Thursday, January 8, 2009

സഭയുടെ സ്വത്ത്‌ വിശ്വാസികളുടേത്‌ തന്നെ : റവ.ഡോ. പോള്‍ തേലക്കാട്ട്‌

ഒരു സന്നദ്ധ സംഘം എന്ന വിധത്തില്‍ സഭയ്ക്ക്‌ അതിന്റെ സ്വത്ത്‌ അതിന്റെ നിയമഘടന അനുസരിച്ചു പരിരക്ഷിക്കപ്പെടുന്നതിനുള്ള അവകാശം ഉണ്ടായിരിക്കും. കത്തോലിക്കാ സഭയുടെ സ്വത്ത്‌ സഭയുടെ കാനോന്‍ നിയമം അനുസരിച്ചു പരികര്‍മം ചെയ്യുന്നതിനുള്ള അവകാശം ഇന്ത്യയിലെ കോടതികള്‍ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചിട്ടുള്ളതാണ്‌. അതിനാല്‍ പുറത്തുനിന്നുള്ള അനധികൃത കൈയേറ്റങ്ങള്‍ ചെറുക്കുക തന്നെ ചെയ്യും. സഭയുടെ നിയമം അനുസരിച്ചാണോ സ്വത്ത്‌ കൈകാര്യം ചെയ്യുന്നത്‌ എന്നതു പരിശോധിക്കാനുള്ള അവകാശം രാജ്യത്തെ കോടതികള്‍ക്കു ള്ളതാണ്‌. ഇതാണ്‌ എല്ലാ രാജ്യങ്ങള്‍ക്കും പിന്തുടര്‍ന്നു വരുന്ന രീതി. ചൈനയിലും റഷ്യയിലും ഉള്‍പ്പെടെ എല്ലാ രാജ്യങ്ങളും പരിഗണിക്കുന്നതു കാനോന്‍ നിയമം അനുസരിച്ചുള്ള സഭയുടെ സ്വത്തിന്റെ വിനിയോഗമാണ്‌. സഭയുടെ സ്വത്ത്‌ ആദര്‍ശാധിഷ്ഠിതമായി ഉപയോഗിക്കണമെന്നും അത്‌ സഭയുടെയും സമൂഹത്തിന്റെയും ക്ഷേമപ്രവര്‍ത്തനങ്ങ ള്‍ക്കും വേണ്ടി വിനിയോഗിക്കണമെന്നുള്ളതും എല്ലാവരും ആഗ്രഹിക്കുന്നതും തര്‍ക്കമില്ലാത്തതുമാണ്‌. ഇതില്‍ അഴിമതി, ധൂര്‍ത്ത്‌ എ ന്നിവ കടന്നുവരാതിരിക്കണമെന്നുള്ളതിലും പക്ഷാന്തരമില്ല. ഇപ്പോള്‍ കത്തോലിക്കാസഭയില്‍ എല്ലാ ദേശങ്ങളിലും ഇന്നു നിലവിലിരിക്കുന്നതും എല്ലാ രാജ്യങ്ങളിലും ഉപയോഗിക്കുന്നതുമായ കാനോന്‍ നിയമവ്യവസ്ഥകളും ഇതു തന്നെയാണ്‌. സഭയുടെ സ്വത്ത്‌ ആരുടെയും സ്വകാര്യ സ്വത്താക്കാന്‍ പാടില്ല. അതു മാര്‍പാപ്പയുടെയോ മെത്രാന്മാരുടെയോ വൈദികരുടെയോ ആകരുത്‌. കാനോന്‍നിയമത്തില്‍ സഭാസ്വത്ത്‌ മുഴുവന്റെയും
“admistrator and steward” എന്നാണ്‌ മാര്‍പാപ്പയെ വിളിക്കുന്നത്‌. അതായത്‌ സ്വത്തിന്റെ കാര്യസ്ഥതയുണ്ട്‌, ഉടമസ്ഥതയില്ല.രൂപതയുടെ സ്വത്തിന്റെ കാര്യസ്ഥത, സ്ഥലത്തെ മെത്രാനാണ്‌. അദ്ദേഹം അതു കൈകാര്യം ചെയ്യുന്നതു ഫൈനാന്‍സ്‌ കൗണ്‍സിലിന്റെ സഹായത്താല്‍ ഒരു ഫൈനാന്‍സ്‌ ഓഫീസറെ വച്ചാണ്‌. പല സ്ഥലങ്ങളിലും ഈ ഫൈനാന്‍സ്‌ ഓഫീസര്‍ വൈദികനാകണമെന്നു നിര്‍ബന്ധമില്ല. ക്രൈസ്തവ വിശ്വാസിയായിരിക്കണമെന്നാണ്‌ പറഞ്ഞിരിക്കുന്നത്‌. രൂപതയുടെ സാമ്പത്തിക ഉന്നതാധികാരിസമിതി (
finance council)യില്‍ മെത്രാന്റെ ബന്ധത്തില്‍പെട്ടവര്‍ ഉണ്ടാകാന്‍ പാടില്ലെന്നു വ്യവസ്ഥയുണ്ട്‌ (
CEO263). ഞാന്‍ അംഗമായ എറണാകുളം - അങ്കമാലി അതിരൂപതയുടെ ഫൈനാന്‍സ്‌ കൗണ്‍സിലില്‍ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ കൂടാതെ രണ്ടു സഹായ മെത്രാന്മാരും, ഫൈനാന്‍സ്‌ ഓഫീസറായ ഒരു വൈദികനും അഞ്ച്‌ അല്‍മായരുമാണ്‌ അംഗങ്ങള്‍.ഇതുപോലെ ഇടവകയില്‍ വികാരിയച്ചനും അല്‍മായരായ കൈക്കാരന്മാരും (trustees) ചേര്‍ന്നാണ്‌ പള്ളിയുടെ വസ്തുവകകളും പണവും കൈകാര്യം ചെയ്യേണ്ടത്‌. ഇവര്‍ തങ്ങളുടെ നടപടി വിവരം ഇടവക യോഗത്തില്‍ അഥവാ കൗണ്‍സിലില്‍ വച്ചു പാസാക്കണം. ഇടവകയോഗമാണ്‌ കൈക്കാരന്മാരെ തെരഞ്ഞെടുക്കുന്നത്‌.പങ്കാളിത്തപരമായ ശൈലി ഇ വിടെയെല്ലാം ഉണ്ട്‌. എങ്കിലും പ രിപൂര്‍ണമായ ജനാധിപത്യത്തി ന്റെ, ഭൂരിപക്ഷവോട്ടിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്ന ശൈലിയല്ല കത്തോലിക്കാ സഭയുടേത്‌. സഭയുടെ സമ്പത്ത്‌ പരികര്‍മത്തിനു സര്‍ക്കാര്‍ നിയമമുണ്ടാക്കി സഭയുടെമേല്‍ അടിച്ചേല്‍പിക്കണമെന്നു വാദിക്കുന്നവരുടെ ലക്ഷ്യമെന്ത്‌? സഭയുടെ സ്വത്ത്‌ വിശ്വാസികളുടേതു തന്നെ. മെത്രാനും വൈദികരും അല്‍മായരും വിശ്വാസികളായിരിക്കണം - വിശ്വാസത്തിന്റെ വേഷമുണ്ടായാല്‍ പോരാ. ഈ വേഷം കെട്ടുകാര്‍ സഭയ്ക്കുള്ളില്‍ ട്രോജന്‍ കുതിരകളാകും