Thursday, June 3, 2010

വിഎസ്‌ സ്വയം അപഹാസ്യനാകുന്നു: എകെസിസി

സത്യവിരുദ്ധവും സ്ഥാനത്തിനു ചേരാത്തതുമായ പ്രസ്താവന നടത്തി മുഖ്യമന്ത്രി വി.എസ്‌ സ്വയം അപഹാസ്യനാകുകയാണെന്ന്‌ എകെസിസി പാലാ രൂപത നേതൃസമ്മേളനം കുറ്റപ്പെടുത്തി. ഇന്ത്യയിലെ അണുന്യൂനപക്ഷമായ ക്രൈസ്തവ സമൂഹം ഏതെങ്കിലും തലത്തിലോ തരത്തിലോ ഉള്ള വര്‍ഗീയത വളര്‍ത്തുന്നില്ല. സുതാര്യവും സാമൂഹിക പ്രതിബദ്ധതയോടും പ്രവര്‍ത്തിക്കുന്ന ക്രൈസ്തവസമൂഹത്തിനെതിരേ നടത്തിയ പരാമര്‍ശം മുഖ്യമന്ത്രി പിന്‍വലിക്കണം - യോഗം ആവശ്യപ്പെട്ടു. തണ്റ്റെ പാര്‍ട്ടിയില്‍നിന്നും മുന്നണിയില്‍നിന്നും ന്യൂനപക്ഷ-ഭൂരിപക്ഷ ഭേദമില്ലാതെ വ്യക്തികളും പാര്‍ട്ടികളും പുറത്തുപോകുന്നതെന്തു കൊണ്ടെന്ന്‌ മുഖ്യമന്ത്രി മനസിലാക്കണം. ഈശ്വരനിഷേധവും മതനിന്ദയും നിറഞ്ഞ പ്രവര്‍ത്തനമാണ്‌ കഴിഞ്ഞ നാലു വര്‍ഷമായി കേരളത്തില്‍ നടന്നത്‌. ദേവസ്വം ബോര്‍ഡിനെക്കുറിച്ച്‌ ഹൈക്കോടതി നടത്തിയ നിരീക്ഷണം അവസാനത്തെ ഉദാഹരണമാണ്‌. നിരീശ്വരത്വവും ഈശ്വരവിശ്വാസവും ഒന്നിച്ചു പോകില്ലെന്നു കേരളസമൂഹം മനസിലാക്കിയിരിക്കുന്നു. തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ട്‌ ന്യൂനപക്ഷ- ഭൂരിപക്ഷ വര്‍ഗീയ പ്രീണനം നടത്തുന്നതു കേരള സമൂഹം കഴിഞ്ഞ കാലഘട്ടങ്ങളില്‍ കണ്ടിട്ടുള്ളതാണ്‌. മാഹിയില്‍ രണ്ട്‌ മനുഷ്യജീവന്‍ കവര്‍ന്നതിണ്റ്റെ ജാള്യത മറയ്ക്കാന്‍ ന്യൂനപക്ഷത്തെ അവഹേളിക്കുകയാണ്‌ - സമ്മേളനം കുറ്റപ്പെടുത്തി. വര്‍ഗീയ കക്ഷികള്‍ എന്ന്‌ ആരോപിക്കുന്നവരുമായി വിവിധ കാലങ്ങളില്‍ മുഖ്യമന്ത്രിയുടെ പാര്‍ട്ടി സഖ്യത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളതാണ്‌. കഴിഞ്ഞ അസംബ്ളി, പാര്‍ലമെണ്റ്റ്‌ തെരഞ്ഞെടുപ്പുകളില്‍ ജമാഅത്ത്‌ ഇസ്ളാമിയുമായും പിഡിപിയുമായും സഖ്യത്തില്‍ ഏര്‍പ്പെടുന്നത്‌ കേരളസമൂഹം കണ്ടതാണ്‌. വര്‍ഗീയത ഉപയോഗിച്ചു എന്നതിണ്റ്റെ പേരില്‍ അയോഗ്യരാക്കിയവരെ ഒപ്പം നിര്‍ത്തുന്നത്‌ എന്ത്‌ മതേതരത്വമാണ്‌. തങ്ങളോടൊപ്പം നില്‍ക്കുമ്പോള്‍ മതേതരത്വവും പുറത്തുപോകുമ്പോള്‍ വര്‍ഗീയതയും ആകുന്നത്‌ എങ്ങനെ. പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ രേഖയില്‍ പുരോഹിതരേയും പിതാക്കന്‍മാരെയും അവഹേളിക്കുന്ന പരാമര്‍ശം പിന്‍വലിക്കണമെന്ന്‌ നേതൃസമ്മേളനം ആവശ്യപ്പെട്ടു. എം.എ ജേക്കബ്‌ അധ്യക്ഷത വഹിച്ചു. റവ. ഡോ. ജോര്‍ജ്‌ വര്‍ഗീസ്‌ ഞാറക്കുന്നേല്‍, സാജു അലക്സ്‌, ടോമി തുരുത്തിക്കര, ജോയി മുത്തോലി, ബെന്നി പാലക്കത്തടം എന്നിവര്‍ പ്രസംഗിച്ചു