Wednesday, July 22, 2009

അല്‍ഫോന്‍സാമ്മയുടെ വിശുദ്ധി ജീവിത മാതൃകയാവണം: ഡോ. ജോസഫ്‌ കരിയില്‍

വിശുദ്ധി എന്നത്‌ ഏതു മണ്ണിലും ഫലം പുറപ്പെടുവിക്കുന്ന വിത്താണെന്നു കൊച്ചി ബിഷപ്‌ ഡോ. ജോസഫ്‌ കരിയില്‍. ഭരണങ്ങാനത്ത്‌ അല്‍ഫോന്‍സാ തിരുനാളാഘോഷ ത്തോടനുബന്ധിച്ചു വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച്‌ സന്ദേശം നല്‍കുകയായിരുന്നു അ ദ്ദേഹം.വിശുദ്ധരാകാന്‍ എല്ലാവരും പരിശ്രമിക്കണം. ഇത്തരത്തിലുള്ള ചിന്തയും തീരുമാനവുമാണ്‌ അല്‍ഫോന്‍സാമ്മയുടെ കബറിടത്തിലെത്തുന്ന ഓരോ വിശ്വാസിക്കുമുണ്ടാകേണ്ടത്‌- ഡോ.ജോസഫ്‌ കരിയില്‍ ആഹ്വാനം ചെയ്തു.വിശുദ്ധിയിലേക്കു പ്രവേശിക്കാന്‍ മനഃസാക്ഷിയുടെ നന്മയ്ക്കായുള്ള മുറവിളി ഉപേക്ഷ കൂടാതെ ചെവിക്കൊണ്ടവളാണ്‌ അല്‍ഫോന്‍സാമ്മ. സഭ ഉയര്‍ത്തുന്നതിനു മുമ്പു തന്നെ അല്‍ ഫോന്‍സാമ്മ ജനഹൃദയങ്ങളില്‍ സ്ഥാനം നേടിയിരുന്നു. വിശു ദ്ധരെ ഭയഭക്തി ബഹുമാന ത്തോടെ ദൂരെ നിന്നു നോക്കിക്കാണാതെ നമ്മുടെ ഹൃദയങ്ങളില്‍ കുടിയിരുത്താന്‍ ശ്രമിക്കണം. സ്വന്തം അഗ്നി പരീക്ഷകളെ നേരിട്ടു വിജയിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ്‌ അ ല്‍ഫോന്‍സാമ്മയ്ക്ക്‌ കുട്ടികളുടെ പരീക്ഷകളില്‍ സഹായിക്കാന്‍ കഴിഞ്ഞത്‌. എന്നാല്‍, ഇന്നത്തെ ലോകം എല്ലാ പരീക്ഷകളെയും ഭയക്കുന്നു - ബിഷപ്‌ പറഞ്ഞു. കുരി ശുമായി ഭാരം ചുമന്നു തളരു മ്പോള്‍ താങ്ങാവുന്ന അ ത്താണിയായി മാറാനാണ്‌ ദൈവം ആഗ്രഹിക്കുന്നത്‌. അല്ലാതെ, കുരിശുകള്‍ മാറ്റിക്കളയുവാനല്ല. ഭാരമില്ലാതെ ജീവിക്കുവാന്‍ ആഗ്രഹിക്കുന്നവരുടെ ലോകത്ത്‌ കുരിശുകള്‍ വഹിക്കുന്നവരുടെ സ്ഥാനം മഹത്തരമാണെന്നും ഡോ.കരിയില്‍ പറഞ്ഞു. ഇന്ന്‌ വിശുദ്ധ കുര്‍ബാനയില്‍ ബിഷപ്‌ തോമസ്‌ മാര്‍ കൂറിലോസ്‌ മുഖ്യ കാര്‍മികത്വം വഹിച്ച്‌ സന്ദേശം നല്‍കും.