Monday, January 19, 2009

നിയമ പരിഷ്കരണ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ സ്വീകാര്യമല്ല : മാര്‍ വിതയത്തില്‍

നിയമ പരിഷ്കരണ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ക്രൈസ്തവരെ ബാധിക്കുന്ന വ്യവസ്ഥകള്‍ സ്വീകാര്യമല്ലെന്ന്‌ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍. എറണാകുളം -അങ്കമാലി അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഭയുടെ സമ്പത്ത്‌ വിനിയോഗിക്കുന്നത്‌ അംഗീകൃതമായ കാനോന്‍ നിയമങ്ങള്‍ക്ക്‌ വിധേയമായാണ്‌. ദൈവാരാധന, വിവിധങ്ങളായ ശുശ്രൂഷകള്‍, പ്രേഷിത പ്രവര്‍ത്തനം, ഉപവി പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ക്കായിട്ടാണ്‌ സമ്പത്ത്‌ വിനിയോഗിക്കുന്നത്‌. ഇവയെല്ലാം ഭരണഘടനാനുസൃതവും സര്‍ക്കാരിന്റെ ഓഡിറ്റിന്‌ വിധേയവുമാണെന്നു കര്‍ദിനാള്‍ വ്യക്തമാക്കി. സന്താന നിയന്ത്രണത്തെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ തള്ളിക്കളയണമെന്നും മക്കളുടെ കാര്യങ്ങള്‍ മാതാപിതാക്കള്‍ തീരുമാനിക്കട്ടെയെന്നും കര്‍ദിനാള്‍ പറഞ്ഞു.