Monday, March 9, 2009

വിവാദ സിഡി പിന്‍വലിച്ച്‌ ഖേദം പ്രകടിപ്പിക്കണം: ബിഷപ്പ്‌ ഡോ. സ്റ്റാന്‍ലി റോമന്‍

വിദ്യാര്‍ഥികള്‍ക്കു തിരക്കഥാരചന പഠിക്കാന്‍ നിര്‍ദേശിക്കപ്പെട്ട വിവാദ ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന സിഡി പിന്‍വലിച്ച്‌ ക്രൈസ്തവ സമൂഹത്തോട്‌ ഖേദം പ്രകടിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന്‌ കെ.സി.ബി.സി വിദ്യാഭ്യാസ-ഐക്യ ജാഗ്രതാ കമ്മീഷന്‍ ചെയര്‍മാന്‍ കൊല്ലം ബിഷപ്പ്‌ ഡോ. സ്റ്റാന്‍ലി റോമന്‍ ആവശ്യപ്പെട്ടു. മുറിവുണ്ടാക്കാന്‍ എളുപ്പമാണ്‌. പക്ഷേ എത്ര തൈലം പുരട്ടിയാലും ചില മുറിവുകള്‍ സുഖ പ്പെടുകയില്ല. അത്‌ മതവിദ്വേഷത്തി ന്റെ മുറിവുണ്ടാക്കുമ്പോള്‍ പ്രത്യേകിച്ചും. എന്തിനാണ്‌ ഇടതുപക്ഷ സര്‍ക്കാര്‍ ക്രൈസ്തവ സമൂഹത്തെ തിരഞ്ഞുപിടിച്ച്‌ മുറിപ്പെടുത്തുന്നതെന്നും മുറിവില്‍ മതവിദ്വേഷത്തിന്റെ വിഷം പുരട്ടുന്ന തെന്നും മനസിലാകുന്നില്ല. സ്നേഹവും സാഹോദര്യവും പങ്കുവയ്ക്കാ ന്‍ ശീലിപ്പിക്കേണ്ട കൊച്ചുകുട്ടികളുടെ മനസില്‍ സഭയുടെ ആത്മീയപ്രതിപുരുഷന്‍മാരെ അവഹേളിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങള്‍ നിറയ്ക്കുന്നത്‌ എന്തിനാണെന്നും ഇതുകൊണ്ട്‌ ഇടതുസര്‍ക്കാര്‍ എന്താണ്‌ അര്‍ഥമാക്കുന്നതെന്നും ബിഷപ്‌ ചോദിച്ചു. ക്രൈസ്തവ വിശ്വാസികള്‍ ജന്മനാല്‍ തന്നെ ഉള്‍ക്കൊള്ളുകയും സ്വജീവിതത്തില്‍ പാലിക്കുകയും ചെയ്യുന്ന വിശ്വാസപ്രമാണങ്ങളെ നിരാകരിക്കുന്ന പാഠപുസ്തക വിവാദത്തിന്റെ അലയൊലികള്‍ എത്രനാള്‍ സമൂഹത്തെ അസ്വസ്ഥമാക്കിയിരുന്നു. അതില്‍നിന്ന്‌ ഇടതു സര്‍ക്കാര്‍ എന്താണ്‌ നേടിയത്‌. തെറ്റുകളില്‍നിന്നു പാഠം ഉള്‍ ക്കൊള്ളുകയെന്നതല്ല വിവേകമുള്ള സര്‍ക്കാര്‍ അനുവര്‍ത്തിക്കേണ്ടത്‌. ഇതിനു ശ്രമിക്കാതെ മുറിവുകള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതിനു പിന്നില്‍ തീര്‍ച്ചയായും നിഗൂഢലക്ഷ്യങ്ങളുണ്ട്‌. ഇടതുപക്ഷ സര്‍ക്കാരിന്റെ ഈ നിഗൂഢലക്ഷ്യമാണ്‌ ക്രൈസ്തവ സമൂഹം തിരിച്ചറിയേണ്ടത്‌. മതവിദ്വേഷത്തി ന്റെ വിഷം പുരട്ടുന്ന ഇടതുസര്‍ക്കാരിന്റെ ഇത്തരം നയസമീപനങ്ങളെയാണ്‌ സഭാ മേലധ്യക്ഷന്‍മാരും സഭാ മക്കളും എതിര്‍ക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.സംയമനം പാലിക്കുകയും സഹനവ ഴികളിലൂടെ ബൈബിളിന്റെ പിന്‍ബലത്തില്‍ യാത്ര ചെയ്യുകയും ചെയ്യുന്ന ക്രൈസ്തവ സമൂഹ ത്തെ ദുര്‍ബലരെന്ന്‌ ഇടതുപക്ഷ സര്‍ക്കാര്‍ കരുതുന്നുവെങ്കില്‍ അത്‌ തികച്ചും തെറ്റാണ്‌. സംയമനം പാലിച്ചുകൊണ്ടു തന്നെ ആസൂത്രിത പ്രചാരണങ്ങളെ നേരിടാന്‍ ഞങ്ങള്‍ക്ക്‌ സാധിക്കും. അത്‌ സര്‍ക്കാരിന്റെ ആസൂത്രിത ശ്രമമാണെങ്കില്‍ കൂടി അതിനുള്ള ആത്മീയശക്തിയും ഞങ്ങ ള്‍ക്കുണ്ട്‌. കുട്ടികളെ പഠനത്തില്‍ സഹായിക്കുന്നതിനു വേണ്ടി പുറത്തിറക്കിയ സിഡി അതു നിര്‍മിച്ചവരുടെ മാത്രം ഭാവനാസൃഷ്ടിയാണെന്ന്‌ ഞങ്ങള്‍ കരുതുന്നില്ല. സഭാ പിതാക്കന്‍മാരെ അവഹേളിക്കുന്ന സിഡിയുടെ നിര്‍മാണവും ഭരണത്തില്‍ പങ്കാളിത്തമുള്ളവരുടെ കൂടി മനസറിവിന്റെ ഫലമാണ്‌. അതുകൊണ്ടുതന്നെ ഭരണത്തിലിരിക്കുന്നവര്‍ക്ക്‌ ആളാകാന്‍ ക്രൈസ്തവ സഭയെ ചെളിവാരിയെറിയുന്ന ശീലം അനുവദിക്കാന്‍ സഭ ആഗ്രഹിക്കുന്നില്ല. സാഹോദര്യത്തിലും സമഭാവനയിലും സമൂഹത്തിലെ ജനങ്ങളെ കാണേണ്ട സര്‍ക്കാര്‍ വിദ്വേഷത്തിന്റെ തീപ്പൊരികള്‍ ഒരു സമൂഹത്തിന്റെ മേല്‍ വര്‍ഷിക്കുന്നത്‌ നന്നല്ല. ക്രൈസ്തവ സമൂഹത്തി ന്റെ സഹനത്തിന്‌ ഒരു സര്‍ക്കാരിനെ തന്നെ ഇല്ലാതാക്കാനുള്ള ശക്തിയുണെ്ടന്ന്‌ ഭരിക്കുന്നവര്‍ മറക്കരുത്‌. ഗവണ്‍മെന്റ്‌ എന്നത്‌ എക്കാലത്തുമുള്ള സംവിധാനമല്ല. തങ്ങളുടെ ചെയ്തികള്‍ ജനങ്ങളുടെ മുന്നില്‍ കണക്കുപറഞ്ഞ്‌ വിധി നേരിടേണ്ടുന്നവരാണ്‌. വിധിക്കാനുള്ള അധികാരം ജനങ്ങള്‍ക്കാണ്‌. ഭരണത്തിന്റെ സിംഹാസനങ്ങളില്‍ ഇരിക്കുന്നവരും അത്‌ മറക്കരുതെന്നും ബിഷപ്പ്‌ പറഞ്ഞു. ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്ന സിഡികള്‍ പിന്‍വലിച്ച്‌ ക്രൈസ്തവസമൂഹത്തിനുണ്ടായ വേദനയ്ക്കു ഖേദം പ്രകടിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാവുമെന്നാണ്‌ ക്രൈസ്തവ സമൂഹം പ്രതീക്ഷിക്കുന്നത്‌. മതമേലധ്യക്ഷന്‍മാരെ അവഹേളിക്കുക വഴി ക്രൈസ്തവ സമൂഹത്തെ മൊത്തമായാണ്‌ ആക്ഷേപിച്ചിരിക്കുന്നത്‌. ജനപക്ഷത്ത്‌ നിലകൊള്ളുന്ന ഒരു സര്‍ക്കാര്‍ സ്വീകരിക്കേണ്ട നിലപാട്‌ വിവാദ സിഡി പിന്‍വലിച്ചു ക്രൈസ്തവ സമൂഹത്തോട്‌ ഖേദം അറിയിക്കുകയെന്നതാണ്‌. വിദ്യാഭ്യാസ വകുപ്പിനോടും ഇടതുപക്ഷ സര്‍ക്കാരിനോടും ക്രൈസ്തവ സമൂഹത്തിന്‌ ഒന്നേ പറയാനുള്ളൂ- നിങ്ങള്‍ കൊളുത്തിയ തീ നിങ്ങള്‍ തന്നെ അണയ്ക്കുക, ആര്‍ക്കും നിയന്ത്രിക്കാനാകാത്ത വിധത്തില്‍ ആളിപ്പടരും മുമ്പ്‌.