Saturday, January 10, 2009

ദയാവധം നിയമമാക്കുന്നത്‌ വലിയ പ്രത്യാഘാതം സൃഷ്ടിക്കും : കെ.സി.ബി.സി പ്രോലൈഫ്‌ സമിതി

സാംസ്ക്കാരിക സമൂഹത്തിന്‌ ഒട്ടും യോജിക്കാനാവാത്തതും അംഗീകരിക്കാനാവാത്തതുമായ നിര്‍ദ്ദേശങ്ങളാണ്‌ നിയമ പരിഷ്ക്കരണ സമിതി മുന്നോട്ട്‌ വയ്ക്കുന്നത്‌. വന്ദ്യ വയോധികനായ ജസ്റ്റിസ്‌ വി.ആര്‍ കൃഷ്ണയ്യരുടെ നേതൃത്വത്തില്‍ നിയമപരിഷ്ക്കരണ സമിതി ഗവണ്‍മെന്റില്‍ സമര്‍പ്പിച്ചിരിക്കുന്നതും 24-ാ‍ം തീയതി പരിഗണനയ്ക്ക്‌ എടുക്കുന്നതിന്‌ നല്‍കിയിരിക്കുന്നതുമായ കിരാതമായ നിയമനിര്‍ദ്ദേശങ്ങള്‍ വളരെ വേഗം നടപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന്‌ നിയമമന്ത്രി ശ്രീ എം. വിജയകുമാര്‍ എറണാകുളത്ത്‌ പ്രസ്താവിച്ചതായി അറിഞ്ഞു. ദയാവധം എന്ന നിയമം ലേകത്ത്‌ എഴ്‌ രാജായങ്ങളില്‍ മാത്രമാണ്‌ അനുവദിച്ചിരിക്കുന്നത്‌ എന്നത്‌ തന്നെ ഈ നിയമത്തിന്റെ ബീഭത്സത എത്ര വലുതെന്ന്‌ വ്യക്തമാക്കുന്നതാണ്‌. ഇത്‌ അനുവദിച്ചിട്ടുള്ള രാജ്യങ്ങളില്‍ ഈ നിയമത്തിന്റെ മറവില്‍ വളരെയധികം മനുഷ്യജീവനെ കൊന്നൊടുക്കി എന്നത്‌ ചരിത്രം വ്യക്തമാക്കിയിട്ടുണ്ട്‌. ദയാവധം െ‍#ന്ന ഓമനപ്പേരില്‍ കൊലപാതകം തന്നെ നടപ്പാക്കാനുള്ള കേരളാ ഗവണ്‍മെന്റിന്റെ ഈ നീക്കത്തില്‍ നിന്ന്‌ പിന്‍തിരിയേണ്ടതാണ്‌. ദയാനധം അനുവദിക്കുന്നതിലൂടെ മനുഷ്യനെ കൊല്ലുവാനുള്ള അതിക്രൂരവും ബീഭത്സവുമായ നിയമം നടപ്പിലാക്കാനുള്ള ഗവണ്‍മെന്റ്‌ നീക്കത്തില്‍ നിന്ന്‌ സര്‍ക്കാര്‍ പിന്തിരിയണം. മനുഷ്യമഹത്വം അംഗീകരിക്കുകയും ഈശ്വരവിശ്വാസമുള്ളവരുമായ ആര്‍ക്കും ഉള്‍ക്കൊള്ളാന്‍ പറ്റുന്നതല്ലനിയമ പരിഷ്ക്കരണ സമിതിയുടെ കിരാതമായ ഈ നിര്‍ദ്ദേശങ്ങള്‍. ജനങ്ങള്‍ കുറവുള്ള രാജ്യങ്ങള്‍ വന്‍തകര്‍ച്ച അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയും ജനങ്ങള്‍ അധികമുള്ള ചൈനയും ഇന്ത്യയും വന്‍വളര്‍ച്ച നേടിക്കൊണ്ടിരിക്കുകയും ചെയ്യുന്നത്‌ വ്യക്തമായിക്കൊണ്ടിരിക്കുന്നഈ കാലഘട്ടത്തില്‍ കേരളത്തിലെ ജനങ്ങളില്‍ കുറവ്‌ സംഭവിച്ചില്ലെങ്കില്‍ തകര്‍ച്ച ഉണ്ടാകുമെന്ന്‌ നിയമ പരിഷ്ക്കരണ സമിതി നിര്‍ദ്ദേശിക്കുമ്പോള്‍ ഇതിന്റെ പിന്നില്‍ വിദേശശക്തികളുടെ കൈകടത്തല്‍ ഉണ്ടോ എന്നു പോലും സംശയിക്കുന്നു. ഇന്ത്യയിലെ വളര്‍ച്ച തടയാനുള്ള നീക്കം തന്നെയല്ലെ ഇത്‌. രണ്ടില്‍ക്കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക്‌ സര്‍ക്കാരിന്റെ ഭാഗത്ത്‌ നിന്ന്‌ യാതൊരു ആനുകൂല്യവും നല്‍കാന്‍ പാടില്ലാ എന്നും പരിഷ്ക്കരണ സമിതി നിര്‍ദ്ദേശിക്കുന്നു. സംസ്ഥാനത്ത്‌ അടിയന്തിര ശ്രദ്ധ പതിയേണ്ട നിരവധി നിയമനിര്‍മാണ മേഖനകള്‍ ഉള്ളപ്പോള്‍ അതില്‍ ശ്രദ്ധിക്കാതെ വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചു പറ്റാനും മനുഷ്യാവകാശം നിഷേധിക്കുവാനുമുള്ള നീക്കം അപലപനീയമാണ്‌. കുടുംബ സംവിധാനം ക്രമീകരിക്കാനും കുട്ടികളെ സ്വീകരിക്കാനുമുള്ള വിവാഹത്തിലൂടെ മനുഷ്യന്‌ ലഭിക്കുന്ന അവകാശം നൈസര്‍ഗ്ഗീകമാണ്‌.