Thursday, July 30, 2009

അഭയാ കേസിലെ പരാമര്‍ശം: ദേശീയ വനിതാ കമ്മീഷന്‍ വിശദീകരണം തേടി

അഭയാ കേസില്‍ സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സിസ്റ്റര്‍ സെഫിക്കെതിരേ സ്ത്രീത്വത്തിന്‌ അപമാനകരമായ വിധത്തില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ ദേശീയ വനിതാ കമ്മീഷന്‍ വിശദീകരണം തേടി. സംസ്ഥാന ചീഫ്‌ സെക്രട്ടറിയോടാണ്‌ വിശദീകരണം തേടിയിരിക്കുന്നത്‌. വഴിവിട്ട ബന്ധം ഉള്‍പ്പെടെ സിസ്റ്റര്‍ സെഫിയെ വ്യക്തിപരമായ വിധത്തില്‍ അപമാനിക്കുന്ന തരത്തിലുള്ള വിശദീകരണങ്ങള്‍ സഹിതമാണ്‌ സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട്‌ നല്‍കിയത്‌. താന്‍ കന്യകയാണെന്നും ഇക്കാര്യത്തില്‍ വൈദ്യശാസ്ത്രപരമായ തെളിവു നല്‍കാന്‍ തയാറാണെന്നും സിബിഐ അടിസ്ഥാനരഹിതമായ ആക്ഷേപങ്ങള്‍ നിരത്തുകയാണെന്നും സെഫി അഭിഭാഷകന്‍ മുഖേന നേരത്തെ തന്നെ കോടതിയെ ധരിപ്പിച്ചിരുന്നു. കുറ്റപത്രത്തില്‍ സിസ്റ്റര്‍ സെഫിക്കെതിരേ സിബിഐ നടത്തിയ മോശമായ പരാമര്‍ശങ്ങളില്‍ വിവിധ വനിതാ സംഘടനാ നേതാക്കളും പ്രതിഷേധിച്ചിരുന്നു. അതിനിടെ, അഭയാ കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കുറ്റാരോപിതയായ കന്യാസ്ത്രീയെ അപമാനിക്കുന്ന പദപ്ര യോഗങ്ങള്‍ക്കെതിരെ മഹിളാ അ സോസിയേഷന്‍ പ്രവര്‍ത്തകര്‍ ഡ ല്‍ഹിയില്‍ പ്രതിഷേധിച്ചു. ജന്തര്‍മന്ദറില്‍ നടന്ന പ്രതിഷേധ ധര്‍ണയിലും മാര്‍ച്ചിലും വിവിധ വനിതാ സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്തു. മധ്യപ്രദേശില്‍ സമൂഹ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ ആദിവാസി പെണ്‍കുട്ടികളുടെ ക ന്യകാത്വ പരിശോധന നടത്തിയതിലും വനിതാ പ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിച്ചു.ഭരണഘടന നല്‍കുന്ന വ്യക്തിസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നതിലും പ്രസംഗകര്‍ ആശങ്ക അറിയിച്ചു. അഡ്വക്കറ്റ്‌ സിസ്റ്റര്‍ മേരി സ്കറിയ (സുപ്രീം കോടതി), ആനി രാജ, (ജനാധിപത്യ മഹിള ഫെഡറേഷന്‍), സുധ സുന്ദരരാമന്‍, മോഹിനി ഗിരി, ഡോ:ജോണ്‍ ദ യാല്‍, സ്വാമി അഗ്നിവേശ്‌, ഡോ: ജോത്സന ചാറ്റര്‍ജി, നിര്‍മല ഫെന്‍ എന്നിവര്‍ പ്രസംഗിച്ചു.