Monday, June 14, 2010

ദൈവ സ്നേഹം പങ്കുവയ്ക്കല്‍ ജീവിതത്തിണ്റ്റെ ലക്ഷ്യമാകണം: ആര്‍ച്ച്‌ ബിഷപ്‌ ഡോ. സൂസപാക്യം

ദൈവ സ്നേഹം അനുഭവിക്കുകയും അത്‌ പങ്കുവയ്ക്കുകും ചെയ്യുക എന്നത്‌ ജീവിത ലക്ഷ്യമായി മാറണമെന്ന്‌ തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച്‌ ബിഷപ്‌ ഡോ. എം.സൂസപാക്യം. എങ്ങനെ സ്നേഹിക്കണമെന്ന്‌ പിതാവായ ദൈവം യേശുക്രിസ്തുവിലൂടെ കാണിച്ചു തന്നു.സ്നേഹം എങ്ങനെയായിരിക്കണമെന്ന്‌ നിശ്ചയിക്കാന്‍ ദൈവം മനുഷ്യന്‌ സ്വാതന്ത്യ്രം നല്‍കിയിട്ടുണ്ട്‌. ദൈവത്തെയും സഹോദരനെയും സ്നേഹിക്കുന്നവര്‍ രക്ഷപെടും,അല്ലാത്തവര്‍ നശിക്കും. പാപിയെപ്പോലും സ്നേഹിക്കുന്നവനാണ്‌ ദൈവം. സ്നേഹിക്കാതിരിക്കാന്‍ ദൈവത്തിനാവില്ല. പാപിയുടെ തിരിച്ചുവരവും മാനസാന്തരവുമാണ്‌ ഇതിലൂടെ ലക്ഷ്യമിടുന്നത്‌.പാളയം സെണ്റ്റ്‌ ജോസഫ്സ്‌ മെട്രോപ്പോലീറ്റന്‍ കത്തീഡ്രലില്‍ 40മണി ആരാധനയുടെ സമാപനം കുറിച്ചുനടന്ന സമൂഹ ദിവ്യബലിക്കിടെ സുവിശേഷ സന്ദേശം നല്‍കുകയായിരുന്നു ഡോ.സൂസപാക്യം. ദിവ്യബലിക്കു മുന്നോടിയായി നടന്ന ദിവ്യകാരുണ്യപ്രദക്ഷിണത്തിനും ആശീര്‍വാദത്തിനും ആര്‍ച്ച്‌ ബിഷപ്്‌ മുഖ്യ കാര്‍മികത്വം വഹിച്ചു. പുതിയ നിയമവും പഴയ നിയമവും ദൈവ സ്നേഹം,പരസ്നേഹം എന്ന രണ്ടു വാക്കുകളില്‍ സംഗ്രഹിക്കപ്പെട്ടിരിക്കുന്നു.തണ്റ്റെ ഏകജാതനെ നല്‍കിക്കൊണ്ടാണ്‌ ദൈവം സ്നേഹം പ്രകടിപ്പിച്ചത്‌. കാല്‍വരിയിലെ കുരിശില്‍ കുത്തിമുറിക്കപ്പെട്ട യേശുവിണ്റ്റെ ഹൃദയത്തില്‍ നിന്ന്‌ ഒഴുകിയ രക്തവും ജലവുമാണ്‌ മനുഷ്യണ്റ്റെ പാപങ്ങള്‍ ഒപ്പിയെടുത്തത്‌.ആരും നശിക്കരുതെന്നാണ്‌ ദൈവം ആഗ്രഹിക്കുന്നത്‌.കടുത്ത പാപിപോലും ദൈവ സ്നേഹത്തിണ്റ്റെ വലയത്തിന്‌ പുറത്തല്ലെന്ന്‌ ഡോ. സൂസപാക്യം ചൂണ്ടിക്കാട്ടി.പാപികളുടെ മാനസാന്തരവും വിശുദ്ധീകരണവും ആണ്‌ ദൈവത്തിണ്റ്റെ ലക്ഷ്യം. യേശുവിണ്റ്റെ തിരുഹൃദയം ദൈവം സ്നേഹിക്കുന്നതിണ്റ്റെ പ്രതീകമാണ്‌.11,12നൂറ്റാണ്ടുകളില്‍ വിശുദ്ധരായ ജര്‍ത്രൂദ്‌,ബര്‍ണാഡ്‌,ബനവന്തൂറ്‍ എന്നിവര്‍ക്കുണ്ടായ സ്വകാര്യ വെളിപാടുകളാണ്‌ തിരുഹൃദയ ഭക്തി പ്രചരിക്കുന്നതിന്‌ പ്രേരകമായത്്‌. 17-ാം നൂറ്റാണ്ടില്‍ വിശുദ്ധ മര്‍ഗരീത്ത മറിയത്തിനും തിരുഹൃദയത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുണ്ടായി.ആധുനിക ലോകത്തില്‍ തിരുഹൃദയത്തോടുള്ള ഭക്തി വര്‍ധിച്ചു. വിശ്വാസം മന്ദിഭവിക്കുന്ന ആധുനിക കാലത്ത്്്‌ പ്രതിസന്ധികള്‍ക്ക്‌ പരിഹാരവും വിശ്വാസവും ദൈവഭക്തിയും വളരുന്നതിന്‌ സഹായകരവുമാണ്‌ തിരുഹൃദയത്തോടുള്ള ഭക്തിയെന്ന്്്‌ ഡോ.സൂസപാക്യം പറഞ്ഞു.