Thursday, April 30, 2009

21 നൂതന പദ്ധതികളുമായി സഭയുടെ വികസന മാര്‍ഗരേഖ - കെ.സി. ബി.സി ജസ്റ്റിസ്‌ പീസ്‌ ആന്‍ഡ്‌ ഡവലപ്മെന്റ്‌ കമ്മീഷന്‍

പാര്‍ശ്വവത്കരിക്കപ്പെട്ട എല്ലാ ജനവിഭാഗങ്ങളെയും ഉള്‍ച്ചേര്‍ക്കുന്ന വികസന കാഴ്ചപ്പാടാണ്‌ സഭയുടെ സാമൂഹിക പ്രവര്‍ത്തന ദൗത്യമെന്ന്‌ കെ.സി. ബി.സി ജസ്റ്റിസ്‌ പീസ്‌ ആന്‍ഡ്‌ ഡവലപ്മെന്റ്‌ കമ്മീഷന്‍ കേരള വികസനത്തിനായി സമര്‍പ്പിച്ച സമഗ്ര വികസന മാര്‍ഗരേഖ.വാഴൂര്‍ അനുഗ്രഹ റിന്യൂവല്‍ സെന്ററില്‍ എല്ലാ രൂപതകളുടെയും പ്രതിനിധികള്‍ പങ്കെടുത്ത വികസന സെമിനാറില്‍ മാര്‍ മാത്യു അറയ്ക്കലാണ്‌ വികസന മാര്‍ഗരേഖ അവതരിപ്പിച്ചത്‌.ആഗോള സാമ്പത്തിക പാരിസ്ഥിതിക വെല്ലുവിളികള്‍ ഫലപ്രദമായി നേരിടുന്നതിന്‌ പുതിയ വികസന തന്ത്രങ്ങള്‍ രൂപപ്പെടുത്താന്‍ കേരളത്തിലെ 29 കത്തോലിക്ക രൂപതകളിലെ സാമൂഹിക വികസന സംഘടനകളുടെ സംസ്ഥാനതല ഏകോപന സമിതിയായ കേരള സോഷ്യല്‍ സര്‍വീസ്‌ ഫോറം തീരുമാനിച്ചു. സംസ്ഥാനത്തി ന്റെ വികസന പ്രക്രിയയില്‍ ക ത്തോലിക്ക സഭയ്ക്ക്‌ ഉത്തരവാദിത്വപൂര്‍ണമായ പങ്കാളിത്തം വഹിക്കാനുണെ്ടന്ന്‌ സമ്മേളനം വിലയിരുത്തി.സാമൂഹ്യ നീതിയിലും അവസര സ്ഥിതി സമത്വത്തിലും ഊന്നിയുള്ള വികസന സമീപനത്തിന്റെ അനിവാര്യത സമ്മേളനം അംഗീ കരിക്കുന്നു.അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ കത്തോലിക്ക സഭ വിവിധ വികസന ദൗത്യങ്ങളാണ്‌ ഏറ്റെടുക്കുന്നത്‌. ഉപജീവന സുരക്ഷിതത്വം ഉറപ്പാക്കാന്‍ സുസ്ഥിര വികസന പദ്ധതികള്‍ ഏറ്റെടുക്കും. കാ ര്‍ഷിക - മത്സ്യബന്ധന സംരംഭകത്വ, സേവന മേഖലകള്‍ കേന്ദ്രീകരിച്ചുള്ള കര്‍മപരിപാടികള്‍ ആവിഷ്കരിക്കും. ഈ പദ്ധതിയില്‍ 10 ലക്ഷം കുടുംബങ്ങളെയാണ്‌ പങ്കെടുപ്പിക്കുന്നത്‌.ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന്‌ ഇരുനൂറോളം ഗ്രാമങ്ങളില്‍ 10,000 കര്‍ഷകരെ സജ്ജരാക്കുകയും ജൈവകൃഷി പ്രോത്സാഹിപ്പിക്കുകയും ചെയ്യും. കാലാവസ്ഥ വ്യതിയാനംകൊണ്ടുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെ ലഘൂകരിക്കുന്നതിനും പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കുന്നതിനും കേരള സോഷ്യല്‍ സര്‍വീസ്‌ ഫോറത്തിന്റെ അംഗ സംഘടനകളുടെ ആഭിമുഖ്യത്തിലുള്ള 50,000 സാമൂഹ്യാധിഷ്ഠിത സംഘടനകളിലൂടെയുള്ള ഫലപ്രദമായ ഇട പെടലുകള്‍ ശക്തിപ്പെടുത്തുകയും വിപുലീകരിക്കുകയും ചെയ്യും. വര്‍ധിച്ചുവരുന്ന കാര്‍ഷിക പ്രതിസന്ധിയും കടബാധ്യതയും ഫലപ്രദമായി നേരിടുന്നതിന്‌ ഉചിതമായ ഉത്പാദന സഹകരണ വിപണന മേഖലകളിലെ പങ്കാളിത്ത അധിഷ്ഠിത ഇടപെടലുകള്‍ക്ക്‌ നേതൃത്വം നല്‍കും.രൂക്ഷമായ പ്രതിസന്ധി നേരിടുന്ന വയനാട്‌, ഇടുക്കി, കുട്ടനാട്‌, തൃശൂര്‍ പ്രദേശങ്ങള്‍ക്ക്‌ പ്രാമുഖ്യം നല്‍കിക്കൊണ്ടുള്ള സമീപനം സ്വീകരിക്കും.ഭൂഗര്‍ഭ ജല ചൂഷണം നിയന്ത്രിക്കുന്നതിനും ജലസ്രോതസുകള്‍ പുനരുദ്ധരിക്കുന്നതിനുമുള്ള പരിപാടികള്‍ രൂപപ്പെടുത്തും. പാര്‍ശ്വവത്കരിക്കപ്പെടുന്ന ജനവിഭാഗങ്ങളുടെ നിഷേധിക്കപ്പെടുന്ന അവകാശങ്ങള്‍ പുനസ്ഥാപിക്കുവാനുള്ള നടപടികള്‍ക്കു നേതൃത്വം നല്‍കും.സ്ത്രീകള്‍ക്കെതിരേയുള്ള ഗാര്‍ഹിക പീഡനവും വിവേചനവും തൊഴില്‍രംഗത്തും പൊതു സമൂഹത്തിലും അനുഭവപ്പെടുന്ന ചൂഷണവും നേരിടുവാന്‍ ബോധവത്കരണവും നിയമപരമായ പിന്തുണയും നല്‍കും.മുതിര്‍ന്ന പൗരന്മാരുടെ അനുഭവവും വൈദഗ്ധ്യവും ഉപയോഗപ്പെടുത്തുന്ന തരത്തിലുള്ള പദ്ധതികള്‍ ആവിഷ്കരിക്കും തുടങ്ങിയ 21 പദ്ധതികളാണ്‌ മൂന്നു ദിവസം നീണ്ടു നിന്ന ശില്‍പശാലയില്‍ ഉരുത്തിരിഞ്ഞത്‌.വികസന പര ി‍പ്രേഷിതത്വത്തിന്‌ തുടര്‍ നടപടികള്‍ക്കായി വിഷയാധിഷ്ഠിത വിദഗ്ധരെ ഉള്‍പ്പെടുത്തിക്കൊണ്ട്‌ കര്‍മസമിതികള്‍ക്കു രൂപം നല്‍കും.