Tuesday, November 4, 2008

ജൂബിലി, അമല മെഡി. കോളജുകളിലെ കോഴ്സിന്‌ അംഗീകാരം: ഹൈക്കോടതി

തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജിനും അമല മെഡിക്കല്‍ കോളജിനും 2007-08, 2008-09 വര്‍ഷങ്ങളിലേക്ക്‌ തുടര്‍ അംഗീകാരം നല്‍കിയിട്ടില്ലെന്ന കാലിക്കട്ട്‌ യൂണിവേഴ്സിറ്റിയുടെ വാദം നിരാകരിച്ചുകൊണ്ട്‌ ഈ രണ്ടു കോളജുകളിലേയും എം.ബി. ബി.എസ്‌ കോഴ്സിന്‌ യൂണിവേഴ്സിറ്റി അംഗീകാരം ഉണ്ടായിരിക്കുമെന്ന്‌ ഹൈക്കോടതി വിധിച്ചു. മെഡിക്കല്‍ കോളജുകളുടെ താത്കാലിക അഫിലിയേഷന്‍ തുടരണമെന്നു വിധിച്ച ഹൈക്കോടതി ജസ്റ്റീസ്‌ വി.ഗിരി, സ്ഥിരം അഫിലിയേഷനുവേണ്ടി രണ്ടു കോളജുകളും സമര്‍പ്പിച്ചിട്ടുള്ള അപേക്ഷകളില്‍ 2008-09 അധ്യയനവര്‍ഷം തീരുന്നതിനുമുമ്പ്‌ തീരുമാനമെടുക്കാനും യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ക്കു നിര്‍ദേശം നല്‍കി. ഈ രണ്ടു മെഡിക്കല്‍ കോളജുകളിലേയും അവസാനവര്‍ഷ എം. ബി.ബി.എസ്‌ പരീക്ഷയുടെ പ്രാക്ടിക്കലുകള്‍ നവംബര്‍ 30നുമുമ്പ്‌ നടത്തുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളണം.അവസാനവര്‍ഷ എം.ബി.ബി.എസ്‌ പ്രാക്ടിക്കല്‍ പരീക്ഷയുടെ സമയത്ത്‌ ഈ കോളജുകളില്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ ഇന്‍സ്‌ പെക്്ഷന്‍ നടത്തുന്നതിനുള്ള അറിയിപ്പുകള്‍ ഇന്ത്യ ഗവണ്‍മെന്റിന്റെ ആരോഗ്യവകുപ്പിനും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ്‌ ഇ ന്ത്യ യ്ക്കും യഥാസമയം നല്‍കണമെന്നും ഹൈക്കോടതി യൂണിവേഴ്സിറ്റിയോട്‌ ആവശ്യപ്പെട്ടു.കാലിക്കട്ട്‌ യൂണിവേഴ്സിറ്റിയുടെ കീഴില്‍ എം.ബി.ബി.എസ്‌ അവസാനവര്‍ഷ പരീക്ഷ നടക്കുന്ന മറ്റ്‌ കോളജുകള്‍ക്കൊപ്പം ജൂബിലി, അമല മെഡിക്കല്‍ കോളജുകളിലേയും റിസള്‍ല്‍ട്ട്‌ പ്രസിദ്ധീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്‌. പ്രവേശനവിഷയത്തില്‍ സര്‍ക്കാരുമായി കരാറൊപ്പിടാത്ത കോളജുകള്‍ക്കെതിരായുള്ള പ്രതികാരനടപടിയുടെ ഭാഗമായിരുന്നു യൂണിവേഴ്സിറ്റിയുടെ അംഗീകാരം പിന്‍വലിക്കല്‍ നടപടിയെന്ന ആരോപണം ശരിവയ്ക്കുന്നതാണ്‌ ഈ കോടതിവിധി.