Monday, May 24, 2010

പരിശുദ്ധാത്മാവാണ്‌ സഭയുടെ ജീവന്‍: മാര്‍ ജോര്‍ജ്‌ ഞരളക്കാട്ട്‌

പന്തക്കുസ്താ തിരുനാളിനോടനുബന്ധിച്ച്‌ കുരുന്നുകള്‍ ദേവാലയങ്ങളില്‍ ആദ്യാക്ഷരം കുറിച്ചു. വിവിധ പള്ളികളുടെ നേതൃത്വത്തില്‍ നടന്ന എഴുത്തിനിരുത്തല്‍ ചടങ്ങില്‍ നൂറുകണക്കിന്‌ കുരുന്നുകളാണ്‌ ആദ്യാക്ഷരം കുറിച്ചത്‌.സുല്‍ത്താന്‍ ബത്തേരി അസമ്പ്ഷന്‍ ഫൊറോന പള്ളിയില്‍ മാണ്ഡ്യ രൂപത ബിഷപ്‌ മാര്‍ ജോര്‍ജ്‌ ഞരളക്കാട്ട്‌, വികാരി ഫാ. സ്റ്റീഫന്‍ കോട്ടക്കല്‍ എന്നിവര്‍ കുട്ടികള്‍ക്ക്‌ ആദ്യാക്ഷരം കുറിച്ചു. പരിശുദ്ധാത്മാവാണ്‌ സഭയുടെ ജീവനും ചൈതന്യവുമെന്ന്‌ ബിഷപ്‌ മാര്‍ ജോര്‍ജ്‌ ഞരളക്കാട്ട്‌ പറഞ്ഞു. പന്തക്കുസ്താ തിരുനാളിനോടനുബന്ധിച്ച്‌ ദിവ്യബലി അര്‍പ്പിച്ച്‌ പ്രസംഗിക്കുകയായിരുന്നു ബിഷപ്‌. പരിശുദ്ധാത്മാവിണ്റ്റെ പ്രവര്‍ത്തനങ്ങള്‍ സഭയിലുടനീളമുണ്ട്‌. ഈശോയുടെ ജനനം തന്നെ ആത്മാവിലാണ്‌. ദൈവം നല്‍കിയ സഹായകാനാണ്‌ പരിശുദ്ധാത്മാവ്‌. ദൈവത്തിണ്റ്റെ പൂര്‍ണതയിലേക്ക്‌ പരിശുദ്ധാത്മാവ്‌ എത്തിക്കും. ആദിമ സഭയില്‍ അപ്പസ്തോലന്‍മാര്‍ പരിശുദ്ധാത്മാവിണ്റ്റെ പ്രേരണയനുസരിച്ചാണ്‌ പ്രവര്‍ത്തിച്ചത്‌. പരിശുദ്ധാത്മാവ്‌ നമ്മെ പുതിയ മനുഷ്യരാക്കിത്തീര്‍ക്കും. ദൈവത്തിണ്റ്റെ ആത്മാവിനാല്‍ നയിക്കപ്പെടാന്‍ നാം ശ്രമിക്കണം. പരിശുദ്ധാത്മാവിനാല്‍ വീണ്ടും നിറയാനുള്ള അവസരമാണ്‌ പന്തക്കുസ്താദിനം നമുക്ക്‌ നല്‍കുന്നതെന്ന്‌ ബിഷപ്‌ പറഞ്ഞു. വെറുപ്പും വിദ്വേഷവും വൈരാഗ്യവും പാപാവസ്ഥയും മാറ്റിവച്ച്‌ പരിശുദ്ധാത്മാവിനാല്‍ നിറയാന്‍ ആഗ്രഹിച്ചു പ്രാര്‍ഥിക്കണം. അപ്പോഴാണ്‌ ആത്മാവിനെ ലഭിക്കുക. ആത്മാവിനാല്‍ നയിക്കപ്പെടുന്നവരായി നാം മാറണം. അപ്പസ്തോലന്‍മാരുടെമേല്‍ ദൈവം പരിശുദ്ധാത്മാവിനെ അയച്ചു. ആത്മാവിണ്റ്റെ പ്രേരണയനുസരിച്ചു അവര്‍ പ്രവര്‍ത്തിച്ചു. ആത്മാവിനാല്‍ നിറയാന്‍ നല്‍കുന്ന അവസരമാണ്‌ പന്തക്കുസ്താദിനമെന്നും ബിഷപ്‌ പറഞ്ഞു.