Monday, November 10, 2008

ഹൃദയങ്ങളില്‍ വിശുദ്ധിയുള്ളിടത്ത്‌ സമാധാനം: ഡോ. അബ്ദുള്‍ കലാം


“എവിടെ ഹൃദയത്തില്‍ വിശുദ്ധിയുണ്ടോ അവിടെ സൗന്ദര്യമുണ്ട്‌. എവിടെ സൗന്ദര്യമുണ്ടോ അവിടെ സന്തോഷമുണ്ട്‌. ആ കുടുംബങ്ങളില്‍ ഐക്യമുണ്ട്‌. എവിടെ കുടുംബത്തില്‍ ഐക്യമുണ്ടോ ആ മനസുകളില്‍ സമാധാനമുണ്ട്‌. കുടുംബങ്ങളില്‍ സമാധാനമുണ്ടെങ്കില്‍ ലോകത്തില്‍ സമാധാനമുണ്ടാകും”. ഭരണങ്ങാനത്ത്‌ തിങ്ങിനിറഞ്ഞ പതിനായിരങ്ങളുടെ ഹൃദയങ്ങളെ കീഴടക്കിയ മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ. അബ്ദുള്‍ കലാമിന്റെ പ്രഭാഷണം ഇന്നലെ അവസാനിച്ചത്‌ കവിത പോലെ വശ്യമായ ഈ വാച ക ങ്ങളോടെയായിരുന്നു.ഈ വാചകങ്ങളോരോന്നും ഡോ. കലാം ജനങ്ങളെ ഏറ്റു ചൊല്ലിച്ചതോടെ സമ്മേളനത്തില്‍ ഹര്‍ഷാരവം മുഴങ്ങി. ശുദ്ധമലയാളത്തില്‍ “ഭരണങ്ങാനത്തെ എല്ലാ ജനങ്ങള്‍ക്കും എന്റെ നന്ദി. വിശുദ്ധ അല്‍ഫോന്‍സാ പിറന്ന പുണ്യഭൂമിയില്‍ എത്താന്‍ സാധിച്ചതില്‍ ഞാന്‍ ദൈവത്തിന്‌ നന്ദി പറയുന്നു ”എന്നു പറഞ്ഞു കൊണ്ടാണ്‌ ഡോ. കലാം പ്രസംഗം തുടങ്ങിയത്‌. തികഞ്ഞ അല്‍ഫോന്‍സാമ്മ ഭക്തനായി, പുണ്യകന്യകയുടെ ജീവചരിത്രം അപ്പാടെ മന:പാഠമാക്കിയശേഷം എഴുതി തയാറാക്കി യ കുറിപ്പുകള്‍ നോക്കിയായിരുന്നു ഡോ. കലാം ഏറെ വശ്യമായ പതിനഞ്ചുമിനിറ്റ്‌ പ്രസംഗം നിര്‍വഹിച്ചത്‌. ഡല്‍ഹിയില്‍ നിന്നു കൊച്ചിയിലേക്കുള്ള മൂന്നുമണിക്കൂര്‍ യാത്രാമധ്യേ വിമാനത്തിലിരുന്ന്‌ അല്‍ഫോന്‍സാമ്മയെക്കുറിച്ചു അല്‍ഫോന്‍സാ ഭക്തരായ ജ ന ലക്ഷങ്ങള്‍ക്കു വേണ്ടി എഴുതിയ കവിതയും അദ്ദേഹം പ്രസംഗത്തി ല്‍ ചൊല്ലിക്കേള്‍പ്പിച്ചു.കുരിശുമരണത്തിനു ശേഷമാണ്‌ ക്രിസ്തുവിന്റെ ഉത്ഥാനമുണ്ടായത്‌.അല്‍ഫോന്‍സാമ്മ മരണ ത്തിനുശേഷമാണ്‌ അനുഗ്രഹങ്ങളുടെ പെരുമഴയുമായി ജനകോടികളെ കീഴടക്കിയത്‌. വിവാഹിതര്‍ക്ക്‌ വിവാഹമോതിരമുണ്ട്‌. എന്നാല്‍, കന്യാസ്ത്രീകള്‍ക്ക്‌ വിവാഹമോതിരമില്ല. പക്ഷേ അല്‍ഫോന്‍സാമ്മയുടെ വിരലുകളില്‍ ഒരു മോതിരം ഞാന്‍ കാണുന്നു. അത്‌ സ ഹനത്തിന്റെ മോതിരമായിരുന്നു. ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ ഡോ. കലാം അഭിപ്രായപ്പെട്ടു.