Friday, May 21, 2010

ദിവ്യകാരുണ്യം സഭാ ജീവിതത്തിണ്റ്റെ കേന്ദ്രബിന്ദു: ആര്‍ച്ച്ബിഷപ്‌ സൂസൈപാക്യം

ദിവ്യകാരുണ്യം സഭാ ജീവിതത്തിണ്റ്റെ മാത്രമല്ല, പ്രപഞ്ചത്തിണ്റ്റെതന്നെ കേന്ദ്രബിന്ദുവാണെന്ന്‌ തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച്ബിഷപ്‌ ഡോ. സുസൈപാക്യം. വിജയപുരം രൂപത ദിവ്യകാരുണ്യ കോണ്‍ഗ്രസ്‌ കോട്ടയം വിമലഗിരി പാസ്റ്ററല്‍ സെണ്റ്ററില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദൈവം മനുഷ്യനില്‍ നിറഞ്ഞുനില്‍ക്കുന്ന ദിവ്യാനുഭൂതിയാണ്‌ ഒരു പുരോഹിതനെ വ്യത്യസ്തനാക്കുന്നതെന്നും ദിവ്യകാരുണ്യത്തിലൂടെ മാത്രമേ ഈ ദിവ്യാനുഭൂതി പരിപോഷിപ്പിക്കാനാവുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിജയപുരം ബിഷപ്‌ ഡോ. സെബാസ്റ്റ്യന്‍ തെക്കെത്തേച്ചേരില്‍ അധ്യക്ഷത വഹിച്ചു. കളക്ടര്‍ മിനി ആണ്റ്റണി, മോണ്‍. ജോസ്‌ നവാസ്‌, മോണ്‍. ഹെന്‍റി കൊച്ചുപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. രൂപതയി ലെ എല്ലാ വൈദികരും ചേര്‍ന്ന്‌ ദിവ്യബലി അര്‍പ്പിച്ചു. ബിഷപ്‌ പീറ്റര്‍ തുരുത്തിക്കോണത്ത്‌ മുഖ്യകാര്‍മികത്വം വഹിച്ചു. ബിഷപ്‌ ഡോ. സെബാസ്റ്റ്യന്‍ തെക്കെത്തേച്ചേരില്‍ ദിവ്യകാരുണ്യ പ്രതിഷ്ഠ നിര്‍വഹിച്ചു. ഫാ. ഡാനി കപ്പൂച്ചിന്‍ ക്ളാസ്‌ നയിച്ചു. ഫാ. സെബാസ്റ്റ്യന്‍ പൂവത്തുങ്കല്‍ ചര്‍ച്ചകള്‍ക്ക്‌ നേതൃത്വം നല്‍കി. ഇന്ന്‌ 3.30ന്‌വരാപ്പുഴ മെത്രാപ്പോലീത്ത ഡോ. ഫ്രാന്‍സിസ്‌ കല്ലറയ്ക്കല്‍ സമൂഹബലി അര്‍പ്പിക്കും. തുടര്‍ന്ന്‌ ദിവ്യകാരുണ്യ പ്രദക്ഷിണം. രാത്രി ഏഴിന്‌ ചങ്ങനാശേരി ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം സന്ദേശം നല്‍കും. ബിഷപ്‌ സെബാസ്റ്റ്യന്‍ തെക്കെത്തേച്ചേരില്‍ ദിവ്യകാരുണ്യാശീര്‍വാദം നല്‍കും.