Monday, June 21, 2010

മതത്തെ വര്‍ഗീയതയായി ചിത്രീകരിക്കുന്നതു ഗൂഢതന്ത്രം: ഇണ്റ്റര്‍ ചര്‍ച്ച്‌ കൌണ്‍സില്‍

മതത്തെ വര്‍ഗീയതയായി ചിത്രീകരിക്കുകയും വര്‍ഗീയതയെ എതിര്‍ക്കുന്നെന്ന പേരില്‍ മതത്തെ ആക്രമിക്കുകയും മതനേതാക്കന്‍മാരെ വര്‍ഗീയവാദികള്‍ എന്നാക്ഷേപിക്കുകയും ചെയ്യുന്നത്‌ ആശ്വാസ്യകരമല്ലെന്ന്‌ ഇണ്റ്റര്‍ചര്‍ച്ച്‌ കൌണ്‍സില്‍. വര്‍ഗസമര സിദ്ധാന്തക്കാരുടെ എക്കാലത്തെയും തന്ത്രമാണിത്‌. മതവിശ്വാസത്തെ നിര്‍വീര്യമാക്കാനും ഉന്‍മൂ ലനം ചെയ്യാനുമുള്ള അടവുനയത്തിണ്റ്റെ ഭാഗവുമാണിത്‌. കോട്ടയം സിഎംഎസ്‌ കോളജില്‍ എസ്‌എഫ്‌ഐ അക്രമപ്രവര്‍ത്തനങ്ങളെ എതിര്‍ത്തവരെ വര്‍ഗീയവാദികള്‍ എന്നാക്ഷേപിക്കുകയും ഭീഷണി മുഴക്കുകയും ചെയ്യുന്നവരും അവലംബിക്കുന്നത്‌ ഈ സ്റ്റാലിനിസ്റ്റ്‌ തന്ത്രം തന്നെയാണ്‌. പാര്‍ട്ടിയുടെ ഏകാധിപത്യത്തെയും സര്‍വാധിപത്യത്തെയും എതിര്‍ക്കുന്നവരെ നിശബ്ദരാക്കാനും അക്രമരാഷ്്ട്രീയത്തെ മറച്ചുവയ്ക്കാനുമുള്ള ശ്രമത്തിണ്റ്റെ ഭാഗമാണിത്‌. എസ്‌എഫ്‌ഐ വിളയാട്ടം മാധ്യമങ്ങളിലൂടെ പൊതുസമൂഹം തിരിച്ചറിഞ്ഞതില്‍ വേവലാതിപൂണ്ടാണ്‌ നേതാക്കള്‍ ഭീഷണി മുഴക്കുന്നത്‌. വര്‍ഗസമരസിദ്ധാന്തവും വര്‍ഗീയതയും ലക്ഷ്യത്തിലും മാര്‍ഗത്തിലും സമാനമാണ്‌ എന്ന കാര്യം മറച്ചാണ്‌ വര്‍ഗസമര സിദ്ധാന്തക്കാരും കുട്ടിസഖാക്കളും മതേതരവാദികള്‍ ചമയുന്നത്‌. അധിക്ഷേപവും കൈയേറ്റവും അക്രമവുമാണ്‌ രണ്ടു കൂട്ടരുടെയും മാര്‍ഗങ്ങള്‍. അധികാരം പിടിച്ചെടുക്കുകയാണ്‌ ലക്ഷ്യം. പാര്‍ട്ടിക്കാര്‍ ഇപ്പോഴും ജനാധിപത്യത്തില്‍ വിശ്വസിക്കുന്നില്ലെന്നാണു കോടതി ശക്തമായി അപലപിച്ച കോളജ്‌ അക്രമത്തെ ന്യായീകരിച്ചുകൊണ്ടു ചില മന്ത്രിമാര്‍ നടത്തിയ പ്രതികരണങ്ങള്‍ തെളിയിക്കുന്നത്‌. സ്വയരക്ഷയ്ക്കു ന്യൂനപക്ഷങ്ങള്‍ക്ക്‌ അവകാശമില്ല എന്നു വിളിച്ചുപറഞ്ഞത്‌ സംരക്ഷണം നല്‍കിക്കൊള്ളാമെന്ന്‌ ഉറപ്പു നല്‍കിയിട്ടു തിരിഞ്ഞുനോക്കാത്ത പോലീസിണ്റ്റെ മന്ത്രിതന്നെയാണ്‌. ഇതുപോലൊരു പ്രസ്താവന ഉത്തരവാദിത്വപ്പെട്ട മന്ത്രി നടത്തുന്നത്‌ അപമാനകരമാണെന്നു കൌണ്‍സില്‍ സെക്രട്ടറി റവ.ഡോ.ഫിലിപ്പ്‌ നെല്‍പ്പുരപറമ്പില്‍ പറഞ്ഞു.