Tuesday, September 29, 2009

ന്യൂനപക്ഷ സ്ഥാപനങ്ങളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഒഴിവാക്കാന്‍ നിയമഭേദഗതി: കപില്‍ സിബല്‍

കേന്ദ്രം നടപ്പിലാക്കിയ വിദ്യാഭ്യാസ അവകാശ നിയമത്തില്‍ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഒഴിവാക്കുന്നത്‌ സംബന്ധിച്ച്‌ പ്രത്യേക ഭേദഗതി കൊണ്ടുവരുമെന്ന്‌ മാനവ വിഭവശേഷി മന്ത്രി കപില്‍ സിബല്‍. ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കെതിരെ ചില ദക്ഷിണേന്ത്യന്‍ സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന അനാവശ്യ ഇടപെടലുകള്‍ കേന്ദ്രത്തിന്റെ ശ്രദ്ധയി ല്‍പ്പെട്ടിട്ടുണെ്ടന്നും അതു പരി ശോധിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു. സി.ആര്‍.ഐ യു ടെ ആഭിമുഖ്യ ത്തില്‍ നടത്തിയ ക്രൈസ്തവസഭാ നേതാക്കളുടെ കോണ്‍ഫറന്‍സ്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സഭയുടെ സ്കൂളുകളുടെ നടത്തിപ്പിലും അംഗീകാരം സംബന്ധിച്ച പ്രശ്നങ്ങളിലും സംസ്ഥാന സര്‍ക്കാര്‍ അനാവശ്യ ഇടപെടലുകള്‍ നടത്തുന്നത്‌ ചൂണ്ടിക്കാട്ടിയപ്പോഴാണ്‌ ഇക്കാര്യം തങ്ങള്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്ന്‌ കേരള സര്‍ക്കാരിനെ ഉദ്ദേശിച്ച്‌ കേന്ദ്രമന്ത്രി അറിയിച്ചത്‌. സിബിഎസ്‌ഇ സ്കൂളുകളുടെ അംഗീകാരം മതിയായ കാരണങ്ങളില്ലാതെ റദ്ദാക്കാനാവില്ല. ഇതുസംബന്ധിച്ച അന്തിമ തീരുമാനം കേന്ദ്ര സര്‍ക്കാരാണ്‌ എടുക്കേണ്ടതെന്നും ഒരു ചോദ്യത്തിന്‌ മറുപടിയായി കപില്‍ സിബല്‍ വ്യക്തമാക്കി. ന്യൂനപക്ഷ, പിന്നോക്ക വിഭാഗങ്ങള്‍ക്ക്‌ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ സ്വകാര്യ പങ്കാളിത്തം അനുവദിക്കുന്നത്‌ പരിഗണനയിലാണ്‌. ഇത്തരത്തിലുള്ള സ്ഥാപനങ്ങളുടെ നടത്തിപ്പ്‌ സര്‍ക്കാരിന്റെ നിയന്ത്രണത്തിലാവും. വിദ്യാഭ്യാസ പ്രശ്നങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകളാണ്‌ തീരുമാനമെടുക്കേണ്ടത്‌. എന്നാല്‍, ദേശീയ കരിക്കുലം കമ്മിറ്റി വഴി സിലബസുകള്‍ ഏകീകരിക്കാനുള്ള നടപടി കേന്ദ്ര സര്‍ക്കാര്‍ സ്വീക രിക്കും.ന്യൂനപക്ഷ സംരക്ഷണം ഉറപ്പാക്കുന്ന വകുപ്പുകളോടെ വിദ്യാഭ്യാസം മൗലികമാക്കാനുള്ള നിയമം കഴിഞ്ഞ പാര്‍ലമെന്റ്‌ സമ്മേളനത്തിലാണ്‌ പാസാക്കിയത്‌. ന്യൂനപക്ഷ വിദ്യാ്യ‍ാസ സ്ഥാപനങ്ങളിലെ രാഷ്ട്രീയ ഇടപെടലുകള്‍ (21-ാ‍ം വകുപ്പ്‌) ഒഴിവാക്കണമെന്ന്‌ സിബിസിഐ നേരത്തെ മന്ത്രിയെ സന്ദര്‍ശിച്ച്‌ ആവശ്യപ്പെട്ടിരുന്നു. സ്വകാര്യ സ്കൂളുകളിലെ ഫീസ്‌ ഘടന നിശ്ചയിക്കുന്നതു സംബന്ധിച്ച വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും അതി ല്‍ സര്‍ക്കാര്‍ പ്രതികരിക്കില്ലെന്നും കപില്‍ സിബല്‍ വ്യക്ത മാക്കി.360 കത്തോലിക്കാ സഭാഗണങ്ങളില്‍ നിന്ന്‌ 550 മേലധികാരികളാണ്‌ അഞ്ച്‌ ദിവസങ്ങളിലായി നടക്കുന്ന നേതൃയോഗത്തില്‍ പങ്കെടുക്കുന്നത്‌. ഡല്‍ഹി ആര്‍ച്ച്‌ ബിഷപ്‌ ഡോ. വിന്‍ സെന്റ്‌ കോണ്‍സസാവോ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സി ആര്‍ഐ പ്രസിഡന്റ്‌ റവ. ഡോ. ആന്റണി കരിയില്‍, സിസ്റ്റര്‍ ഇന്നമ്മ, സിഎംഐ പ്രിയോര്‍ ജനറല്‍ ഫാ. ജോസ്‌ പന്തപ്ലാംതൊട്ടിയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.