Monday, August 8, 2011

ആർച്ച്ബിഷപ്‌ ഡോ. കൊർണേലിയൂസ്‌ ദിവംഗതനായി

വരാപ്പുഴ അതിരൂപതയുടെ മുൻ ആർച്ച്ബിഷപ്‌ ഡോ. കൊർണേലിയൂസ്‌ ഇലഞ്ഞിക്കൽ ദിവംഗതനായി. ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടർന്ന്‌ എറണാകുളം ലൂർദ്ദ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഇന്നലെ രാവിലെ 7.30ന്‌ ആയിരുന്നു. 93 വയസായിരുന്നു.
ജൂലൈ 18ന്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ നി ല ഗുരുതരമായതിനെത്തുടർന്നു ശനിയാഴ്ച തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെയാ യിരുന്നു ശ്വസനം. തുടർന്നു വൃക്കകളുടെ പ്രവർത്തനം നിലയ്ക്കുകയും ഹൃദയാഘാതത്തോ ടെ ദേഹവിയോഗം സംഭവിക്കുകയുമായിരുന്നുവെന്ന്‌ ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ 22നു രോഗീലേപനകൂദാശ സ്വീകരിച്ചിരുന്നു. പിതാവിന്റെ മരണസമയത്ത്‌ അടുത്ത ബന്ധുക്കൾ സന്നിഹിതരായിരുന്നു.
വരാപ്പുഴ മെത്രാപ്പോലീത്ത ഫ്രാൻസീസ്‌ കല്ലാര്റയ്ക്കലിന്റെ നേതൃത്വത്തിൽ പ്രാർഥനാശുശ്രൂഷ നടത്തിയശേഷം ഡോ. കൊർണേലിയൂസിന്റെ ഭൗതികദേഹം ലൂർദ്ദ്‌ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഇന്നു രാവി ലെ ഒൻപതിനു ഭൗതികദേഹം വിലാപയാത്രയായി എറണാകുളം സെന്റ്‌ ഫ്രാൻസിസ്‌ അസീസി കത്തീഡ്രലിൽ എത്തിക്കും. പത്തിന്‌ ആർച്ച്ബിഷപ്‌ കല്ലാര്റയ്‌ ക്കലിന്റെ മുഖ്യകാർമികത്വത്തിൽ വരാപ്പുഴ അതിരൂപതയിലെ വൈദികർ ദിവ്യബലി അർപ്പിക്കും. തുടർന്നു കത്തീഡ്രലിൽ പൊതുജനങ്ങൾക്ക്‌ അന്തിമോപചാരമർപ്പിക്കാൻ അവസരമുണ്ടാകും.
നാളെ രാവിലെ എട്ടിനു വിലാപയാത്രയായി ഭൗതികശരീരം എറണാകുളം സെന്റ്‌ ആൽബർട്ട്‌ സ്‌ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലേക്കു കൊണ്ടുപോകും. അവിടെ തയാറാക്കിയിരിക്കുന്ന പന്തലിൽ ഉച്ചയ്ക്കു രണ്ടു വരെ പൊതുജനങ്ങൾക്ക്‌ അന്തിമോപചാരം അർപ്പിക്കാം. മൂന്നിനു സംസ്കാരശുശ്രൂഷകൾ തുട ങ്ങും.
ദിവ്യബലിയിൽ സീറോ മ ല ബാർ സഭയുടെ മേജർ ആർച്ച്ബിഷപ്‌ മാർ ജോർജ്ജ്‌ ആലഞ്ചേരി സന്ദേശം നൽകും. കേരളത്തിലെ ലത്തീൻ, സീറോ മലബാർ, മല ങ്കര സഭകളിലെ മെത്രാന്മാർ ദിവ്യബലിയിൽ സഹകാർമികരായിരിക്കും. ദിവ്യബലിയെത്തുടർന്നു സീറോ മലങ്കര സഭാ മേജർ ആർച്ച്ബിഷപ്‌ മാർ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്ക ബാവ, കെസിബിസി പ്രസിഡന്റ്‌ ആർച്ച്ബിഷപ്‌ മാർ ആൻഡ്രൂസ്‌ താഴത്ത്‌ എന്നിവർ അനുസ്മരണപ്രഭാഷണം നടത്തും.
ആർച്ച്ബിഷപ്പിന്റെ ഭൗതികശരീരം വിലാപയാത്രയായി ബാനർജിറോഡ്‌, ഷൺമുഖം റോഡ്‌ കടന്ന്‌ ബ്രോഡ്‌വേയിലെത്തി സെന്റ്‌ ഫ്രാൻസീസ്‌ അസീസി കത്തീഡ്രലിലെ ക്രിപ്റ്റിലേക്കു സംവ ഹിച്ചു കബറടക്കം നടത്തും.
നിത്യസഹായമാതാവിന്റെ നൊവേനഗീതങ്ങളും കന്യകമാതാ സ്തുതികളും തിരുക്കർമഗീതങ്ങളും അന്ത്യശ്രുശ്രൂ ഷാ ഗാനങ്ങളും ഉൾപ്പെടെ കേരളത്തിലെ ദേവാലയങ്ങളിലും ക്രൈസ്തവഭവനങ്ങളിലും ആലപിക്കപ്പെടുന്ന ധാരാളം വിഖ്യാത ഗാനങ്ങളുടെ രചയിതാവും കാനോൻ നിയമ വിദഗ്ധനും വേദാന്തചിന്തകനുമായിരുന്നു ഡോ. കൊർണേലിയൂസ്‌ ഇലഞ്ഞി ക്കൽ.
കൊടുങ്ങല്ലൂരിനടുത്തു കാരയിൽ വിശ്രുത വൈദ്യന്മാരുടെ പരമ്പരയിൽപ്പെട്ട ഇലഞ്ഞിക്കൽ കുഞ്ഞവര-ത്രേസ്യ ദമ്പതികളുടെ പത്തു മക്കളിൽ എട്ടാമനായി 1918 സെപ്റ്റംബർ എട്ടിനാണ്‌ ഇട്ടിയവര (കൊർണേലിയൂസ്‌ എന്നതു ജ്ഞാനസ്നാന പേരാണ്‌) ജനിച്ചത്‌. പൈതൃകത്തിന്റെ ഭാഗമായ വൈദ്യവും സംസ്കൃതവും ജീവിതത്തിലുടനീളം വലിയ സ്വാധീനം ചെലുത്തി.റോമിലെ ഊർബ
സർവകലാശാലയിൽനിന്നു 'ബൃഹദാരണ്യക-ഛാന്ദോഗ്യോപനിഷത്തുകളിലെ ദൈവാശയപരിണാമം' എന്ന വിഷയത്തിൽ ഡോക്ടറേറ്റ്‌ നേടിയ അദ്ദേഹം സഭയുടെ കാനൻ നിയമത്തിലും ഡോക്ടറേറ്റ്‌ സമ്പാദിച്ചു.
വരാപ്പുഴ അതിരൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാപ്പോലീത്ത ഡോ.ജോസഫ്‌ അട്ടിപ്പേറ്റി പ്രോ വികാരി ജനറലായി നിയമിച്ച ഡോ.കൊർണേലിയൂസ്‌ ഇലഞ്ഞിക്കൽ അട്ടിപ്പേറ്റിപ്പിതാവിന്റെ ദേഹവിയോഗത്തെത്തുടർന്ന്‌ ഒരു വർഷം അതിരൂപതാ അഡ്മിനിസ്ട്രേറ്ററായിരുന്നു. 1971ൽ വിജയപുരം രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനായി നിയമിതനായി. വിജയപുരം രൂപതയുടെ വികസനത്തിനായി 16 വർഷം അദ്ദേഹം സേവനം അനുഷ്ഠിച്ചു.
ആർച്ച്ബിഷപ്‌ ഡോ.ജോസഫ്‌ കേളന്തറ ദിവംഗതനായതിനെത്തുടർന്ന്‌ 1987 മാർച്ച്‌ 19ന്‌ വരാപ്പുഴ അതിരൂപതയുടെ മെത്രാപ്പോലീത്തയായി നിയമിതനായ ഡോ. കൊർണേലിയൂസ്‌ ഒൻപതു വർഷം കേരളത്തിലെ ല ത്തീൻ കത്തോലിക്കാ ഹയരാർക്കിയുടെ അധ്യക്ഷനായിരുന്നു. വിരമിച്ച ശേഷം 1996 ഓഗസ്റ്റ്‌ മുതൽ കാക്കനാട്‌ അട്ടിപ്പേറ്റിനഗറിലെ വില്ല സൊക്കോർസോയിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു.