Wednesday, June 1, 2011

കേരളത്തിലെ ലത്തീന്‍ മെത്രാന്‍മാര്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു

കേരളത്തിലെ ലത്തീന്‍ സഭാ മേലധ്യക്ഷന്‍മാര്‍ 'ആദ്ലീമിന'സന്ദര്‍ശനത്തിണ്റ്റെ ഭാഗമായി വത്തിക്കാനില്‍ ബെനഡിക്ട്‌ പതിനാറാമന്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു. ഓരോ മെത്രാനെയും വ്യക്തിപരമായി കണ്ടു രൂപതാഭരണത്തെക്കുറിച്ച്‌ അന്വേഷിച്ചറിഞ്ഞ പരിശുദ്ധ പിതാവ്‌ മേയ്‌ 30നു രാവിലെ പത്തിനു വത്തിക്കാനിലെ അപ്പസ്തോലിക അരമനയില്‍ മെത്രാന്‍മാരെ പൊതുവായി അഭിസംബോധന ചെയ്തു പ്രസംഗിച്ചു. വരാപ്പുഴ ആര്‍ച്ച്ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറയ്ക്കല്‍, തിരുവനന്തപുരം ആര്‍ച്ച്ബിഷപ്‌ ഡോ. സൂസപാക്യം, നെയ്യാറ്റിന്‍കര ബിഷപ്‌ ഡോ.വിന്‍സണ്റ്റ്‌ സാമുവല്‍, കോട്ടപ്പുറം ബിഷപ്‌ ഡോ.ജോസഫ്‌ കാരിക്കശേരി, ആലപ്പുഴ ബിഷപ്‌ ഡോ.സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍, വിജയപുരം ബിഷപ്‌ ഡോ.സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍, കൊല്ലം ബിഷപ്‌ ഡോ.സ്റ്റാന്‍ലി റോമന്‍, കൊച്ചി ബിഷപ്‌ ഡോ.ജോസഫ്‌ കരിയില്‍, കണ്ണൂറ്‍ ബിഷപ്‌ ഡോ.വര്‍ഗീസ്‌ ചക്കാലക്കല്‍, പുനലൂറ്‍ ബിഷപ്‌ ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, കോഴിക്കോട്‌ രൂപത അഡ്മിനിസ്ട്രേറ്റര്‍ മോണ്‍. വിന്‍സെണ്റ്റ്‌ അറയ്ക്കല്‍ എന്നിവര്‍ ആദ്‌ ലീമിന സന്ദര്‍ശനത്തിണ്റ്റെ ഭാഗമായി വത്തിക്കാന്‍ സെണ്റ്റ്‌ പീറ്റേഴ്സ്‌ ബസിലിക്കയില്‍ വിശുദ്ധ പത്രോസിണ്റ്റെയും വിശുദ്ധ പൌലോസിണ്റ്റെയും കല്ലറകള്‍ സന്ദര്‍ശിച്ചു ദിവ്യബലിയര്‍പ്പിച്ചു പ്രാര്‍ഥിച്ചു.വത്തിക്കാന്‍ കാര്യാലയത്തിലെ വിവിധ വകുപ്പുകള്‍ സന്ദര്‍ശിച്ച മെത്രാന്‍മാര്‍ കേരളത്തിലെ ലത്തീന്‍ സഭയുടെ പൊതുവായ പ്രവര്‍ത്തനങ്ങളും സഭ നേരിടുന്ന പ്രശ്നങ്ങളും വകുപ്പു മേധാവികളായ കര്‍ദിനാള്‍മാരുമായി ചര്‍ച്ച ചെയ്തു.വിശുദ്ധ പത്രോസിണ്റ്റെയും വിശുദ്ധ പൌലോസിണ്റ്റെയും കല്ലറകള്‍ സ്ഥിതിചെയ്യുന്ന മഹാദേവാലയങ്ങള്‍ സന്ദര്‍ശിച്ചു പ്രാര്‍ഥിക്കാനും പരിശുദ്ധ സിംഹാസനത്തിനു റിപ്പോര്‍ട്ടു നല്‍കാനും അഞ്ചു വര്‍ഷത്തിലൊരിക്കല്‍ മെത്രാന്‍മാര്‍ നിത്യനഗരത്തിലേക്കു നടത്തുന്ന കാനോനിക തീര്‍ഥാടനമാണ്‌ 'ആദ്ലീമിനഅപ്പോസ്തലോരും' സന്ദര്‍ശനം.