Monday, June 14, 2010

ക്രൈസ്തവ വിരുദ്ധ കേന്ദ്രങ്ങള്‍ക്ക്‌ വാന്‍ താക്കീതുമായി കത്തോലിക്കാ കോണ്‍ഗ്രസ്‌ രാഷ്ട്രീയപ്രമേയം

നിരീശ്വര പ്രസ്ഥാനങ്ങള്‍ക്കും, ക്രൈസ്തവ വിരുദ്ധകേന്ദ്രങ്ങള്‍ക്കും, വര്‍ഗ്ഗീയവാദികള്‍ക്കുമെതിരെ ശക്തമായ താക്കീതുനല്‍കി കത്തോലിക്കാ കോണ്‍ഗ്രസ്‌ രാഷ്ട്രീയപ്രമേയം സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. വി. സി. സെബാസ്റ്റ്യന്‍ അവതരിപ്പിച്ചു. മനുഷ്യണ്റ്റെ ഭൌതികനന്‍മ ലക്ഷ്യം വെയ്ക്കുന്ന രാഷ്ട്രീയവും, ആത്മീയ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കുന്ന മതങ്ങളും പരസ്പരപൂരകങ്ങളായി പ്രവര്‍ത്തിച്ച്‌ രാജ്യത്തിണ്റ്റെ സമഗ്രവളര്‍ച്ച യാഥാര്‍ത്ഥ്യമാക്കുന്ന രാഷ്ട്രീയ നിലപാടാണ്‌ ഇവിടെ പ്രഖ്യാപിക്കപ്പെടുന്നത്‌. ആഗോള സഭയുടെ പരമാദ്ധ്യക്ഷനായ മാര്‍പ്പാപ്പായുടെ വാക്കുകള്‍ ഞാനിവിടെ ആവര്‍ത്തിക്കട്ടെ. രാഷ്ട്രീയക്കാരുടെ സാങ്കേതികമായ രൂപീകരണം സഭയുടെ ദൌത്യമല്ല. അതിനായി മറ്റു സ്ഥാപനങ്ങളുണ്ട്‌. മനുഷ്യണ്റ്റെ അടിസ്ഥാന അവകാശങ്ങളും, ആത്മാക്കളുടെ രക്ഷയും കണക്കിലെടുത്ത്‌ രാഷ്ട്രീയ കാര്യങ്ങളില്‍ ധാര്‍മ്മികമായി ഇടപെടുക എന്നതാണ്‌ സഭയുടെ ദൌത്യം. സഭയുടെ രാഷ്ട്രീയം കക്ഷിരാഷ്ട്രീയമല്ല; വിശ്വാസത്തില്‍ അടിയുറച്ചതാണ്‌. മനുഷ്യനന്‍മയും, സാമൂഹ്യനീതിയുമാണ്‌. പാവപ്പെട്ടവരേയും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരേയും സംരക്ഷിക്കുന്നതാണ്‌. സഭയുടെ സാമൂഹ്യസേവന ആതുര ശുശ്രൂഷാ മേഖലകള്‍ ഇവയ്ക്ക്‌ ഉദാഹരണമാണ്‌. ന്യൂനപക്ഷസംരക്ഷണവും, മതേതരത്വവും മുഖ്യ അജണ്ടയുമാണ്‌. ആദര്‍ശവും, മൂല്യവും നഷ്ടപ്പെട്ടിരിക്കുന്ന കക്ഷിരാഷ്ട്രീയത്തില്‍ പരിവര്‍ത്തനം അനിവാര്യമാണ്‌. ഭാരത പൌരന്‍മാര്‍ എന്ന നിലയില്‍ ക്രൈസ്തവസമൂഹവും രാഷ്ട്രീയ രംഗത്തെ ഈ കടമകള്‍ നടപ്പിലാക്കുമ്പോള്‍ ഇവയ്ക്കേതിരെ വിരല്‍ ചൂണ്ടി സംസാരിക്കുവാന്‍ ആരേയും അനുവദിക്കുകയില്ല. സമാധാനം കാംക്ഷിക്കുകയും, നിസ്വാര്‍ത്ഥ സേവനം സമൂഹത്തിന്‌ പങ്കുവയ്ക്കുകയും ചെയ്യുന്ന ഒരു ജനസമൂഹത്തെ അധികാരമുപയോഗിച്ച്‌ അടിച്ചമര്‍ത്താമെന്ന്‌ ആരും മോഹിക്കേണ്ട. മതാദ്ധ്യക്ഷന്‍മാരേയും, വൈദികരേയും, സന്യസ്തരേയും, അല്‍മായരേയും വേര്‍തിരിക്കുവാനും അവഹേളനത്തിലൂടെയും, ആക്ഷേപങ്ങളിലൂടെയും വിശ്വാസിസമൂഹത്തിനിടയില്‍ വിഭാഗീയത കുത്തിനിറയ്ക്കുവാനുമുള്ള ചിലരുടെ ഗൂഢശ്രമങ്ങളെ നേരിടുന്നതില്‍ ക്രൈസ്തവസമൂഹം ഒറ്റക്കെട്ടാണ്‌. സഭാദ്ധ്യക്ഷന്‍മാരെ അവഹേളിക്കുവര്‍ എതു രാഷ്ട്രീയ മുണിയില്‍പ്പെട്ടവരാണെങ്കിലും സഭാസമൂഹം ശക്തമായി എതിര്‍ക്കുമെന്ന്‌ ഈ സമ്മേളനം പ്രഖ്യാപിക്കുകയാണ്‌. ഈ മണ്ണില്‍ പിറുവീണവരാണ്‌ ഇവിടുത്തെ ക്രൈസ്തവ സമൂഹം. ഇവിടെ ജീവിച്ചു മരിക്കാനുള്ളവര്‍ ഭാരതത്തിണ്റ്റെ സ്വാതന്ത്യ്രത്തിനുവേണ്ടി പടവെട്ടിയ ധീരനേതാക്കളെ സംഭാവന ചെയ്തവര്‍. മതത്തിണ്റ്റെയും, വര്‍ഗ്ഗത്തിണ്റ്റെയും, ഭാഷയുടെയും പേരില്‍ വിവേചനമുണ്ടാകാതെ എല്ലാറ്റിനും സംരക്ഷണം നല്‍കുന്ന ഭാരതത്തിണ്റ്റെ ഭരണഘടനയെ ആദരിക്കുന്നവര്‍. ഒരു രാഷ്ട്രീയ കക്ഷിയുടേയും ഔദാര്യവും, ആനുകൂല്യവും നമുക്കുവേണ്ട. പക്ഷേ ഭരണഘടന ഇന്ത്യയിലെ സാധാരണ പൌരനു നല്‍കുന്ന അവകാശങ്ങള്‍ ക്രൈസ്തവനായിപ്പോയി എതിണ്റ്റെ പേരില്‍ നിഷേധിക്കുവാന്‍ ആരു ശ്രമിച്ചാലും നാം ശക്തമായി പ്രതികരിക്കും. ജസ്റ്റിസ്‌ വി. ആര്‍. കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള നിയമപരിഷ്കരണ കമ്മീഷന്‍ 2009ഫെബ്രുവരി 6ന്‌ സംസ്ഥാന സര്‍ക്കാരിനു മുമ്പാകെ സമര്‍പ്പിച്ചിരിക്കുന്ന നിയമപരിഷ്കരണ നിര്‍ദ്ദേശങ്ങളിലെ ക്രൈസ്തവ വിരുദ്ധ ശുപാര്‍ശകള്‍ രഹസ്യ അജണ്ടയാക്കി നടപ്പിലാക്കുവാനുള്ള ശ്രമം സര്‍ക്കാര്‍ തുടര്‍ന്നാല്‍ വാന്‍ പ്രക്ഷോഭത്തെ നേരിടേണ്ടിവരും. ശുപാര്‍ശകളിന്‍മേലുള്ള സര്‍ക്കാര്‍ നിലപാട്‌ പരസ്യമായി പ്രഖ്യാപിക്കണമെന്ന്‌ ഈ സമ്മേളനം ആവശ്യപ്പെടുന്നു. ഹൈന്ദവ, ക്രൈസ്തവ, മുസ്ളീം സമുദായങ്ങള്‍ സ്നേഹത്തോടും ഐക്യത്തോടും ജീവിക്കുന്ന സാക്ഷര കേരളത്തില്‍ വര്‍ഗ്ഗീയവിഷം കുത്തിവെച്ച്‌ മനുഷ്യനെ തമ്മിലടിപ്പിച്ച്‌ നേട്ടങ്ങള്‍ കൊയ്യാന്‍ ഒരു ഭരണാധികാരിയേയും അനുവദിക്കാനാവില്ല. ഇത്‌ രാഷ്ട്രീയ അപക്വതയും ഭാരതത്തിണ്റ്റെ മതേതരത്വത്തിന്‌ വെല്ലുവിളിയുമാണ്‌. വര്‍ഗ്ഗ സമരത്തിലൂടെ അനേകായിരങ്ങളെ കുരുതി കൊടുത്തവര്‍ അധികാരം നിലനിര്‍ത്താനും പാര്‍ട്ടി സംരക്ഷിക്കുവാനുമായി വര്‍ഗ്ഗീയത അയുധമാക്കുന്നതിനെ ഈ സമ്മേളനം അപലപിക്കുന്നു. മൂല്യവും, മാന്യതയും, സത്യസന്ധതയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അവസര രാഷ്ട്രീയത്തിണ്റ്റെ പിടിയില്‍ നിന്ന്‌ മോചനം നേടേണ്ടിയിരിക്കുന്നു. നിരീശ്വര പ്രസ്ഥാനങ്ങളോടുള്ള സഭയുടെ എതിര്‍പ്പ്‌ പ്രഖ്യാപിതമാണ്‌. അതിണ്റ്റെ മറവില്‍ സഭയെ ഒന്നടങ്കം വരുതിയിലാക്കാമെന്ന്‌ ജനാതിപത്യ കക്ഷികള്‍ സ്വപ്നം കാണേണ്ടതുമില്ല. കഴിവും ആദര്‍ശവും വ്യക്തിത്വവുമുള്ളവരെ സഭാ സമൂഹം അംഗീകരിക്കും. തെരഞ്ഞെടുപ്പു കാലങ്ങളില്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ അവരുടെ ഗ്രൂപ്പുകളും താത്പര്യങ്ങളും സംരക്ഷിക്കുവാന്‍ അവരോധിക്കുന്നവരെ ക്രൈസ്തവ സമൂഹം അംഗീകരിക്കുമെന്ന ചിന്ത ആര്‍ക്കും വേണ്ട. തീവ്രവാദങ്ങളും ഭീകരപ്രവര്‍ത്തനങ്ങളും ക്രിസ്തീയ മാര്‍ഗ്ഗമല്ല. പ്രശ്നങ്ങള്‍ സങ്കീര്‍ണങ്ങളാകാതെ പലപ്പോഴും ക്രൈസ്തവ സമൂഹം സംയമനം പാലിക്കുന്നത്‌ ബലഹീനതയായി ആരും കാണരുത്‌. കുലീനമായ അന്തസ്സും, മാന്യതയും, ആത്മീയ പശ്ചാത്തലവും ഒന്നുകൊണ്ടു മാത്രമാണ്‌ ഈ സംയമനം. ഇത്‌ മനസ്സിലാക്കാതെ അധികാരം നിലനിര്‍ത്തുവാനും വെട്ടിപ്പിടിക്കുവാനുമായി ചില കേന്ദ്രങ്ങള്‍ ക്രൈസ്തവ സഭയ്ക്കെതിരെ നടത്തുന്ന ജ്വല്‍പനങ്ങളെ ഈ സമ്മേളനം പുഛിച്ചു പുറം തള്ളുന്നു. ആഗോളവല്‍ക്കരണത്തിണ്റ്റെ ഈ കാലഘട്ടത്തില്‍ പ്രാദേശിക വാദങ്ങള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നു. ദേശീയ കാഴ്ചപ്പാടുകളോടുകൂടിയ രാഷ്ട്രീയ നയങ്ങളാണ്‌ ഇന്നിണ്റ്റെ ആവശ്യം. ചര്‍ച്ചകളും, സമന്വയങ്ങളും, ഒരേ ആശയങ്ങളിലുള്ളവരുടെ ദേശീയമുഖ്യധാരയിലുള്ള പങ്കുചേരലുകളും അത്യന്താപേക്ഷിതമാണ്‌. രാഷ്ട്രീയരംഗത്ത്‌ വിഘടിച്ചുനില്‍ക്കുകയല്ല; യോജിച്ച്‌ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയാണ്‌ വേണ്ടത്‌. സ്നേഹവും, ഐക്യവും പങ്കുവയ്ക്കണം. ഇത്തരം രാഷ്ട്രീയ രൂപീകരണങ്ങളെ കത്തോലിക്കാ കോണ്‍ഗ്രസ്‌ സഹര്‍ഷം സ്വാഗതം ചെയ്യും. പിന്നോക്ക വിഭാഗങ്ങളുടെ ആനുകൂല്യങ്ങളും, സംവരണവും വെട്ടിക്കുറയ്ക്കാതെ മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്‌ സംവരണമേര്‍പ്പെടുത്തുന്നതിനെ എതിര്‍ക്കുന്നത്‌ മനുഷ്യമന:സ്സാക്ഷിക്ക്‌ ചേര്‍ന്നതല്ല. ഇക്കാലമത്രയും വിവിധ തലങ്ങളില്‍ സംവരണത്തിണ്റ്റെ ഗുണഫലങ്ങളും, ആനുകൂല്യങ്ങളും, അനുഭവിച്ചവരുടെ വളര്‍ച്ചയെക്കുറിച്ച്‌ പഠനങ്ങള്‍ ആവശ്യമാണ്‌. സംവരണങ്ങള്‍ ഒരിക്കലും സ്ഥിരസംവിധാനമല്ല, താല്‍ക്കാലിക ആശ്വാസമായിരിക്കണം. പിന്നോക്ക സമുദായ സംവരണങ്ങള്‍ ആറു പതിറ്റാണ്ട്‌ പിന്നിട്ടപ്പോള്‍ അതിണ്റ്റെ ഗുണഭോക്തവിഭാഗങ്ങള്‍ ഒരു പരിധി വരെ സമതുലനം കൈവരിച്ചിട്ടുണ്ട്‌ എന്ന കണ്ടെത്തല്‍ ഗൌരവമായി കാണണമെന്ന്‌ ഈ സമ്മേളനം ആവശ്യപ്പെടുന്നു. സംവരണങ്ങള്‍ തുടരുമ്പോള്‍ ദളിത്‌ ക്രൈസ്തവരോടു കാണിക്കുന്ന അവഗണനയ്ക്ക്‌ എന്തു ന്യായീകരണമാണുള്ളത്‌? വിശ്വാസത്തിണ്റ്റെ പേരില്‍ സാമുഹ്യനീതി നിഷേധിക്കപ്പെട്ടിരിക്കുന്ന ദളിത്‌ ക്രൈസ്തവരെ സമുഹത്തിണ്റ്റെ മുഖ്യധാരയില്‍ ശക്തിപ്പെടുത്തണം. ദളിത്‌ ക്രൈസ്തവരുള്‍പ്പെടെ മതഭാഷാ ന്യൂനപക്ഷങ്ങള്‍ പതിറ്റാണ്ടുകളായി അനുഭവിച്ചുവരുന്ന അവഗണനകള്‍ക്കും, പീഢനങ്ങള്‍ക്കും അറുതിവരുത്തുന്നതിണ്റ്റെ ഭാഗമായി പരിവര്‍ത്തനംചെയ്യുന്ന ദളിത്‌ വിഭാഗങ്ങള്‍ക്ക്‌ പട്ടികജാതി പദവി തുടരുവാന്‍ ശുപാര്‍ശ ചെയ്യുന്ന രംഗനാഥ്‌ മിശ്ര കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ എത്രയും വേഗം നടപ്പിലാക്കണമെന്ന്‌ ഈ സമ്മേളനം ആവശ്യപ്പെടുന്നു. വിശ്വാസിസമൂഹത്തെ ആവശ്യാനുസരണം ബോധവത്കരിക്കുവാനും ധാര്‍മിക മൂല്യങ്ങള്‍ക്കധിഷ്ഠിതമായ പ്രബോധനങ്ങള്‍ നല്‍കാനും സഭാനേതൃത്വത്തിന്‌ കടമയുണ്ട്‌. ജനത്തെ സത്യമെന്തെന്ന്‌ പഠിപ്പിക്കുക, നേരായ വഴിയിലൂടെ നയിക്കുക, വിശുദ്ധിയില്‍ വളര്‍ത്തുക, എന്നീ ഉത്തരവാദിത്വങ്ങളാണ ്‌ സഭാപിതാക്കന്‍മാര്‍ എക്കാലവും നിര്‍വഹിക്കുന്നത്‌. ഇതില്‍ കൈ കടത്തുവാന്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെയും സഭാവിരുദ്ധ ശക്തികളെയും അനുവദിക്കുകയില്ലെന്ന്‌ ഈ സമ്മേളനം മുന്നറിയിപ്പു നല്‍കുന്നു.