Saturday, January 17, 2009

അഭയ കേസില്‍ കോടതികള്‍ ചേരിതിരിയുന്നു; ജനങ്ങള്‍ ആശയക്കുഴപ്പത്തില്‍ നട്ടം തിരിയുന്നു

ഹൈക്കോടതിയിലെ രണ്ടു ജഡ്ജിമാര്‍ പരസ്പരം ചേരിതിരിഞ്ഞ്‌ അഭിപ്രായപ്രകനം നടത്തിയതാണ്‌ ഇക്കഴിഞ്ഞ ദിവസങ്ങളിലെ പ്രധാന സംഭവികാസം.കേസ്‌ ഡയറി തുറന്നപ്പോള്‍ ആരോപണങ്ങള്‍ അപ്രത്യക്ഷമാവുന്നുഅഭയകേസിലെ കുറ്റാരോപിതര്‍ക്ക്‌ ജാമ്യം അനുവദിച്ചതിലൂടെ ചിലരുടെയെല്ലാം കണ്ണില്‍ കരടായ വ്യക്തിയാണ്‌ ജസ്റ്റിസ്‌ കെ. ഹേമ. കുറ്റപത്രം പോലും സമര്‍പ്പിക്കാത്ത പ്രാഥമിക ജാമ്യ വിചാരണ മാത്രം നേരിടുന്ന വ്യക്തികളാണ്‌ കുറ്റാരോപിതര്‍ എന്നു വസ്തുതപോലും മറന്നാണ്‌ മാധ്യമങ്ങളില്‍ പലതും ജാമ്യഹര്‍ജിയെപ്പോലും എതിര്‍ത്തരുന്നത്‌. എന്നാല്‍ വിശദമായ, ഏതാണ്ട്‌ നാല്‍പതോളം പേജുകള്‍ വരുന്ന, ജാമ്യഹര്‍ജിയില്‍ ഒരിക്കലും വിശദീകരികക്കേണ്ടതില്ലാത്ത സംഭവങ്ങള്‍ പോലും പ്രതിപാദിച്ചുകൊണ്ട്‌ ജാമ്യഹര്‍ജി അനുവദിച്ചുകൊണ്ട്‌ വിധി പ്രസ്ഥാവിച്ചു. കേസ്‌ ഡയറിയിലെ കണ്ടെത്തലുകള്‍അതില്‍ കേസ്‌ ഡയറിയില്‍ തന്നെ ഉണ്ടായിരുന്നതും കണ്ടെത്തിയതുമായ പ്രധാനപ്പെട്ട സംഗതികള്‍ വളരെ പ്രസക്തമാണ്‌. 1 ഒന്ന്‌ സഭ ഒരു കാലത്തും അന്വേഷണത്തെ തടസപ്പെടുത്തിയിട്ടില്ല. 2ഇന്ന്‌ ബഹളം കൂട്ടുന്ന മാധ്യമങ്ങളും പൊതുതാത്പര്യക്കാരുമൊന്നുമല്ല കന്യാസ്ത്രീകള്‍ തന്നെയാണ്‌ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ നിവേദനം നല്‍കിയത്‌. 3 അഭയ കേസില്‍ എ.എസ്‌.ഐ അഗസ്റ്റിന്‍ സഭ സ്വാധീനിച്ച്‌ എഫ്‌.ഐ.ആറില്‍ തിരുത്തല്‍ വരുത്തിയെന്ന ആരോപണം എല്ലാവരും ഉന്നയിക്കുകയും ഇത്തരം ആരോപണത്തിന്റെ രക്തസാക്ഷിയായി അഗസ്റ്റിന്‍ ആത്മഹത്യ ചെയ്യുകയും ചെയ്തു. എന്നാല്‍ കേസ്‌ ഡയറിയില്‍ വളരെ വ്യക്തമായി അഗസ്റ്റിന്‍ എഴുതിയിരുന്നത്‌ അഭയുടെ മരണം വെള്ളം ഉള്ളില്‍ ചെന്നാണ്‌ അഭയുടെ മരണമെന്നും ഇത്‌ ആത്മഹത്യയോ കൊലപാതകമോ ആകാം എന്നുമാണ്‌. ജസ്റ്റിസ്‌ രാംകുമാര്‍, ആര്‍. ബസന്ത്‌ തുടങ്ങി അഭയ കേസില്‍ വാദം കേട്ടിരുന്ന ആരും കേസ്‌ ഡയറിയില്‍ ഇത്തരത്തിലുള്ള പരാമര്‍ശമാണുള്ളതെന്ന്‌ വെളിപ്പെടുത്തിയില്ല. 4 ആദ്യം കോടാലികൊണ്ട ഫാ. തോമസ്‌ കോട്ടൂര്‍ അഭയുടെ തലയ്ക്ക്‌ അടിച്ചുവെന്ന്‌ പറയുകയും അദ്ദേഹത്തെ ഒന്നാം കുറ്റാരോപിതനാക്കുകയും ചെയ്ത്‌ സിബിഐ പിന്നീട്‌ കൈക്കോടാലികൊണ്ട്‌ സിസ്റ്റര്‍ സെഫിയാണ്‌ അഭയുടെ തലയ്ക്ക്‌ പിന്നില്‍ അടിച്ചതെന്ന്‌ തിരുത്തി. ഇതിനെയും ജസ്റ്റീസ്‌ ഹേമ തന്റെ ജാമ്യ വിധിയില്‍ വിമര്‍ശിച്ചു. അഭയുടെ തലയ്ക്കു പിന്നിലുണ്ടായിരുന്ന മുറിവിന്‌ അര ഇഞ്ചില്‍ താഴെ മാത്രം ആഴവും രണ്ടര ഇഞ്ചില്‍ താഴെ മാത്രം നീളവും ഉണ്ടായിരുന്നുള്ളൂ. കൈക്കോടാലികൊണ്ടുള്ള അടിയില്‍ പോലും തലയോട്ടി ചിതറിപ്പോകും. അതിനാല്‍ ആ വാദം നിലനില്‍ക്കുന്നതല്ല. 5 അടുക്കളയിലെ രക്തക്കറ കഴുകിവൃത്തിയാക്കി എന്നായിരുന്നു മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നത്‌. എന്നാല്‍ കേസ്‌ ഡയറിയില്‍ ഇതിനെപ്പറ്റി പരാമര്‍ശമില്ലെന്നും ഹേമ കണ്ടെത്തി. കഥയെഴുത്തുകാര്‍ക്കു ലഭിച്ച മറുപടിമാധ്യമങ്ങള്‍ നടത്തിയ പല കഥയെഴുത്തുകള്‍ക്കും ഉള്ള മറുപടിയായിരുന്നു കേസ്‌ ഡയറി പഠിച്ചതിനുശേഷം ഹേമ നടത്തിയ ജാമ്യവിധി. കേസ്‌ മാധ്യമങ്ങള്‍ക്കു ലഭിക്കില്ല. എന്നാല്‍ സിബിഐ നടത്തിയ അന്വേഷണത്തേക്കാള്‍ ഭാവനാവിലാസത്തോടുകൂടിയ അന്വേഷണവും വിധിപ്രസ്താവവുമാണ്‌ വിവിധ മാധ്യമങ്ങള്‍ വിവിധ തരത്തില്‍ നടത്തിയത്‌. അഭയകേസിലെ കുറ്റാരോപിതരോട്‌ അല്‍പമെങ്കിലും മാനുഷികാനുഭാവം പുലര്‍ത്താന്‍ ശ്രമിച്ചു എന്ന നിലയ്ക്കാണ്‌ ജസ്റ്റിസ്‌ ഹേമയുടെ ജാമ്യ വിധി പ്രാധാന്യമര്‍ഹിക്കുന്നത്‌. തന്റെ വിധിയോട്‌ പല തലത്തില്‍ നിന്നും പല തരത്തിലുള്ള അഭിപ്രായപ്രകടങ്ങള്‍ ഉയര്‍ന്നതിനാലാവും പതിമ്മൂന്നാം തീയതി ചൊവ്വാഴ്ച തന്റെ വിധി ഒന്നു കൂടി ഉറപ്പിച്ചു പറയാന്‍ ജസ്റ്റിസ്‌ ഹേമ തയാറായത്‌. ജഡ്ജിമാര്‍ കൊമ്പുകോര്‍ക്കുന്നുജസ്റ്റിസ്‌ ബസന്ത്‌ പിന്നീട്‌ ഹേമയുടെ വിധിയേക്കുറിച്ച്‌ പറഞ്ഞതിങ്ങനെയാണ്‌. വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടല്ല. അന്വേഷണം തുടരുന്ന കേസില്‍ തര്‍ക്കവിഷയങ്ങളില്‍ ജാമ്യക്കോടതിയുടേതല്ല അവസാന വാക്കെന്നും പറഞ്ഞു. ഇതിനെ പിന്നീട്‌ ഹേമ പ്രതിരോധിക്കുകയും ചെയ്തു. അല്‍പം കടുത്ത ഭാഷയിലാണെന്നു മാത്രം. അഭയാ കേസിലെ പ്രതികള്‍ക്ക്‌ ജാമ്യം അനുവദിക്കവേ താന്‍ നടത്തിയ നിരീക്ഷണങ്ങള്‍ പരിശോധിക്കാന്‍ സുപ്രീംകോടതിക്കു മാത്രമേ അധികാരമുള്ളൂവെന്ന്‌ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ്‌ കെ. ഹേമ പരാമര്‍ശിച്ചു. ഹായ്‌ ക്കോടതിയിലെ മറ്റ്‌ ഇരുപത്തിയെട്ടു ജഡ്ജിമാര്‍ക്കും ഇതിനുള്ള അവകാശമില്ലെന്ന്‌ ജസ്റ്റീസ്‌ ഹേമ വാക്കാല്‍ പറഞ്ഞു. മറ്റൊരു കേസിന്റെ വാദം കേള്‍ക്കവേയാണ്‌ ഹെ ഇത്തരത്തില്‍ വാക്കാലുള്ള പരാമര്‍ശം നടത്തിയത്‌. മാധ്യമ പിന്തുണ തനിക്ക്‌ ആവ ശ്യമില്ലെന്നും താന്‍ ആരുടേ യും വോട്ടുതേടി പോകുന്നില്ലെന്നും ജസ്റ്റീസ്‌ ഹേമ പറഞ്ഞു. താന്‍ കേസ്‌ ഡയറി പഠിച്ചതനുസരിച്ചാണ്‌ ജാമ്യ വിധി പ്രസ്ഥാവിച്ചത്‌ എന്നും കൂടി ഹേമ പറഞ്ഞുവച്ചു. കുറ്റാരോപിതര്‍ക്ക്‌ ജാമ്യം അനുവദിക്കവേ ജസ്റ്റീസ്‌ ഹേമ നടത്തിയ പരാമര്‍ശങ്ങള്‍ കേസില്‍ തുടര്‍ന്നുള്ള അന്വേഷണത്തിനു തടസമാകരുതെന്നും വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടല്ലെന്നും ജസ്റ്റീസ്‌ ആര്‍. ബസന്ത്‌ കഴിഞ്ഞ ദിവസം നിരീക്ഷണം നടത്തിയിരുന്നു. അന്വേഷണം തുടരുന്ന കേസില്‍ തര്‍ക്ക വിഷയങ്ങളില്‍ ജാമ്യക്കോടതിയുടേതല്ല അവസാനവാക്കെന്നും അദ്ദേഹം നിരീക്ഷിച്ചിരുന്നു.കേസ്‌ ഡയറി വിലയിരുത്തിയശേഷമാണ്‌ കേസന്വേഷണം സംബന്ധിച്ച്‌ താന്‍ നിരീക്ഷണങ്ങള്‍ നടത്തിയതെന്ന്‌ ജസ്റ്റീസ്‌ ഹേമ വ്യക്തമാക്കി. ജാമ്യഹര്‍ജികള്‍ പരിഗണിക്കുന്ന കോടതിക്കും പ്രകൃത്യാ അധികാരങ്ങളുണ്ടെന്നും ഇക്കാര്യത്തില്‍ ജാമ്യ കോടതിയെന്നും റിട്ട്‌ കോടതിയെന്നുമുള്ള വേര്‍തിരിവില്ലെന്നും ജസ്റ്റീസ്‌ ഹേമ ചൂണ്ടിക്കാട്ടി. ഭരണഘടനനല്‍കുന്ന ഈഅധികാരങ്ങള്‍ വേണ്ടെന്നുവയ്ക്കാനാവില്ല. ഇതിനോടുള്ള പ്രതികരണമെന്ന നിലയില്‍ ജസ്റ്റിസ്‌ ബസന്ത്‌ കേസ്‌ അന്വേഷണത്തിന്റെ നിരീക്ഷണത്തില്‍ നിന്നും പിന്മാറുകയാണെന്നും കേസ്‌ ഡിവിഷന്‍ ബഞ്ചിന്‌ വിടുകയാണെന്നും പറഞ്ഞു. ഡിവഷന്‍ ബഞ്ച്‌ ആരെന്ന്‌ ആക്ടിംട്‌ ചീഫ്‌ ജസ്റ്റിസ്‌ ജെ.ബി കോശി നിശ്ചയിക്കും. ഡിവിഷന്‍ ബഞ്ചിന്‌ വിടുന്നതിന്റെ നിയമപ്രശ്നംസാധാരണ ഗതിയില്‍ ക്രിമിനില്‍ കേസില്‍ ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ വിധിയ്ക്കെതിരെ സുപ്രീം കോടതിയില്‍ മാത്രമേ അപ്പീലോ റിവിഷനോ പോകാന്‍ സാധിക്കൂ. സിവില്‍ കേസാണെങ്കില്‍ ഹൈക്കോടിതി സിംഗിള്‍ ബഞ്ചിന്റെ വിധിയ്ക്കെതിരെ ഡിവിഷന്‍ ബഞ്ചിന്‌ അപ്പീലോറിവിഷനോ സമര്‍പ്പിക്കാന്‍ സാധിക്കും. ഇതാണ്‌ ഹൈക്കോടതിയിലെ കീഴ്‌ വഴക്കം. എന്നാല്‍ ഇന്നലെ ക്രിമിനല്‍ കേസായ അഭയ കേസിലെ അന്വേഷണ നിരീക്ഷണം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനു വിട്ടുകൊണ്ടുള്ള ഉത്തരവാണ്‌ ജസ്റ്റിസ്‌ ബസന്ത്‌ പുറപ്പെടുവിച്ചത്‌.തന്റെ വിധിക്കെതിര ഹൈക്കോടതിയിലെ 28 ജഡ്ജിമാര്‍ക്കും വിധി അസ്ഥിരപ്പെടുത്താന്‍ സാധിക്കില്ലെന്ന വാദമധ്യേ നത്തിയ പരാമര്‍ശം നിയമപരമായി ശരിയാണ്‌. അതിനാണ്‌ നിലനില്‍പും.എന്നാല്‍ ഒരു കേസില്‍ ഹൈക്കോടതിയിലെ രണ്ടു ജഡ്ജിമാര്‍ തമ്മില്‍ അഭിപ്രായവ്യത്യാസം ഉണ്ടാവുകയാണെങ്കില്‍ ക്രിമിനല്‍ കേസാണെങ്കിലും ഡിവിഷന്‍ ബഞ്ചിന്‌ വിടാമെന്ന്‌ പറയുന്നു. അതനുസരിച്ചാണ്‌ അഭയകേസ അന്വേഷണ മേല്‍നോട്ടം ഡിവിഷന്‍ ബഞ്ചിന്‌ വിട്ടതെന്നും നിയമവിദഗ്ധര്‍ പറയുന്നുണ്ട്‌. നിയമത്തിന്റെ പല തലങ്ങളെ പല തരത്തില്‍ വ്യാഖ്യാനിക്കാന്‍ സാധിക്കും. നിയമത്തെക്കുറിച്ച്‌ തികച്ചും അജ്ഞാതരായ പൊതുജനങ്ങളെ ഇതിലൂടെ എളുപ്പത്തില്‍ തെറ്റിദ്ധരിപ്പിക്കാന്‍ സാധിക്കും. ഇനി കോടതിക്ക്‌ ചെയ്യാനാവുന്നത്‌ഒന്നുകില്‍ കോടതിയും അന്വേഷണ ഉദ്യോഗസ്ഥരും ചെയ്യേണ്ടത്‌ വിചാരണയും വാദപ്രതിവാദങ്ങളും തെളിവു നിരത്തലും അതിനെ പ്രതിരോധിക്കുന്നതുമെല്ലാം രഹസ്യ കോടതിയല്‍ നിര്‍വഹിക്കുക. മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കും ഊഹിച്ചെടുക്കാനും ഭാവന മെനയാനുമുള്ള അവസരം ഇല്ലാതാക്കുക. തെളിവുകളെ യുക്തിഭദ്രമായി വിശകലനം ചെയ്ത്‌ വിധി പ്രസ്ഥാവിക്കുന്ന അവസാന വിചാരണ മാത്രം ഓപ്പണ്‍ കോടതിയില്‍ നടത്തുക. അതു മാത്രം മാധ്യമങ്ങളിലൂടെ റിപ്പോര്‍ട്ടുചെയ്യുക. ഇത്രയും കുറ്റാരോപണവും ചെളിയഭിഷേകവും നടത്തിയതിനുശേഷം ഇപ്പോള്‍ അഭയകേസില്‍ കുറ്റാരോപിതര്‍ നിരപരാധികളെന്നുവന്നാല്‍... അങ്ങനെയൊരു സാധ്യത നിലനില്‍ക്കേ ഇപ്പോള്‍ വെറുതെ ചെളിയറിയണോ