Wednesday, March 9, 2011

മതവിദ്വേഷത്തിണ്റ്റെ പേരില്‍ കൊല്ലപ്പെട്ടവര്‍ 75% വും ക്രിസ്ത്യനികള്‍

മതവിദ്വേഷത്തിണ്റ്റെ പേരില്‍ കൊല്ലപ്പെട്ടവരില്‍ 75% വും ക്രിസ്ത്യനികളാണെന്ന്‌ വത്തിക്കാണ്റ്റെ ഐക്യരാഷ്ട്ര സംഘടനയുടെ ജനീവ ഓഫീസിലെ സ്ഥിരം പ്രതിനിധി പ്രസ്താവിച്ചു. യു.എന്‍. ണ്റ്റെ മതസ്വാതന്ത്യ്രത്തിനായുള്ള മനുഷ്യാവകാശ സമിതിയിലെ വത്തിക്കാണ്റ്റെ സ്ഥിരാംഗമായ ആര്‍ച്ചുബിഷപ്‌ സില്‍വാനോ തോമസിയാണ്‌ സമിതിയുടെ 16-ാം വാര്‍ഷിക സമ്മേളനത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്‌. മതസ്വാതന്ത്യ്രമെന്നത്‌ കേവലം ആരാധനാസ്വാതന്ത്യ്രം മാത്രമല്ലെന്ന്‌ അദ്ദേഹം വ്യക്തമാക്കി. വിദ്യാഭ്യാസം നല്‍കുന്നതിലും ആതുരശുശ്രൂഷ നല്‍കുന്നതിലും മതസമൂഹങ്ങള്‍ക്കുള്ള സ്വാതന്ത്യ്രം അംഗീകരിക്കുന്നതും മതസ്വാതന്ത്യ്രത്തിണ്റ്റെ തന്നെ ഭാഗമാണ്‌. ഇക്കാര്യങ്ങളിലുള്ള സ്വാതന്ത്യ്രം നിക്ഷേധിക്കുന്നത്‌ മതസ്വാതന്ത്യ്രത്തിണ്റ്റെ മേലുള്ള കടന്നുകയറ്റമാണ്‌. എല്ലാ മതങ്ങള്‍ക്കും പരസ്പരമുള്ള സഹവര്‍ത്തിത്വം വളര്‍ത്തുന്നതില്‍ വലിയ പങ്കുവഹിക്കാനുണ്ട്‌. രാഷ്ട്രങ്ങള്‍ക്കും ഇക്കാര്യത്തില്‍ നിര്‍ണ്ണായകമായ പങ്കുവഹിക്കാനാകും. ആര്‍ച്ചുബിഷപ്‌ തോമസി മാര്‍ച്ച്‌ 4-ാം തിയതി നടന്ന സമ്മേള്ളനത്തില്‍ വ്യക്തമാക്കി.