Tuesday, March 24, 2009

ഇടതു ഭരണത്തില്‍ ക്രൈസ്തവ സഭയ്ക്ക്‌ തിക്താനുഭവം മാത്രം : മാര്‍ പവ്വത്തില്‍

കേരളത്തിലെ ഇടതു ഭരണത്തില്‍ ക്രൈസ്തവ സഭയ്ക്ക്‌ തിക്താനുഭവം മാത്രമാണുള്ളതെന്ന്‌ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍.കെ.സി.ബി.സി ഐക്യ-ജാഗ്രതാ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ എറണാകുളം പിഒസിയില്‍ ഇന്നലെ കേരള സഭയിലെ 29 രൂപതകളിലെയും ജാഗ്രതാ സമിതി ഡയറക്ടേഴ്സിനും വക്താക്കള്‍ക്കും പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാര്‍ക്കുമായി നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.1957-ലെ സര്‍ക്കാരിന്റെ തുടര്‍ച്ചയാണ്‌ ഇന്ന്‌ കേരളത്തിലെ സര്‍ക്കാരെന്നാണ്‌ ചിലര്‍ പറയുന്നത്‌. കേരളത്തില്‍ ബംഗാള്‍ മോഡല്‍ ഭരണക്രമം നടപ്പാക്കാനാവുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന എന്തിന്റെ അടിസ്ഥാനത്തിലുള്ളതാണെന്ന്‌ സമുദായാംഗങ്ങള്‍ ചി ന്തിക്കണം.കേരളം ബംഗാളാക്കാനുള്ള ശ്രമങ്ങള്‍ നടക്കില്ലെന്നും ആര്‍ച്ച്‌ ബിഷപ്‌ പറഞ്ഞു. കേരളത്തില്‍ മതസ്വാതന്ത്ര്യം എന്നൊന്നില്ല.1957-ലെ സര്‍ക്കാരാണ്‌ ഇത്തരമൊരവസ്ഥയ്ക്ക്‌ തുടക്കമിട്ടത്‌. ക്രൈസ്തവര്‍ക്ക്‌ ലഭിക്കാവുന്ന സ്വാതന്ത്യം പൂര്‍ണതോതില്‍ കേരളത്തില്‍ ലഭ്യമായിട്ടില്ലെന്നും ആര്‍ച്ച്‌ ബിഷപ്‌ ആരോപിച്ചു. ഇത്രത്തോളം ക്രൈസ്തവ പീഡനം കേരളത്തിന്റെ ചരിത്രത്തില്‍ മുന്‍പ്‌ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.കേരളത്തില്‍ ന്യൂനപക്ഷാവകാശം ലഭിക്കാത്ത അവസ്ഥയാണുള്ളത്‌. കെഇആര്‍ പരിഷ്ക്കരണമുള്‍പ്പെടെയുള്ള നിയമങ്ങള്‍ കൊണ്ടു വന്ന്‌ കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ കൂച്ചുവിലങ്ങിടാനാണ്‌ ഇടതു സര്‍ക്കാര്‍ ശ്രമിക്കുന്നത്‌.ബീഹാര്‍ പോലുള്ള പിന്നോക്ക സംസ്ഥാനങ്ങളില്‍ പോലും അഖി ലേന്ത്യാ നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്ളപ്പോ ള്‍ കേരളത്തില്‍ അത്തരത്തിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനം വളര്‍ത്തിയെടുക്കാനുള്ള സഭയുടെ ശ്രമങ്ങളെ സംസ്ഥാന സര്‍ക്കാര്‍ ത കര്‍ക്കുകയാണ്‌. വിദ്യാ്യ‍ാസ കച്ചവടക്കാരെന്നുള്‍പ്പെടെ സഭയ്ക്കെതി രേ ദുരാരോപണങ്ങളും പ്രചരണങ്ങളും നടത്തുന്നവരെ തിരിച്ചറിയണം. താമരശേരിയില്‍ ഒരു നേതാവ്‌ നടത്തിയ വൃത്തികെട്ട പരാമര്‍ശം സഭയും സമുദായാംഗങ്ങളും മറന്നിട്ടില്ല. ജസ്റ്റിസ്‌ വി.ആര്‍.കൃഷ്ണയ്യരുടെ നേതൃത്വത്തിലുളള നിയമ പരിഷ്‌ ക്കരണ സമിതിയില്‍ മാര്‍ക്സിയന്‍ ആദര്‍ശങ്ങള്‍ പിന്തുണയ്ക്കുന്നവര്‍ മാത്രമാണുണ്ടായിരുന്നത്‌. സഭയുടെയും സഭാംഗങ്ങളുടെയും വിശ്വാസങ്ങളില്‍ ചിന്താക്കുഴപ്പമുണ്ടാക്കുവാനുള്ള ബോധപൂര്‍വമായ ശ്രമമാണ്‌ നിയമ പരിഷ്ക്കരണ ശിപാര്‍ശകളിലൂടെ ശ്രമിക്കുന്നത്‌. ചോദ്യക്കടലാസ്‌, സിഡി, പാഠപുസ്തകം എന്നിവയിലൂടെ മതമേലധ്യക്ഷന്‍മാരെ അവഹേളിക്കാനും വി്വ‍ാസങ്ങള്‍ക്കെതിരേയും നടത്തുന്ന പ്രചരണങ്ങള്‍ സഭാവിശ്വാസികളില്‍ ഭിന്നിപ്പുണ്ടാക്കുകയെന്ന ലക്ഷ്യം വച്ചുള്ളതാണ്‌. വിദ്യാഭ്യാസ മേഖലയിലുള്‍പ്പെടെ ഇത്തരക്കാര്‍ സഭയെ തെരഞ്ഞുപിടിച്ച്‌ അക്രമിക്കുകയാണ്‌. വിശ്വാസികളെന്നു പറയുന്ന ചിലര്‍ തങ്ങള്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളിലെ നിലനില്‍പ്പിനു വേണ്ടി ഇടതുപക്ഷമാണ്‌ ന്യൂനപക്ഷ സംരക്ഷകരെന്ന്‌ വാദിക്കുന്നുണ്ട്‌. ഇവരെ സത്യം ബോധ്യപ്പെടുത്തുകയും ശരിയായ മാര്‍ഗത്തിലേക്ക്‌ കൊണ്ടു വരാനും നമുക്ക്‌ കഴിയണം. ലോക്സഭാ ഇലക്ഷന്‍ കേന്ദ്ര സര്‍ക്കാരിന്റെ മാത്രമല്ല കേരള സര്‍ക്കാരിന്റെ കൂടി പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്ന അവസരമാണെന്ന്‌ രാഷ്ട്രീയ പാര്‍ട്ടികള്‍ കൂടി പറയുന്ന അവസരത്തില്‍ ഇലക്ഷനി ല്‍ അതിനനുസരിച്ചുള്ള നിലപാടു സ്വീകരിക്കാന്‍ സമുദായാംഗങ്ങള്‍ ശ്രമിക്കണം.ശരിയായ നിലപാടുകളെടുക്കുകയും മത സ്വാതന്ത്യത്തിനെ അനുകൂലിക്കുന്നവരും ഭരണഘടനാനുസൃതമായി പ്രവര്‍ത്തിക്കുന്നവരുമായിരിക്കണം ഇന്ത്യയെ ഭരിക്കാനായി തെര ഞ്ഞെടുക്കപ്പെടേണ്ടത്‌-ആര്‍ച്ച്‌ ബിഷപ്‌ പറഞ്ഞു.വിശ്വാസ ജീവിതവും രാഷ്ട്രീയ ജീവിതവും ഒന്നായിക്കാണുന്ന ചിലരുണെ്ടന്നും ഇത്തരക്കാരെ സത്യം മനസിലാക്കിക്കൊടുക്കണമെന്നും ചടങ്ങില്‍ അധ്യ ക്ഷനായിരുന്ന കെസിബിസി വിദ്യാഭ്യാസ-ഐക്യജാഗ്രതാ കമ്മീഷന്‍ ചെയര്‍മാന്‍ കൊല്ലം ബിഷപ്‌ ഡോ.സ്റ്റാന്‍ലി റോമന്‍ പറഞ്ഞു.ധാര്‍മികതയിലും ഈശ്വരവിശ്വാസത്തിലും ഉറച്ചു നില്‍ക്കുന്ന അല്‍മായ നേതാക്കളെ വാര്‍ത്തെടുത്താലേ ഭാവിതലമുറയെ സുരക്ഷിതരാക്കാനാവുകയുള്ളു.സഭ രാഷ്ട്രീയ രംഗത്ത്‌ കൂടുതല്‍ പക്വതയോടെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ട സമയമാണിത്‌. വിദ്യാഭ്യാസ -ആതുര സേവന രംഗത്ത്‌ സ്തുത്യര്‍ഹമായ സേവനങ്ങള്‍ ചെയ്യുന്ന സഭ പരിഹസിക്കപ്പെടുന്ന സ്ഥിതി മാറണം. സഭയുടെ കൂടെ നിന്ന്‌ വിജയിച്ചിട്ട്‌ സഭയെ മാറ്റി നിര്‍ത്തുന്ന അവസ്ഥയാണ്‌ ഇന്ന്‌ കാണുന്നത്‌. ഈ അവസ്ഥ മാറുന്നതിന്‌ സഭാംഗങ്ങ ള്‍ പൗരാവകാശം പ്രയോജനപ്രദമായി നിര്‍വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു.ഇലക്ഷനില്‍ കത്തോലിക്കാ സഭയുടെ നിലപാടു കളെ സംബന്ധിക്കുന്ന സി.ബി. സി.ഐ മാര്‍ഗരേഖ, കെ.സി.ബി.സി ഇടയലേഖനം എന്നിവയെക്കുറിച്ചും ഏഴാംക്ലാസ്സിലെ കുട്ടികള്‍ക്ക്‌ തിരക്കഥാ പരിശീലനത്തിനു സഹായിയായി ക്ലസ്റ്റ ര്‍ മീറ്റിംഗില്‍ അധ്യാപ കര്‍ക്കു നല്‍കിയ വിവാദ സി.ഡി, മറ്റ്‌ ആനുകാലിക സംഭവങ്ങള്‍ എ ന്നിവയും സമ്മേളനം ചര്‍ച്ച ചെയ്തു. സി.ബി. സി.ഐ വക്താവ്‌ റവ. ഡോ. ബാബു ജോസഫ്‌, കെ.സി.ബി.സി വ ക്താവ്‌ റവ. ഡോ. സ്റ്റീഫന്‍ ആലത്തറ, ജീവനാദം വാരിക ചീഫ്‌ എ ഡിറ്റര്‍ ഇഗ്നേഷ്യസ്‌ ഗൊണ്‍സാല്‍വസ്‌, ഐക്യ-ജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണി കൊച്ചുപ റമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.