Saturday, April 9, 2011

മാര്‍ വിതയത്തിലിണ്റ്റെ കബറടക്ക ശുശ്രൂഷകള്‍ക്കു വിപുലമായ ക്രമീകരണങ്ങള്‍

സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ്‌ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിണ്റ്റെ കബറടക്കശുശ്രൂഷകള്‍ക്കു വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. താഴെപ്പറയുന്ന പ്രകാരമായിരിക്കും ചടങ്ങുകളുടെ സമയക്രമീകരണം. രാവിലെ 6.30 - 7.00അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള ഭൌതികശരീരം രാവിലെ ആറരയ്ക്കു പ്രത്യേക ആംബുലന്‍സില്‍ കാലടിക്കടുത്തു മരോട്ടിച്ചുവടിലുള്ള ദിവ്യരക്ഷക (റിഡമ്പ്റ്ററിസ്റ്റ്‌) സന്യാസസഭയുടെ ആശ്രമ ത്തില്‍ എത്തിക്കും. കര്‍ദിനാള്‍ അംഗമായിരുന്ന സന്യാസ സഭയുടെ അധികാരികളും വൈദികരും അന്ത്യാഞ്ജലിയര്‍പ്പിക്കും. തുടര്‍ന്ന്‌ ഏഴോടെ ഭൌതികശരീരം അങ്കമാലി സെണ്റ്റ്‌ ജോര്‍ജ്‌ ബസിലിക്കയിലേക്കു കൊണ്ടുപോകും. 7.30 -9.00 അങ്കമാലി സെണ്റ്റ്‌ ജോര്‍ജ്‌ ബസിലിക്കയിലേക്ക്‌ ഏഴരയ്ക്ക്‌ എത്തിക്കുന്ന ഭൌതികദേഹം പള്ളിയുടെ മധ്യഭാഗത്തു പ്രത്യേകം തയാറാക്കിയ പീഠത്തില്‍ പൊതുദര്‍ശനത്തിനായി വയ്ക്കും. ബസിലിക്ക ഇടവകാംഗങ്ങള്‍ക്കു മുഴുവന്‍ ഇവിടെ ആദരാഞ്ജലിയര്‍പ്പിക്കാന്‍ സൌകര്യമൊരുക്കിയിട്ടുണ്ട്‌. 9.00 - 10.00അങ്കമാലി ബസിലിക്കയില്‍നിന്ന്‌ അലങ്കരിച്ച വാഹനത്തില്‍ കര്‍ദിനാളിണ്റ്റെ ഭൌതികശരീരം കാക്കനാട്‌ മൌണ്ട്‌ സെണ്റ്റ്‌ തോമസിലേക്ക്‌. വാഹനത്തില്‍ അതിരൂപതയുടെ സഹായമെത്രാന്‍മാരും മുതിര്‍ന്ന വൈദികരും ഭൌതികശരീരത്തിനൊപ്പമുണ്ടാകും. അങ്കമാലിയില്‍നിന്നു ആലുവ, കളമശേരി, സീപോര്‍ട്ട്‌-എയര്‍പോര്‍ട്ട്‌ റോഡു വഴിയാണ്‌ ഭൌതികശരീരം കാക്കനാട്‌ മൌണ്ട്‌ സെണ്റ്റ്‌ തോമസിലെത്തിക്കുന്നത്‌. മൂന്നു വശത്തുകൂടിയും ഭൌതികശരീരം ജനങ്ങള്‍ക്കു കാണാവുന്ന തരത്തിലാണു വാഹനം ഒരുക്കിയിരിക്കുന്നത്‌. അനൌണ്‍സ്മെണ്റ്റ്‌ വാഹനവും കറുത്ത കൊടിയും കര്‍ദിനാളിണ്റ്റെ ചിത്രവുമായി നൂറുകണക്കിനു മറ്റു വാഹനങ്ങളും ഭൌതികശരീരത്തിന്‌ അകമ്പടിയായുണ്ടാകും. മൌണ്ട്‌ സെണ്റ്റ്‌ തോമസ്‌ വരെയുള്ള വഴിക്കിരുവശവും അത്താണി, തായിക്കാട്ടുകര ഉള്‍പ്പെടെ അതിരൂപതയുടെ വിവിധ പള്ളികളുടെ സമീപത്തും ഭൌതികശരീരം ദര്‍ശിക്കുന്നതിനായി കാത്തുനില്‍ക്കുന്നവര്‍ക്കുവേണ്ടി വാഹനങ്ങള്‍ വേഗം കുറച്ചാകും മുന്നോട്ടു നീങ്ങുക. 10.00 - 1.00കാക്കനാട്‌ മൌണ്ട്‌ സെണ്റ്റ്‌ തോമസിലെത്തുമ്പോള്‍ സഭാ അഡ്മിനിസ്ട്രേറ്റര്‍ കൂരിയ ബിഷപ്‌ മാര്‍ ബോസ്കോ പുത്തൂരിണ്റ്റെ നേതൃത്വത്തില്‍ ഭൌതിക ശരീരം ഏറ്റുവാങ്ങും. 10.30നു കബറടക്ക ശുശ്രൂഷകളുടെ ഒന്നാം ഭാഗത്തിണ്റ്റെ ചടങ്ങുകള്‍ ഇവിടെ നടക്കും. ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തിലിണ്റ്റെ കാര്‍മികത്വത്തിലാണു സമൂഹബലിയും മറ്റു പ്രാര്‍ഥനാശുശ്രൂഷകളും. സഭയിലെ വിവിധ മെത്രാന്‍മാരും കൂരിയയിലെ വൈദികരും സഹകാര്‍മികരാവും. കേരളത്തിലും പുറത്തുമുള്ള സീറോ മലബാര്‍ രൂപതകളില്‍നിന്നുള്ള പ്രതിനിധികള്‍ ഇവിടെ അന്ത്യാഞ്ജലിയര്‍പ്പിക്കും. .00 - 2.15മൌണ്ട്‌ സെണ്റ്റ്‌ തോമസില്‍നിന്ന്‌ അനൌണ്‍സ്മെണ്റ്റ്‌ വാഹ നത്തിണ്റ്റെയും മറ്റു വാഹനങ്ങളുടെയും അകമ്പടിയോടെ ഭൌതികശരീരം ബ്രോഡ്‌വേയിലെ എറണാകുളം അതിമെത്രാസനമന്ദിരത്തിലേക്ക്‌. കാക്കനാടു നിന്നു പാലാരിവട്ടം, കലൂറ്‍ വഴിയാണ്‌ അതിമെത്രാസനമന്ദിരത്തിലേക്കു കൊണ്ടുവരുന്നത്‌. 2.15 - 2.30അതിമെത്രാസനമന്ദിരത്തില്‍ സഹായമെത്രാന്‍മാരും മറ്റുള്ളവരും ചേര്‍ന്നു ഭൌതികശരീരം ഏറ്റുവാങ്ങും. ലളിതമായ പ്രാര്‍ഥനാ ശുശ്രൂഷകള്‍ക്കു ശേഷം ഭൌതികശരീരം സെണ്റ്റ്‌ മേരീസ്‌ ബസിലിക്കയിലേക്കു കൊണ്ടുപോകും. 2.30 നാളെ ഉച്ചയ്ക്ക്‌ 2. ൦൦ സെണ്റ്റ്‌ മേരീസ്‌ ബസിലിക്കയുടെ മധ്യഭാഗത്തു പ്രത്യേകം ഒരുക്കിയിട്ടുള്ള പീഠത്തില്‍ ഭൌതികശരീരം വയ്ക്കും. തലശേരി ആര്‍ച്ച്ബിഷപ്‌ മാര്‍ ജോര്‍ജ്‌ വലിയമറ്റത്തിണ്റ്റെ കാര്‍മികത്വത്തില്‍ കബറടക്കശുശ്രൂഷയുടെ രണ്ടാം ഭാഗം തുടങ്ങും. വിവിധ രൂപതകളില്‍നിന്നുള്ള മെത്രാന്‍മാരും പ്രാര്‍ഥനകളില്‍ പങ്കെടുക്കും. പത്തു മിനിറ്റോളം നീണ്ടുനില്‍ക്കുന്ന പ്രാര്‍ഥനാശുശ്രൂഷയ്ക്കുശേഷം പൊതുജനങ്ങള്‍ക്ക്‌ അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ സൌകര്യമുണ്ടാകും. പൊതുദര്‍ശനത്തിനായി എത്തുന്ന വിശ്വാസികളും പൊതുജനങ്ങളും മുന്‍വശത്തെ വാതിലിലൂടെ പ്രവേശിച്ച്‌ അന്തിമാഞ്ജിലിയര്‍പ്പിച്ചശേഷം വശങ്ങളിലെ വാതില്‍ വഴി പുറത്തേക്കു കടക്കണം. അന്തിമാഞ്ജലിയര്‍പ്പിക്കാനെത്തുന്ന പ്രമുഖര്‍ക്ക്‌ ആനവാതിലിലൂടെയാണു ബസിലക്കയുടെ അകത്തേക്കു പ്രവേശിക്കാന്‍ ക്രമീകരണം ഒരുക്കിയിട്ടുള്ളത്‌. പൊതുദര്‍ശനത്തിനു ഞായറാഴ്ച ഉച്ചയ്ക്കു രണ്ടു വരെ അവസരമുണ്ടാകും. ഞായര്‍ 2.00 - 2. 30 കബറടക്കശുശ്രൂഷയുടെ പ്രധാനപ്പെട്ട ഭാഗങ്ങളില്‍ പങ്കെടുക്കാന്‍ കാപ്പ ധരിച്ച വൈദികര്‍ അതിമെത്രാസന മന്ദിരത്തില്‍നിന്നു ബസിലിക്കയിലേക്കു പ്രദക്ഷിണമായി നീങ്ങും. 2.30 - 4.30 കബറടക്ക ശുശ്രൂഷയുടെ മൂന്നാമത്തെയും അവസാനത്തെ യും ഭാഗത്തിന്‌ ഉച്ചയ്ക്കു രണ്ടരയ്ക്കു തുടക്കമാവും. സീറോ മ ലബാര്‍ സഭാ അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ബോസ്കോ പുത്തൂരിണ്റ്റെ മുഖ്യകാര്‍മികത്വത്തിലുള്ള സമൂഹബലിയോടെ ചടങ്ങുകള്‍ ആരംഭിക്കും. കര്‍ദിനാള്‍ വിട പറയുന്നതിണ്റ്റെ സൂചനയായി ഭൌതികശരീരം അടക്കം ചെയ്ത മഞ്ച ല്‍ അള്‍ത്താരയിലും ദേവാലയത്തിണ്റ്റെ ആനവാതിലിലും ഇരുവശങ്ങളിലും മുട്ടിക്കും. അതിരൂപതയിലെ മുതിര്‍ന്ന വൈദികരും കര്‍ദിനാളിണ്റ്റെ സെക്രട്ടറിമാരുമാണ്‌ ഈ സമയം മഞ്ചല്‍ വഹിക്കുന്നത്‌.4.30 - 5.30ഭൌതികശരീരം നഗരികാണിക്കലിനായി പുറത്തേക്ക്‌. ഈ സമയം ബന്ധുക്കളാണു ഭൌതികശരീരം അടക്കം ചെയ്ത മഞ്ച ല്‍പള്ളിയില്‍നിന്നു വാഹനത്തിലേക്കു കയറ്റുന്നത്‌. ഹൈക്കോര്‍ട്ട്‌ ജംഗ്ഷന്‍, ഷണ്‍മുഖം റോഡ്‌, മറൈന്‍ ഡ്രൈവ്‌ വഴി മേനക ജംഗ്ഷന്‍ വരെ എത്തി തിരികെ ബസിലിക്കയില്‍ പ്രവേശിക്കുന്നു. 5.30 - 6.30ഭൌതികശരീരം ദേവാലയത്തില്‍ കൊണ്ടുവന്നശേഷം കുഴിവെഞ്ചരിപ്പ്‌. ബസിലിക്ക അങ്കണത്തിലെ സ്റ്റേജില്‍ അനുശോചന യോഗം. സഭയുടെയും സാമൂഹ്യ, സാംസ്കാരിക മേഖലകളിലെയും പ്രമുഖര്‍ അനുശോചന യോഗത്തില്‍ പങ്കെടുക്കും. 6.30 -10.00യോഗത്തിനു ശേഷവും പൊതുദര്‍ശനത്തിന്‌ അവസരമുണ്ടാകും. പത്തോടെ ബസിലിക്കയിലെ അള്‍ത്താരയില്‍ ബിഷപ്പുമാരുടെയും പ്രമുഖ വൈദികരുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ സമാപനപ്രാര്‍ഥനകളും കബറടക്കവും