Saturday, April 2, 2011

ദൈവം നല്‍കിയ ഇടയന്‍; മേജര്‍ ആര്‍ച്ച്ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ളീമിസ്‌ കാതോലിക്കാബാവാ

ശ്രേഷ്ഠാചാര്യനു മലങ്കര സുറിയാനി കത്തോലിക്കാസഭയുടെയും ഭാരത കത്തോലിക്കാ മെത്രാന്‍ സംഘത്തിണ്റ്റെയും (സിബിസിഐ) പ്രാര്‍ഥനാനിര്‍ഭരമായ ആദരാഞ്ജലികള്‍. സീറോ-മലബാര്‍സഭയിലെ വന്ദ്യപിതാക്കന്‍മാര്‍ റോമില്‍ ആദലിമിനാ സന്ദര്‍ശനം നടത്തുകയും പരിശുദ്ധ പിതാവിനെ ഔദ്യോഗികമായി സന്ദര്‍ശിച്ചു വരുകയുമാണല്ലോ. ദിവംഗതനായ അത്യുന്നത കര്‍ദിനാള്‍ മാര്‍ ജോസഫ്‌ പാറേക്കാട്ടില്‍ പിതാവിണ്റ്റെ ജന്‍മശതാബ്ദിയുടെ തുടക്ക ദിവസമാണു മാര്‍ വര്‍ക്കി വിതയത്തില്‍ പിതാവു യാത്രയായത്‌. ഭാരതസഭയ്ക്കും കേരള സഭയ്ക്കും നമ്മുടെ പൊതുസമൂഹത്തിനും വന്ദ്യ വര്‍ക്കിപ്പിതാവു നല്‍കിയ അനുഗൃഹീതമായ നേതൃത്വത്തിനു ഹൃദയംഗമമായ കൃതജ്ഞത. സ്നേഹവും സേവനവും സംലഭ്യതയും സഭയ്ക്കും സമൂഹത്തിനും ആവോളം നല്‍കിയ ഈ ഇടയശ്രേഷ്ഠണ്റ്റെ അനുഗൃഹീത വ്യക്തിത്വത്തിണ്റ്റെ സജീവ സവിശേഷതകള്‍ പരിശോധിക്കുമ്പോള്‍ സുവിശേഷത്തിണ്റ്റെ സജീവത്വം അതില്‍ പ്രതിഫലിക്കുന്നതു കാണാം. തണ്റ്റെ സന്യാസസമൂഹം ഏല്‍പ്പിച്ച വിവിധങ്ങളായ ഉത്തരവാദിത്വങ്ങള്‍ സൂക്ഷ്മത യോടെ നിര്‍വഹിച്ചുവരുമ്പോഴാണു സീറോ-മലബാര്‍ മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ സഭയുടെ തലവനും പിതാവും ആകാനുള്ള ദൈവികനിയോഗം അദ്ദേഹത്തി നുണ്ടായത്‌. പൌരസ്ത്യ സഭകള്‍ക്കു വേണ്ടിയുള്ള കാനോന്‍ നിയമസംഹിതയുടെ ക്രോഡീകരണത്തില്‍ ക്രിയാത്മകമായി പങ്കുവഹിച്ചതിനുശേഷം ദീര്‍ഘകാലം വിവിധ ദൈവശാസ്ത്ര പാഠശാലകളില്‍ അദ്ദേഹം പ്രഗത്ഭനായ അധ്യാപകനായിരുന്നു. ഈ മേഖലകളില്‍ വ്യാപരിക്കുമ്പോഴും അതിനുമപ്പുറം ഒരു ചരിത്രനിയോഗം ദൈവം അദ്ദേഹത്തിനായി ഒരുക്കിവച്ചിരുന്നു എന്നു വിശ്വസിക്കാനാണ്‌ ഇത്തരുണത്തില്‍ ഞാന്‍ ആഗ്രഹിക്കുന്നത്‌. അധികമാരും പ്രതീക്ഷിക്കാതെയാണ്‌ അഭിവന്ദ്യ തിരുമേനി സീറോ-മലബാര്‍ സഭയുടെ അഡ്മിനിസ്ട്രേറ്ററും തുടര്‍ന്ന്‌ പരമാധ്യക്ഷനുമായി അവരോധിക്കപ്പെട്ടത്‌. വിശ്വസ്തനായ ഭൃത്യണ്റ്റെ ഉപമയില്‍ നാം വായിക്കുന്നതുപോലെ അല്‍പകാര്യങ്ങളില്‍ വിശ്വസ്തരായവരെ അനേകകാര്യങ്ങള്‍ ഭരമേല്‍പിക്കുന്നവനാണല്ലോ പരമകാരുണ്യവാനായ ദൈവം. കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിനെക്കുറിച്ച്‌ ഓര്‍ക്കുമ്പോള്‍ എല്ലാവരുടെയും മന സില്‍ ആദ്യം ഓടിയെത്തുന്നത്‌ അദ്ദേഹത്തിണ്റ്റെ ലാളിത്യമാണ്‌. വിതയത്തില്‍ തിരുമേനി ഒരു തികഞ്ഞ സന്യാസശ്രേഷ്ഠനായിരുന്നു. സ്വയം വരിച്ച സന്യാസ ജീവിതനിഷ്ഠ അദ്ദേഹം അവസാനംവരെ കാത്തുസൂക്ഷിച്ചു. ആര്‍ക്കും ഏതുസമയവും അദ്ദേഹം സംലഭ്യനായിരുന്നു. പ്രത്യക്ഷത്തില്‍ കലുഷിതം എന്നു തോന്നുന്ന സാഹചര്യങ്ങളെപ്പോലും തണ്റ്റെ സ്വതഃസിദ്ധമായ പുഞ്ചിരിയോടെ അദ്ദേഹം നേരിട്ടു. അപാരമായ ഹൃദയവിശാലതയുടെ ഉടമയായിരുന്നു വര്‍ക്കിപ്പിതാവ്‌. അദ്ദേഹത്തിണ്റ്റെ ലാളിത്യം വെളിവാക്കുന്ന അവസരങ്ങള്‍ അനവധിയുണ്ട്‌. എല്ലാവരുടെയും അഭിപ്രായങ്ങള്‍ക്ക്‌ ആ വലിയ മനുഷ്യണ്റ്റെ മനസില്‍ ഒരിടം സൂക്ഷിച്ചിരുന്നു. ലാളിത്യം അദ്ദേഹത്തിനു ജീവിതം തന്നെയായിരുന്നു.ഉന്നതമായ ജീവിത വീക്ഷണവും ലളിതമായ ജീവിതവും - ഈ വിശേഷണത്തിനു സമകാലീന സമൂഹത്തില്‍ ഉത്തമ ഉദാഹരണമാണു വര്‍ക്കി വിതയത്തില്‍ പിതാവ്‌. പണ്ഡിതനും പാമരനും ആ സ്നേഹസാഗരത്തില്‍നിന്ന്‌ ആവോളം നുകര്‍ന്ന്‌ സായൂജ്യമടഞ്ഞു. കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ എന്ന മനുഷ്യസ്നേഹി നമ്മുടെ സമൂഹത്തില്‍ അവശേഷിപ്പിക്കുന്ന വിടവ്‌ വളരെ വലുതാണ്‌. ഒരു ശ്രേഷ്ഠപുരോഹിതണ്റ്റെ ജീവിതം പ്രാര്‍ഥനയ്ക്കും കൂദാശാനുഷ്ഠാനങ്ങള്‍ക്കുമായി മാറ്റിവയ്ക്കപ്പെട്ടതാണല്ലോ. അദ്ദേഹം ഒരു ദൈവിക മനുഷ്യനാണെന്ന്‌ എനിക്കു നിസംശയം പറയാന്‍ സാധിക്കും. വിശുദ്ധ കുര്‍ബാനയോടുള്ള അദ്ദേഹത്തിണ്റ്റെ ഭക്തി അപാരമായിരുന്നു. രോഗാവസ്ഥയിലായിരിക്കുമ്പോഴും അദ്ദേഹം തന്നെ വിളിച്ചു വേര്‍തിരിച്ച്‌ അനുഗ്രഹിച്ചവനോടുള്ള വിശ്വസ്തത അഭംഗുരം തുടര്‍ന്നു. തണ്റ്റെ അവസാന നിമിഷങ്ങളില്‍പ്പോലും ആ പതിവു തെറ്റിയില്ല. "ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട്‌ അപേക്ഷിച്ചുകൊള്ളണമേ എന്ന പ്രാര്‍ഥന അഭിവന്ദ്യ തിരുമേനിയുടെ ജീവിതത്തില്‍ അന്വര്‍ഥമായി. അപാരമായ ദൈവാശ്രയം കൈമുതലായവര്‍ക്കുമാത്രം നിര്‍വഹിക്കാവുന്ന ശുശ്രൂഷകളാണ്‌ അഭിവന്ദ്യ പിതാവ്‌ തണ്റ്റെ ജീവിതത്തിലുടനീളം നിര്‍വഹിച്ചത്‌. തന്നില്‍ നിറഞ്ഞുനിന്ന ദൈവാനുഭവത്തിണ്റ്റെ, ദൈവവുമായുള്ള സ്നേഹബന്ധത്തിണ്റ്റെ, ബഹിര്‍സ്ഫുരണങ്ങളായിരുന്നു അദ്ദേഹത്തിണ്റ്റെ പ്രസംഗങ്ങളും സന്ദേശങ്ങളും. ഞങ്ങളുടെ സംഘത്തില്‍ നിന്നു തിരുസന്നിധാനത്തിലേക്കു യാത്രയായിരിക്കുന്ന സ്നേഹനിധിയായ വിതയത്തില്‍ പിതാവേ, അങ്ങേക്ക്‌ ഏറെ ഇഷ്ടപ്പെട്ട മലങ്കര ആരാധനക്രമത്തിലെ ഒരു പ്രാര്‍ഥന അങ്ങേക്കുവേണ്ടി അര്‍പ്പിക്കട്ടെ: ഭാഗ്യവാനായ ഞങ്ങളുടെ പിതാവേ, സമാധാനത്തോടെ പോകുക... സന്തോഷകരമായ മണവറയില്‍ ഇനി അങ്ങയെ ഞങ്ങള്‍ കാണുമാറാകട്ടെ