Monday, October 3, 2011

മക്കൾ ദൈവകൃപയുടെ ആനുകൂല്യം: മാർ ജോസഫ്‌ കല്ലാര്റങ്ങാട്ട്‌

ദൈവദാനമായ മക്കളെ സ്വീകരിക്കണമെന്നും ജസ്റ്റിസ്‌ വി.ആർ. കൃഷ്ണയ്യരുടെ ആനുകൂല്യം ഉപയോഗിക്കാതെ ദൈവം തരുന്ന കൃപ പ്രയോജനപ്പെടുത്തണമെന്നും മാർ ജോസഫ്‌ കല്ലാര്റങ്ങാട്ട്‌ പറഞ്ഞു. കെസിബിസി കരിസ്മാറ്റിക്‌ കമ്മീഷന്റെ ആഭിമുഖ്യത്തിൽ കെഎസ്ടി ഒരുക്കുന്ന അഖില കേരള കുടുംബ കൺവൻഷനു മുന്നോടിയായി മാർപാപ്പ ആശീർവദിച്ചു നൽകിയ തിരുക്കുടുംബ ഛായാചിത്രം സംവഹിച്ചുള്ള ബേത്ശലോം ദൂത്‌ സ്വീകരിച്ചു സന്ദേശം നൽകുകയായിരുന്നു ബിഷപ്‌. വാർധക്യത്തിലെത്തുമ്പോൾ പണ്ഡിതർ പലതും പറഞ്ഞേക്കാം. കുടുംബത്തിന്റെ ക്രമീകരണത്തിൽ കടന്നുകയറാൻ ആർക്കും അവകാശമില്ല. കുടുംബത്തെ കീറിമുറിക്കാനുള്ള അധികാരം ആർക്കുമില്ല. പ്രാർഥനയിലൂടെ ഇത്തരം ശക്തികൾക്കെതിരേ പ്രതികരിക്കണം - മാർ കല്ലാര്റങ്ങാട്ട്‌ പറഞ്ഞു. കുടുംബം വചനവേദിയാണ്‌. മാതാപിതാക്കളാണ്‌ ഈ വേദിയിലെ പുരോഹിതർ. കുടുംബങ്ങൾ സുവിശേഷവത്കരണവേദികളാക്കി മാറ്റണം. ഇതിനുള്ള ഉത്തരവാദിത്വം എല്ലാവർക്കുമുണ്ട്‌. കുടുംബങ്ങളിലൂടെ ഈശോയുടെ തുടർജനനമുണ്ടാകണം. ക്രമവും മൂല്യാധിഷ്ഠിതവുമായ സംവിധാനങ്ങ ളാണു കുടുംബങ്ങളിലുണ്ടാവേണ്ടത്‌. ഇത്‌ അച്ചടക്കത്തിന്റെ വേദിയാണ്‌. കുടുംബങ്ങളുടെ ക്രമങ്ങളും അച്ചടക്കവും ഉപേക്ഷിക്കുന്നതാണ്‌ അരാജകത്വത്തിനു കാരണമാകുന്നത്‌. ദൈവകൽപനകൾ ലോകത്തിനാകമാനമുള്ളതാണ്‌ - മാർ കല്ലാര്റങ്ങാട്ട്‌ വ്യക്തമാക്കി.വിശുദ്ധിയുടെ നിറകുടങ്ങളും വിളനില ങ്ങളുമാണ്‌ കുടുംബങ്ങളെന്നും തിരുക്കുടുംബ ചൈതന്യം ഏറ്റുവാ ങ്ങാൻ ശ്രദ്ധിക്കണമെന്നും പാലാ സെന്റ്‌ തോമസ്‌ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ മന്ത്രി കെ.എം. മാണി പറഞ്ഞു.