Tuesday, June 15, 2010

സുവിശേഷമാകുക, സുവിശേഷമേകുക: മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌

ലോകത്തില്‍ ഏറ്റവുമധികം വില്‍ക്കുന്നതും വാങ്ങുന്നതും വായിക്കുന്നതും വിശുദ്ധ ഗ്രന്ഥമായിട്ടും അസമാധാനവും സ്നേഹരാഹിത്യവും വര്‍ധിച്ചുവരുന്നതിനു കാരണം വാങ്ങുന്ന വിശുദ്ധ ഗ്രന്ഥങ്ങള്‍ വായിക്കാത്തതും വായിക്കുന്നവ ജീവിക്കാത്തതുമാണെന്ന്്‌ ആര്‍ച്ച്ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌. സുവിശേഷമാകുകയും സുവിശേഷമേകുകയും ചെയ്യുകയെന്നത്‌ ഓരോ ക്രിസ്ത്യാനിയുടെയും പ്രധാന കടമയും ധര്‍മവുമാണ്‌. അതിരൂപതയിലെ 239ഇടവകകളിലും 13മുതല്‍ 20വരെ നടക്കുന്ന ബൈബിള്‍ വാരാചരണത്തിണ്റ്റെ അതിരൂപതാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്‌. ബൈബിള്‍ വാരാചരണത്തോടനുബന്ധിച്ച്‌ നടക്കുന്ന ബൈബിള്‍ പാരായണ പഠന പ്രാര്‍ഥനായജ്ഞത്തിന്‌ തുടക്കംകുറിച്ച്‌ മാര്‍ താഴത്ത്‌ ബൈബിള്‍ജ്യോതി തെളിക്കുകയും ബൈബിള്‍ പ്രതിഷ്ഠ നടത്തുകയും ചെയ്തു. തൃശൂറ്‍ അതിരൂപത ബൈബിള്‍ അപ്പസ്തോലേറ്റ്‌ ഡയറക്്ടാറ്‍ ഫാ. ലിജോ ചിറ്റിലപ്പിള്ളി ബൈബിള്‍ ജ്യോതി ബൈബിള്‍ ആനിമേറ്റേഴ്സിന്‌ കൈമാറി. ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി പി.എഫ്‌. ജോയ്‌, എക്സിക്യട്ടിവ്‌ അംഗം സിസ്റ്റര്‍ തേജ, എല്‍സി സ്കറിയ, ഷെറിന്‍ ജോസ്‌ എന്നിവര്‍ സംസാരിച്ചു.