട്ടിപ്പടുത്തു. നസ്രത്തിലെ യേശു ഉത്ഥിതനായ ക്രിസ്തുവാണെന്ന്‌ പൗലോസ്‌ മനസ്സിലാക്കിയത്‌ ഡമാസ്ക്കസിലേക്കുള്ള യാത്രയിലുണ്ടായ മാനസാന്തരാനുഭവത്തില്‍ നിന്നാണ്‌. അനന്തരം അറേബ്യയിലും ജറൂസലേമിലും താര്‍സൂസിലും യേശുവിനെക്കുറിച്ചുള്ള പഠനത്തില്‍ അദ്ദേഹം ചെലവഴിച്ചു. ഈ സന്ദര്‍ഭത്തിലാണ്‌ അദ്ദേഹം പത്രോസിനെയും മറ്റ്‌ അപ്പസ്തോലന്‍മാരെയും കണ്ടുമുട്ടുന്നത്‌. പഴയ നിയമത്തില്‍ പ്രവചിക്കപ്പെട്ട മിശിഹായെ യേശുവില്‍ കണ്ടുമുട്ടിയ പൗലോസ്‌, റോമില്‍ അ.ഉ. 68 -ല്‍ രക്തസാക്ഷിത്വം വരിക്കുന്നതുവരെ ക്രിസ്തുവിന്റെ അപ്പസ്തോലനെന്ന നിലയില്‍ തീക്ഷണതയോടെ പ്രവര്‍ത്തിച്ചു. അന്ത്യഘട്ടമെത്തിയപ്പോള്‍ യേശു ഇന്നലെയും ഇന്നും എന്നും ജീവിക്കുന്ന ആദിയും അന്തവുമായ ക്രിസ്തുവാണെന്ന്‌ പൗലോസ്‌ പൂര്‍ണ്ണമായും അനുഭവിച്ചറിഞ്ഞു. ക്രൂശിതനായ യേശുവിനെക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും അറിയേണ്ടതില്ലെന്നും പ്രസംഗിക്കേണ്ടതില്ലെന്നും പൗലോസ്‌ തീരുമാനിച്ചു (1 കൊറി 1:23, 2:2). പൗലോസിന്റെ ദൈവശാസ്ത്രമനുസരിച്ച്‌ സഭയെക്കുറിച്ചുള്ള ജ്ഞാനമില്ലാതെ ദൈവപുത്രനായ ക്രിസ്തുവിനെ അറിയുക സാധ്യമല്ല. സഭ അദ്ദേഹത്തിന്‌ ആത്മീയ വ്യക്തിത്വമുള്ള വിശ്വാസികളുടെ സമൂഹമാണ്‌. മറ്റു സംഘങ്ങളില്‍നിന്നും സമ്മേളനങ്ങളില്‍നിന്നും സഭയെ വ്യതിരിക്തമാക്കുന്ന ഘടകം അതിന്റെ ക്രിസ്ത്വനുകരണമാണ്‌. അനുകരണത്തിലൂടെ ആത്മീയ നന്മകളിലുള്ള ഭാഗഭാഗിത്വം തുടരുന്നു. സഭയില്‍ രൂപപ്പെട്ട ബൈബിളിന്റെ സംരക്ഷകയും വ്യാഖ്യാതാവും സഭ തന്നെയാണ്‌. വി. ഗ്രന്ഥം ആധികാരികമായി വ്യാഖ്യാനിക്കാനുള്ള അധികാരം സഭയുടെ പ്രബോധനാധികാരത്തി (ങമഴശെ‍ല്‍ശൗാ‍) നാണ്‌. ക്രിസ്തുവിന്റെ തുടര്‍ച്ചയായ സഭയില്‍ ക്രിസ്തുവിന്റെ ദൗത്യം നിര്‍വഹിക്കുവാന്‍ അപ്പസ്തോലന്‍മാരും അജപാലകരും മൂപ്പന്മാരും ഡീക്കന്മാരുമെല്ലാം ആദിമസഭാകാലഘട്ടത്തില്‍ തന്നെ നിയോഗിക്കപ്പെടുന്നുണ്ട്‌. ഞങ്ങള്‍ ദൈവവചനശുശ്രൂഷയില്‍ ഉപേക്ഷകാണിച്ച്‌ ഭക്ഷ ണമേശകളില്‍ ശുശ്രൂഷിക്കുന്നതു ശരിയല്ല (അപ്പ 6:2) എന്നു വിധിയെഴു തിയ അപ്പസ്തോലന്മാരെയാണ്‌ ആദിമസഭയില്‍ നാം കാണുക. ദൈവവചനശുശ്രൂഷ ആദിമസഭയിലെന്നപോലെ ഇന്നും പുരോഹിതരുടെ ദൗത്യനിര്‍വഹണത്തിന്റെ അവിഭാജ്യഘടകമാണ്‌. ക്രൈ സ്തവസന്ദേശം സ്വീകരിക്കാന്‍ ക്ഷണിക്കപ്പെടുന്നവര്‍ക്ക്‌ ശരിയായ രീതി യില്‍ വി. ഗ്രന്ഥം വ്യാഖ്യാനിച്ചുകൊടുക്കുക പൗരോഹിത്യ ധര്‍മ്മാനുഷ്ഠാ നത്തിന്റെ ഭാഗമാണ്‌. ജറൂസലേമില്‍ ആരാധിക്കാന്‍ പോയിട്ടു തിരിച്ചു വരികയായിരുന്ന എത്യോപ്യക്കാരന്‍ ഏശയ്യായുടെ പ്രവചനം വായിക്കു ന്നതുകേട്ട,്‌ അവന്റെ രഥത്തെ സമീപിച്ച പീലിപ്പോസ്‌ ചോദിച്ചു: വായിക്കുന്നത്‌ നിനക്ക്‌ മനസ്സിലാകുന്നുണ്ടോ? ആരെങ്കിലും വ്യാഖ്യാനി ച്ചുതരാതെ എങ്ങനെയാണു ഞാന്‍ മനസ്സിലാക്കുക എന്ന എത്യോപ്യക്കാര ന്റെ മറുപടി വി. ഗ്രന്ഥം വായിക്കുന്ന ഓരോ സാധാരണക്കാരന്റെയും മനോ വികാരമാണ്‌. പൗരോഹിത്യശുശ്രൂഷയുടെ ദൗത്യശ്രേണിയിലെ പ്രഥമസ്ഥാനം ദൈവവചന പ്രഘോഷണത്തിനായിരിക്കണം. വി. പൗലോസ്‌ എഴുതുന്നു: ഞാന്‍ സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കില്‍ എനിക്കു ദുരിതം (1 കൊറി 9:16). ദൈവവചനം ഒഴിവാക്കിയുള്ള സഭാജീവിതമില്ല. ഇന്ന്‌ എല്ലാ ക്രൈസ്തവഭവനങ്ങളിലും സ്വന്തമായൊരു ബൈബിള്‍ ഉണ്ടെന്നുതന്നെ പറയാം. മാത്രവുമല്ല, ദൈവവചനത്തിനായി ദാഹിക്കുന്ന ദൈവജനമാണ്‌ നമുക്കു ചുറ്റുമുള്ളത്‌. വിശ്വാസത്തിനു വിരുദ്ധമായി നല്‍കുന്ന ദുര്‍വ്യാഖ്യാനം കേള്‍ക്കാന്‍വരെ തയ്യാറാവുന്നതാണ്‌ ദൈവവചനത്തിനായുള്ള ഈ ദാഹം. വി. ലിഖിതങ്ങളെ സമീപിക്കുന്നതിന്‌ നൂറ്റാണ്ടുകളിലൂടെ രൂപപ്പെട്ട ഇച്ഛാ ശക്തിയും സങ്കേതങ്ങളും നഷ്ടപ്പെട്ട ഒരവസ്ഥയും ഇന്നുണ്ട്‌. സ്വന്തമായ ഭാഷയില്‍ ദൈവവചനം വായിച്ചുകേട്ടാലും അതിന്റെ ശരിയായ അര്‍ത്ഥവും സന്ദേശവും ഉള്‍ക്കൊള്ളുന്നതിന്‌ അത്‌ വ്യാഖ്യാനിച്ചു നല്‍കേണ്ടതാണ്‌. അപ്പോള്‍ പരിശുദ്ധാരൂപി ഉദ്ദേശിക്കുന്ന സന്ദേശം വചനം കേള്‍ക്കുന്നവര്‍ക്ക്‌ ഹൃദിസ്ഥമാകും. വി. ഗ്രന്ഥവ്യാഖ്യാനത്തിന്‌ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലും കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥവും നമുക്ക്‌ മാര്‍ഗ്ഗരേഖകള്‍ നല്‍കുന്നുണ്ട്‌. ചരിത്രപരമായ വസ്തുത ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനപരമായ മാനമാണ്‌. രക്ഷാകരചരിത്രം ഒരു കെട്ടുകഥയല്ല, യഥാര്‍ത്ഥ ചരിത്രമാണ്‌. യോഹ 1:14 -ലെ വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു എന്ന വചനത്തിലൂടെ രൂപീകൃതമായ ക്രൈസ്തവതത്വത്തിന്റെ ഫലമാണ്‌ ഈ ആവശ്യം. ദൈവം നസ്രത്തിലെ യേശുവില്‍ മനുഷ്യനായി എന്നത്‌ ചരിത്രപരമായ ഒരു യാഥാര്‍ത്ഥ്യമാണ്‌. എന്നാല്‍ ഈ ചരിത്രത്തിന്‌ മറ്റൊരു മാനമുണ്ട്‌. അത്‌ ദൈവിക ഇടപെടലാണ്‌. അതുകൊണ്ട്‌ ഒരേ സമയം മാനുഷികവും ദൈവികവുമായ വചനത്തിന്റെ ശരിയായ വ്യാഖ്യാനത്തിന്‌ രണ്ടാമതൊരു വ്യാഖ്യാനതലം കൂടിയുണ്ടെന്ന്‌ ദൈവാവിഷ്കരണം എന്ന വത്തിക്കാന്‍ കൗണ്‍സില്‍ ഡിക്രി പറയുന്നു. എഴുതപ്പെട്ട വചനം പുരോഹിതര്‍, എഴുതപ്പെട്ട അരൂപിയാലാവണം വ്യാഖ്യാനിക്കേണ്ടത്‌. ഇത്‌ വ്യാഖ്യാനത്തിനുള്ള അടിസ്ഥാനപരമായ പ്രമാണമാണ്‌. സഭയില്‍ നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതും വിശുദ്ധരെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതും വി. ഗ്രന്ഥരചയിതാക്കളെ പ്രചോദിപ്പിച്ചതുമായ അതേ ആത്മാവു തന്നെയാണ്‌ വി.ഗ്രന്ഥം വ്യാഖ്യാനിക്കുന്ന പുരോഹിതരുടെ ഹൃദയത്തോടും സംസാരിക്കുന്നത്‌. അതുകൊണ്ട്‌ ബൈബിളിന്റെ ദൈവികവും പരിശുദ്ധാത്മപരവുമായ മാനങ്ങള്‍ ശരിക്കും കണക്കിലെടുത്തുള്ള വ്യാഖ്യാനത്തിന്‌ മൂന്ന്‌ അടിസ്ഥാന ഘടകങ്ങള്‍ ഉണ്ടാവണം. 1. വി.ഗ്രന്ഥത്തിന്റെ ആകമാനമുള്ള സമ്പൂര്‍ണ്ണതയും യോജിപ്പും കണ ക്കിലെടുത്താണ്‌ ഓരോ ഭാഗവും വ്യാഖ്യാനിക്കേണ്ടത്‌. ഈ രീതിയെയാണ്‌ ഇക്കാലത്ത്‌ കാനോനിക്കല്‍ വ്യാഖ്യാനം എന്നു വിളിക്കുന്നത്‌. 2. സഭയുടെ ജീവിക്കുന്ന പാരമ്പര്യം കണക്കിലെടുക്കണം.3. വിശ്വാസവുമായുള്ള പൊരുത്തം പരിഗണിക്കണം. വ്യാഖ്യാനങ്ങളുടെ ഈ മൂന്നു ഘടകങ്ങള്‍ പ്രകടമാക്കുന്ന വ്യാഖ്യാനത്തെ മാത്രമാണ്‌ പുസ്തകത്തിനുചേര്‍ന്ന വ്യാഖ്യാനമെന്നു വിളിക്കാനാവുന്നത്‌.ബൈബിള്‍ വ്യാഖ്യാനത്തില്‍ ഈ മൂന്നു തലങ്ങളുടെ അസാന്നിധ്യം സൃഷ്ടിക്കുന്ന ന്യൂനതകള്‍ വളരെ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്‌. പലപ്പോഴും പ്രാരംഭതലത്തില്‍ നിന്നുകൊണ്ടു മാത്രം വ്യാഖ്യാനിക്കുമ്പോള്‍ ബൈബിള്‍ വെറും ചരിത്രപുസ്തകമായി വായിക്കപ്പെടുന്നു. ഇവിടെ ബൈ ബിള്‍ ഭൂതകാലചരിത്രമായിമാത്രം നിലനില്‍ക്കുന്നു. എന്നാല്‍ ബൈബി ലൈന്‍ കേവലം ചരിത്രം വിവരിക്കുന്ന ഒന്നായിമാത്രം കരുതാതെ, അതി ല്‍നിന്ന്‌ രക്ഷാകരവും ധാര്‍മ്മികവുമായ സന്ദേശങ്ങള്‍കൂടി ഉള്‍ക്കൊള്ളുന്ന ജീവല്‍ഗ്രന്ഥമായി കാണാന്‍ സാധിക്കണം. മറ്റൊരു പ്രശ്നം ചരിത്രസംഭവങ്ങളെല്ലാം വെറും മാനുഷികം മാത്രമായി കണക്കാക്കപ്പെടുന്നു എന്നതാണ്‌. വിശ്വാസപരമായ വ്യാഖ്യാനം അപ്രത്യക്ഷമാകുന്നു. മാനവചരിത്രത്തില്‍ ദൈവികത പ്രത്യക്ഷപ്പെടുന്നില്ല. അല്ലെങ്കില്‍ ദൈവിക ഘടകങ്ങളുടെ ചരിത്രപരത നിഷേധിക്കുന്ന വ്യാ ഖ്യാനമായി ഇതു പരിണമിക്കുന്നു. ഉദാഹരണമായി ചിലര്‍ ക്രിസ്തു വി. കുര്‍ബാന സ്ഥാപിച്ചതിനെ നിഷേധിക്കുന്നു. വിശ്വാസത്തിന്റെ വ്യാഖ്യാനം ഇല്ലാതാകുന്നതിന്റെ ഫലമാണിത്‌. ഇത്‌ ചരിത്രത്തിലെ ദൈവത്തിന്റെ ഇടപെടലും സാന്നിധ്യവും നിഷേധിക്കുന്ന ദൈവദൂഷണപരമായ ദാര്‍ശനിക വ്യാഖ്യാനങ്ങള്‍ക്ക്‌ ഇടനല്‍കുന്നു. അതുകൊണ്ട്‌ സഭയുടെ ജീവിതത്തിനും ദൗത്യത്തിനും വിശ്വാസത്തിന്റെ ഭാവിക്കും വ്യാഖ്യാനം വി.ഗ്രന്ഥപരമായ വ്യാഖ്യാനമാകണം. അത്‌ സുവിശേഷപ്രസംഗങ്ങളുടെ അടിത്തറയാകണം. പുരോഹിതരുടെ സുവിശേഷപ്രസംഗങ്ങളും വ്യാഖ്യാനങ്ങളും ഈ മൂന്നു ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്നതാകണം. മിക്ക വിശ്വാസികള്‍ക്കും ദൈവ വചനവുമായുള്ള ഏക സമ്പര്‍ക്കബിന്ദു ഞായറാഴ്ച ദിവ്യബലിമധ്യേയുള്ള സുവിശേഷപ്രസംഗമാണ്‌. ദൈവവചനത്തിന്റെ വ്യാഖ്യാനം പുരോഹിതര്‍ എത്രമാത്രം വിശ്വസ്തതയോടെയും ഗൗരവബോധത്തോടെയും നിര്‍വഹി ക്കണമെന്ന്‌ ഇത്‌ നമ്മെ ബോധ്യപ്പെടുത്തുന്നു. വി. ലിഖിതങ്ങളെക്കുറിച്ചുള്ള ജ്ഞാനം വിശ്വാസത്താല്‍ നയിക്കപ്പെടണം. വിശ്വാസം കേള്‍വിയി ല്‍നിന്നും കേള്‍വി ക്രിസ്തുവിനെപ്പററിയുളള പ്രസംഗത്തില്‍നിന്നുമാണ്‌ (റോമ10:17). ഏതൊരു ബൈബിള്‍ ഭാഗവും വായിക്കപ്പെടുന്നത്‌ വി.ലിഖിതത്തിന്റെ ആന്തരിക ഐക്യത്തിന്റെ പശ്ചാത്തലത്തില്‍ ആയി രിക്കണം. കേവല വിജ്ഞാനത്തില്‍ ബൈബിള്‍ വായന അവസാനിക്കരുത്‌. അത്‌ മാനസാന്തരത്തിനും മനഃസാക്ഷി രൂപവത്ക്കരണത്തിനുമുള്ള ഒരു വിളിയാണ്‌. വ്യാഖ്യാനത്തിന്റെ ഈ മൂന്നു ഘടകങ്ങളോടൊപ്പം നാലാമതൊരു ഘടകംകൂടി ചേര്‍ക്കാനാഗ്രഹിക്കുന്നു. വി.ഗ്രന്ഥവ്യാഖ്യാനം നമ്മെ പ്രാര്‍ ത്ഥനയിലേക്കും പ്രവൃത്തിയിലേക്കും നയിക്കണം. വി. അഗസ്തീനോ സിന്റെ വാക്കുകളനുസരിച്ച്‌ ഏതൊരുവന്‍ വി. ഗ്രന്ഥങ്ങളോ അവയുടെ ഏതെങ്കിലും ഭാഗമോ മനസ്സിലാക്കുന്നുവെന്ന്‌ ചിന്തിക്കുകയും എന്നാല്‍ ദൈവത്തോടും സഹോദരനോടുമുള്ള ബഹുമുഖ സ്നേഹത്തെ പടുത്തുയ ര്‍ത്തുന്നതിലേക്ക്‌ നയിക്കാതെ അതിനെ വ്യാഖ്യാനിക്കുകയും ചെയ്താല്‍ അവയെ അവന്‍ മനസ്സിലാക്കേണ്ടവിധം ഗ്രഹിക്കുന്നില്ല. ദൈവവചനം വെറുതെ വായിക്കാനോ സംസാരിക്കാനോ മാത്രമുള്ളതല്ല. മറിച്ച്‌ മറ്റൊരു പ്രശ്നം ചരിത്രസംഭവങ്ങളെല്ലാം വെറും മാനുഷികം മാത്രമായി കണക്കാക്കപ്പെടുന്നു എന്നതാണ്‌. വിശ്വാസപരമായ വ്യാഖ്യാനം അപ്രത്യക്ഷമാകുന്നു. മാനവചരിത്രത്തില്‍ ദൈവികത പ്രത്യക്ഷപ്പെടുന്നില്ല. അല്ലെങ്കില്‍ ദൈവിക ഘടകങ്ങളുടെ ചരിത്രപരത നിഷേധിക്കുന്ന വ്യാ ഖ്യാനമായി ഇതു പരിണമിക്കുന്നു. ഉദാഹരണമായി ചിലര്‍ ക്രിസ്തു വി. കുര്‍ബാന സ്ഥാപിച്ചതിനെ നിഷേധിക്കുന്നു. വിശ്വാസത്തിന്റെ വ്യാഖ്യാനം ഇല്ലാതാകുന്നതിന്റെ ഫലമാണിത്‌. ഇത്‌ ചരിത്രത്തിലെ ദൈവത്തിന്റെ ഇടപെടലും സാന്നിധ്യവും നിഷേധിക്കുന്ന ദൈവദൂഷണപരമായ ദാര്‍ശനിക വ്യാഖ്യാനങ്ങള്‍ക്ക്‌ ഇടനല്‍കുന്നു. അതുകൊണ്ട്‌ സഭയുടെ ജീവിതത്തിനും ദൗത്യത്തിനും വിശ്വാസത്തിന്റെ ഭാവിക്കും വ്യാഖ്യാനം വി.ഗ്രന്ഥപരമായ വ്യാഖ്യാനമാകണം. അത്‌ സുവിശേഷപ്രസംഗങ്ങളുടെ അടിത്തറയാകണം. പുരോഹിതരുടെ സുവിശേഷപ്രസംഗങ്ങളും വ്യാഖ്യാനങ്ങളും ഈ മൂന്നു ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്നതാകണം. മിക്ക വിശ്വാസികള്‍ക്കും ദൈവ വചനവുമായുള്ള ഏക സമ്പര്‍ക്കബിന്ദു ഞായറാഴ്ച ദിവ്യബലിമധ്യേയുള്ള സുവിശേഷപ്രസംഗമാണ്‌. ദൈവവചനത്തിന്റെ വ്യാഖ്യാനം പുരോഹിതര്‍ എത്രമാത്രം വിശ്വസ്തതയോടെയും ഗൗരവബോധത്തോടെയും നിര്‍വഹി ക്കണമെന്ന്‌ ഇത്‌ നമ്മെ ബോധ്യപ്പെടുത്തുന്നു. വി. ലിഖിതങ്ങളെക്കുറിച്ചുള്ള ജ്ഞാനം വിശ്വാസത്താല്‍ നയിക്കപ്പെടണം. വിശ്വാസം കേള്‍വിയി ല്‍നിന്നും കേള്‍വി ക്രിസ്തുവിനെപ്പററിയുളള പ്രസംഗത്തില്‍നിന്നുമാണ്‌ (റോമ10:17). ഏതൊരു ബൈബിള്‍ ഭാഗവും വായിക്കപ്പെടുന്നത്‌ വി.ലിഖിതത്തിന്റെ ആന്തരിക ഐക്യത്തിന്റെ പശ്ചാത്തലത്തില്‍ ആയി രിക്കണം. കേവല വിജ്ഞാനത്തില്‍ ബൈബിള്‍ വായന അവസാനിക്കരുത്‌. അത്‌ മാനസാന്തരത്തിനും മനഃസാക്ഷി രൂപവത്ക്കരണത്തിനുമുള്ള ഒരു വിളിയാണ്‌. വ്യാഖ്യാനത്തിന്റെ ഈ മൂന്നു ഘടകങ്ങളോടൊപ്പം നാലാമതൊരു ഘടകംകൂടി ചേര്‍ക്കാനാഗ്രഹിക്കുന്നു. വി.ഗ്രന്ഥവ്യാഖ്യാനം നമ്മെ പ്രാര്‍ ത്ഥനയിലേക്കും പ്രവൃത്തിയിലേക്കും നയിക്കണം. വി. അഗസ്തീനോ സിന്റെ വാക്കുകളനുസരിച്ച്‌ ഏതൊരുവന്‍ വി. ഗ്രന്ഥങ്ങളോ അവയുടെ ഏതെങ്കിലും ഭാഗമോ മനസ്സിലാക്കുന്നുവെന്ന്‌ ചിന്തിക്കുകയും എന്നാല്‍ ദൈവത്തോടും സഹോദരനോടുമുള്ള ബഹുമുഖ സ്നേഹത്തെ പടുത്തുയ ര്‍ത്തുന്നതിലേക്ക്‌ നയിക്കാതെ അതിനെ വ്യാഖ്യാനിക്കുകയും ചെയ്താല്‍ അവയെ അവന്‍ മനസ്സിലാക്കേണ്ടവിധം ഗ്രഹിക്കുന്നില്ല. ദൈവവചനം വെറുതെ വായിക്കാനോ സംസാരിക്കാനോ മാത്രമുള്ളതല്ല. മറിച്ച്‌ പ്രവര്‍ത്തിക്കാനുള്ള ക്ഷണവും (ലൂക്ക 8:21) അടങ്ങിയതാണ്‌. വചനവായന നവജീവിതം സ്വീകരിക്കാന്‍ വിശ്വാസികളെ പ്രാപ്തമാക്കണം. പ്രായോഗിക തീരുമാനമെടുക്കാന്‍ കരുത്തുള്ളവരാക്കണം. ശ്രവിക്കപ്പെട്ട വചനം ഹൃദ യത്തിലെത്തുകയും മാനസാന്തരം ഉളവാക്കുകയും ജീവിതത്തിന്റെ നിയമ മായിത്തീരുകയും ചെയ്തില്ലെങ്കില്‍ അത്‌ സ്വീകരിക്കപ്പെട്ടിട്ടില്ല. എന്റെ ഈ വചനങ്ങള്‍ ശ്രവിക്കുകയും അവ അനുസരിക്കുകയും ചെയ്യുന്നവന്‍ പാറമേല്‍ ഭവനം പണിത വിവേകമതിയായ മനുഷ്യനു തുല്യനായിരി ക്കും. എന്നാണ്‌ യേശു അരുളിചെയ്യുന്നത്‌. കൂടാതെ വി. ഗ്രന്ഥത്തിലൂടെ നമ്മോടു സംസാരിക്കുന്ന ക്രിസ്തുവിനുള്ള പ്രത്യുത്തരമായി അത്‌ നമ്മെ പ്രാര്‍ത്ഥനയിലേക്കും നയിക്കണം. ബൈബിള്‍ വായിക്കുന്നതിനും അത്‌ ജീവിതത്തില്‍ പ്രായോഗിക മാക്കുന്നതിനും വിവിധ രീതികള്‍ കേരള സഭ സംവിധാനം ചെയ്തിട്ടു ണ്ട്‌. പി.ഒ.സി. കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കെ.സി.ബി.സി. ബൈബിള്‍ കമ്മീഷന്‍ ഓഫീസുമായോ രൂപതാ ബൈബിള്‍ അപ്പസ്തോലേറ്റുമായോ ബന്ധപ്പെട്ട്‌ ഈ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന്‌ അഭ്യ ര്‍ത്ഥിക്കുന്നു. കമ്പ്യൂട്ടറും ഇന്റര്‍നെറ്റും നമ്മുടെ കാലഘട്ടത്തില്‍ ആശയ വിനിമയ രംഗത്ത്‌ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്‌. ദൈവം ഉദ്ദേശിക്കുന്ന രീതിയില്‍ ദൈവവചനം മറ്റുള്ളവര്‍ക്ക്‌ എത്തിച്ചുകൊടുക്ക ണമെങ്കില്‍ ഈ പുതിയ വാര്‍ത്താവിനിമയ സാങ്കേതികവിദ്യയില്‍ ഇന്ന്‌ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ അവഗണിക്കാന്‍ നമുക്ക്‌ കഴിയു കയില്ല. ദൈവവചനത്തിന്‌ ഇത്‌ തുറക്കുന്ന സാധ്യതകള്‍ അനന്തമാണ്‌. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന മലയാളികള്‍ക്ക്‌ ദൈവവചനം മലയാളത്തില്‍ വായിക്കുന്നത്‌ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ ംംം.ു‍ീ‍രയശയഹല.രീാ‍ എന്ന പേരില്‍ ഒരു വെബ്സൈറ്റ്‌ ഉണ്ടെന്ന കാര്യം അറിയിക്കട്ടെ. ദൈവവചനം വീട്ടിലിരുന്ന്‌ പഠിക്കുന്നതിന്‌ ബൈബിള്‍ കറ സ്പോണ്ടന്‍സ്‌ കോഴ്സ്‌ ബൈബിള്‍ കമ്മീഷന്റെ നേതൃത്വത്തില്‍ വര്‍ഷ ങ്ങളായി നടക്കുന്നുണ്ട്‌. പരിശുദ്ധ പിതാവ്‌ ബനഡിക്ട്‌ 16 - ാ‍മന്‍ മാര്‍പാപ്പാ വി. ഗ്രന്ഥപഠനത്തിന്‌ ഊന്നല്‍ നല്‍കി അവതരിപ്പിക്കുന്ന ഫലപ്രദമായ ഒരു രീതിയാണ്‌ ദിവ്യവായനയെന്ന്‌ തര്‍ജ്ജമ ചെയ്യാവുന്ന ഘലരശ്‌ ഉശ്ശിമ. വി. ഗ്രന്ഥത്തിന്റെ വായനയിലേക്കും, വ്യാഖ്യാനത്തിലേക്കും സന്ദേശങ്ങള്‍ പ്രവര്‍ത്തിപഥത്തിലേക്കും പ്രാര്‍ത്ഥനയിലേക്കും നയിക്കുന്ന ദിവ്യവായനയെ പരിചയപ്പെടുത്തുന്ന, ബൈബിള്‍ സൊസൈറ്റി പ്രസിദ്ധീകരിച്ച ദൈവവചനവും ദിവ്യവായനയും എന്ന പുസ്തകത്തിലേക്കും നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുകയാണ്‌. ബൈബിള്‍ വാരത്തില്‍ നമ്മുടെ ദേവാലയങ്ങളിലും കുടുംബങ്ങ ളിലും ഉപയോഗിക്കേണ്ട വായനകളും വിചിന്തനങ്ങളും പ്രാര്‍ത്ഥനക ളുമടങ്ങിയ ലഘുലേഖ കെ.സി.ബി.സി. ബൈബിള്‍ കമ്മീഷന്‍ തയ്യാറാ ക്കിയിട്ടുണ്ട്‌. രൂപതാ ബൈബിള്‍ അപ്പസ്തോലേറ്റ്‌ കേന്ദ്രങ്ങളില്‍നിന്ന്‌ അവ ലഭ്യമാണ്‌. ബൈബിള്‍ വാരത്തിലെ എല്ലാ ദിവസവും ദേവാലയങ്ങളില്‍ ദിവ്യബലിയര്‍പ്പണത്തിനുശേഷം വിശ്വാസികള്‍ചേര്‍ന്നും കുടുംബങ്ങളില്‍ സന്ധ്യാപ്രാര്‍ത്ഥനയില്‍ കുടുംബാംഗങ്ങളൊന്നിച്ചും ബൈബിള്‍ വായിക്കാനും പ്രാര്‍ത്ഥിക്കാനും അവ ഉപയോഗിക്കണം. ബൈബിള്‍ ഞായറിനോടനുബന്ധിച്ച്‌ ബൈബിള്‍ ശുശ്രൂഷ, പ്രഭാഷണങ്ങള്‍, റാലി, ക്ലാസ്സുകള്‍, കലാസാഹിത്യമത്സരങ്ങള്‍, പ്രദര്‍ശനങ്ങള്‍, വീടുകളില്‍ ബൈബിള്‍ പ്രതിഷ്ഠകള്‍ തുടങ്ങിയവ സംഘടിപ്പിക്കാവുന്നതാണ്‌. കെ.സി.ബി.സി. ബൈബിള്‍ കമ്മീഷനും രൂപതാ ബൈബിള്‍ അപ്പസ്തോലേറ്റിനുംവേണ്ടി ബൈബിള്‍ ഞായറാഴ്ച ഓരോ ഇടവകയിലും നടത്തുന്ന പിരിവ്‌ രൂപതാ കേന്ദ്രത്തില്‍ എത്തിക്കണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു. കേരളസഭയിലെ അല്‍മായ പങ്കാളിത്തത്തോടെയുള്ള ബൈബിള്‍ പ്രഘോഷണ പ്രചരണ വേദിയായ കേരള കാത്തലിക്‌ ബൈബിള്‍ സൊസൈറ്റിയില്‍ കഴിയുന്നിടത്തോളം പേര്‍ അംഗത്വമെടുക്കണം. ഓരോ ഭവനത്തിനും ഒരു ബൈബിള്‍ എന്ന പദ്ധതിപ്രകാരം കേരള കാത്തലിക്‌ ബൈബിള്‍ സൊസൈറ്റി 22 ലക്ഷം രൂപ കഴിഞ്ഞ ദൈവവചനവര്‍ഷത്തില്‍ ബൈബിള്‍ സബ്സിഡി നല്‍കുവാനായി ചെലവഴിച്ചു. 3, 85000 പേര്‍ പങ്കെടുത്ത ലോഗോസ്‌ ക്വിസ്‌, ബൈബിള്‍ വിതരണം, ബൈബിള്‍ പഠനപുസ്തകങ്ങളുടെ പ്രസിദ്ധീകരണം തുടങ്ങിയവയ്ക്കും നേതൃത്വം നല്‍കുന്ന കെ.സി.ബി.സി. ബൈബിള്‍ കമ്മീഷനും കേരള കാത്തലിക്‌ ബൈബിള്‍ സൊസൈറ്റിയ്ക്കും തുടര്‍ന്നും കൂടുതല്‍ സജീവത്വത്തോടുകൂടി പ്രവര്‍ത്തിക്കുന്നതിന്‌ നിങ്ങളുടെ പ്രാര്‍ത്ഥനയും സഹകരണവും സംഭാവന കളും നല്‍കണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ സംഭാവനകളും കേരള കാത്തലിക്‌ ബൈബിള്‍ സൊസൈറ്റി അംഗത്വഫീസും സെക്രട്ടറി, കേരള കാത്തലിക്‌ ബൈബിള്‍ സൊസൈറ്റി, പി.ഒ.സി, പാലാരിവട്ടം - 682025 എന്ന വിലാസത്തിലാണ്‌ അയയ്ക്കേണ്ടത്‌. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഏറ്റവും കൂടുതല്‍ തുക ബൈബിള്‍ സൊസൈറ്റിക്കായി സംഘടിപ്പിച്ചു നല്‍കി ബിഷപ്പ്‌ മാര്‍ ജോസഫ്‌ പള്ളിയ്ക്കാപറമ്പില്‍ അവാര്‍ഡിന്‌ അര്‍ഹമായത്‌ മാവേലിക്കര രൂപതയാണെന്ന കാര്യവും അറിയിക്കട്ടെ.ഈ വര്‍ഷത്തെ ബൈബിള്‍ ഞായര്‍ ആചരണം കേരളസഭയ്ക്ക്‌ ക്രിസ്തുവിന്റെ പ്രതിപുരുഷന്മാരായ പുരോഹിതരിലൂടെ ദൈവവച നത്തിന്റെ വിവിധ മാനങ്ങള്‍ കണ്ടെത്തുന്നതിനുമുള്ള അവസരമാകട്ടെ യെന്ന്‌ പ്രാര്‍ത്ഥിക്കുന്നു. ക്രിസ്തുവിന്റെ വചനം നിങ്ങളില്‍ സമൃദ്ധമായി വസിക്കട്ടെ (കൊളോ 3:16) യെന്ന്‌ ആശംസിച്ചുകൊണ്ട്‌, സ്നേഹത്തോടെ ബിഷപ്പ്‌ മാര്‍ ജോര്‍ജ്ജ്‌ പുന്നക്കോട്ടില്‍ ചെയര്‍മാന്‍, കെ.സി.ബി.സി. ബൈബിള്‍ കമ്മീഷന്‍ കെ.സി.ബി.സി. ബൈബിള്‍ കമ്മീഷന്‍ അംഗങ്ങള്‍: ബിഷപ്പ്‌ ഗീവര്‍ഗീസ്‌ മാര്‍ ദിവന്ന്യാസിയോസ്‌ബിഷപ്പ്‌ മാര്‍ ജോസഫ്‌ പൊരുന്നേടം