Wednesday, June 17, 2009

വിമോചനസമരം ഓര്‍മിക്കാന്‍ കാരണമെന്തെന്ന്‌ ചിന്തിക്കണം: മാര്‍ ബസേലിയോസ്‌ ക്ലിമീസ്‌

വിമോചനസമരവും അതിനിടയാക്കിയ സാഹചര്യങ്ങളും ഇപ്പോള്‍ എന്തുകൊണ്ട്‌ വീണ്ടും ഓര്‍മിക്കപ്പെടുന്നു എന്ന്‌ ബന്ധപ്പെട്ടവര്‍ ചിന്തിക്കണമെന്ന്‌ മലങ്കരകത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ലിമീസ്‌ കാതോലിക്കാ ബാവ. ഒരുസമൂഹത്തിനുണ്ടായ ദുരനുഭവങ്ങള്‍ അവരുടെ മനസില്‍നിന്നു മാറ്റാനുള്ള ശ്രമമാണ്‌ ഭരണകര്‍ത്താക്കള്‍ നടത്തേണ്ടതെന്നു കാതോലിക്കാബാവ നിര്‍ദേശിച്ചു. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ച നടത്താമെന്ന നിര്‍ദേശത്തെ പോസിറ്റീവായി സഭ കാണുന്നു. ക്രിയാത്മകമായ തുറന്ന ചര്‍ച്ചയ്ക്ക്‌ സഭ തയാറാണ്‌. തിരുവനന്തപുരം പ്രസ്‌ ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒരുസമൂഹത്തെയോ സമുദായത്തെയോ ഒറ്റപ്പെടുത്തിക്കൊ ണേ്ടാ അവര്‍ക്കെതിരേ അനാവശ്യമായ വെല്ലുവിളികള്‍ ഉയര്‍ത്തിക്കൊണേ്ടാ പ്രശ്നങ്ങള്‍ പരിഹരിക്കാനാവില്ല. എല്ലാവരുടെയും ഒരുമിച്ചുള്ള പ്രവര്‍ത്തനമാണ്‌ ജനങ്ങളുടെ സുസ്ഥിതിക്ക്‌ ആവശ്യം. ഏറ്റുമുട്ടലിന്റെ പാത ഒരിക്കലും പ്രശ്നങ്ങള്‍ പരിഹരിക്കില്ല. തുറന്ന സംവാദമാണ്‌ വേണ്ടത്‌. സമൂഹത്തിന്റെ സുസ്ഥിതിക്കും വളര്‍ച്ചയ്ക്കും ഏതെങ്കിലും സമൂഹം സംഭാവന ചെയ്തിട്ടുണെ്ടങ്കില്‍ പൊതുസമൂഹം അത്‌ അംഗീകരിക്കുകയും മനസിലാക്കുകയും വേണം.ക്രൈസ്തവ സമൂഹത്തിന്‌ ആശങ്കകളുണ്ടായ അവസരങ്ങളിലെല്ലാം അത്‌ അറിയിച്ചിട്ടുണ്ട്‌. ചര്‍ച്ചകള്‍ക്ക്‌ തയാറാണെന്ന്‌ മാധ്യമങ്ങളിലൂടെ അറിയുന്നുണ്ട്‌. ക്രിയാത്മകമായ ചര്‍ച്ചകള്‍ക്ക്‌ ഫലം ഉണ്ടാകും. ചര്‍ച്ചകള്‍ നടക്കും എന്ന്‌ പറയുന്നതുകൊണ്ട്‌ ആശങ്കകള്‍ അവസാനിക്കുന്നില്ല. ഇപ്പോഴും ചില ആശങ്കകള്‍ നിലവിലുണെ്ടന്ന്‌ കാതോലിക്കാബാവാ പറഞ്ഞു.ഇതിനുമുമ്പും കമ്യൂണിസ്റ്റ്‌ സര്‍ക്കാരുകള്‍ കേരളം ഭരിച്ചിട്ടുണ്ട്‌. അന്നൊന്നും ഉണ്ടാകാത്ത എതിര്‍പ്പുകള്‍ ഇപ്പോള്‍ ഉയരുന്നതിനുകാരണമെന്തെന്ന്‌ സര്‍ക്കാരും പാര്‍ട്ടിയും ചിന്തിക്കണം. മുമ്പുണ്ടായിരുന്ന സമീപനങ്ങളില്‍ വ്യത്യാസം വന്നതാണ്‌ പ്രശ്നം. ഒരുസമൂഹം സ്വീകരിക്കുന്ന ആഭിമുഖ്യങ്ങളില്‍ തടസങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ അതിനെതിരേ വെല്ലുവിളി ജനങ്ങളില്‍ നിന്നുയരും.സഭ യുഡിഎഫ്‌ രാഷ്ട്രീയമാണ്‌ പ്രയോഗിക്കുന്നത്‌ എന്ന ആക്ഷേപത്തിന്‌ അടിസ്ഥാനമില്ല. യുഡിഎഫ്‌ മാത്രമല്ല കേരളം ഭരിച്ചിരിക്കുന്നത്‌. എല്ലാവര്‍ക്കും ചരിത്രം അറിയാം. നേരത്തെയും സിപിഎം ഭരിച്ചിട്ടുണ്ട്‌. അതില്‍ നിന്നു വ്യത്യസ്ഥമായ ചിന്താരീതി ചില സമൂഹങ്ങള്‍ക്കെതിരേ ഉയര്‍ന്നു വന്നു എന്ന്‌ മനസിലാക്കണം.വ്യക്തിപരമായ തേജോവധം ചെയ്യുക സഭയുടെ നിലപാടല്ല. അഴിമതിയെ എന്നും എതിര്‍ക്കുന്ന നിലപാടാണ്‌ സഭയുടേത്‌. എന്നാല്‍ അഴിമതി എന്നു പറഞ്ഞ്‌ വ്യക്തികളെ അപഹസിക്കുന്ന രീതി സഭയ്ക്കില്ല. അഴിമതി നേരിടാനും പ്രതികളെ പിടികൂടാനും സര്‍ക്കാരിന്‌ സംവിധാനങ്ങളുണ്ടല്ലോ. അത്‌ സഭയുടെ ജോലിയല്ല. ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ട കാര്യത്തില്‍ താന്‍ അഭിപ്രായം പറയുന്നില്ലെന്ന്‌ കാതോലിക്കാ ബാവ പറഞ്ഞു.സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും സമീപനങ്ങള്‍ കാണുമ്പോള്‍ ആശങ്കയുണ്ട്‌. പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നു പറയുന്നതിനൊപ്പം തന്നെ വീണ്ടും കുരുക്കുകള്‍ വരുന്നു. ആശയക്കുഴപ്പവും വളര്‍ത്തുന്നു. അക്രമോത്സുകമായ നടപടികള്‍ പുതിയ നന്മ കണെ്ടത്തുന്നതിന്‌ തടസമാകും. ഒരുവിഭാഗത്തെ മാത്രം പ്രതിക്കൂട്ടിലാക്കുന്ന സമീപനങ്ങളാണ്‌ നിലവിലുള്ളത്‌.ദൈവിക പദ്ധതിയുടെ ഭാഗമാണ്‌ തന്റെ ശുശ്രൂഷ. എന്നാല്‍ ഭാരങ്ങളുമുണെ്ടന്ന്‌ അദ്ദേഹം ഒരു ചോദ്യത്തിനു മറുപടിയായി പറഞ്ഞു.സമൂഹത്തിന്റെ പുരോഗതിക്ക്‌ അനുകൂലമായ ഘടകങ്ങളെ ഉപയോഗിക്കുന്നതില്‍ തടസം നേരിടുന്നു. ഏകോപനവും വൈകുന്നു. ഒന്നിക്കില്ല എന്ന്‌ കരുതിയ മതവിഭാഗങ്ങള്‍പോലും ഒന്നിച്ചിരുന്നു ചര്‍ച്ച നടത്തുകയും രാജ്യത്തിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു എന്നത്‌ സന്തോഷകരമാണ്‌.ഉന്നതവിദ്യാഭ്യാസ രംഗത്ത്‌ ഒരു തുടക്കമുണ്ടായി അതിനുശേഷം ഒരു തുടര്‍ച്ച ഉണ്ടായിട്ടില്ല. അടുത്ത ഘട്ടത്തിലേക്കുള്ള പ്രവേശനം ഉണ്ടാകുന്നില്ല. പ്രൈമറി വിദ്യാഭ്യാസ കാലത്തെക്കുറിച്ചുള്ള ചിന്തയല്ലല്ലോ ഉണ്ടാകേണ്ടത്‌. കാലം മാറിയത്‌ മനസിലാക്കണം.ആഭിമുഖ്യങ്ങള്‍ മാറണം. പാര്‍ശ്വവത്കരിക്കപ്പെട്ടവരെ മുഖ്യധാരയിലേക്ക്‌ കൊണ്ടുവരുന്നതിനു വേണ്ടി സഭ നടത്തുന്ന ശ്രമങ്ങള്‍ക്ക്‌ പ്രോത്സാഹനം നല്‍കണം. സ്വതന്ത്രമായി സ്ഥാപനങ്ങള്‍ നടത്താനുള്ള അവസരം സൃഷ്ടിക്കണം.സഭയും സഭാധ്യക്ഷന്‍മാരും വിശ്വാസികളും രാഷ്ട്രീയത്തിലിടപെടുന്നതില്‍ തെറ്റില്ലെന്ന കാതോലിക്കാ ബാവാ വ്യക്തമാക്കി. ആത്മീയ ജീവിതം,ഭൗതികജീവിതം എന്ന്‌ ജീവിതത്തെ വേര്‍തിരിച്ച്‌ കാണുന്നത്‌ ശരിയല്ല.രണ്ടും പരസ്പരം ബന്ധപ്പെട്ടാണ്‌ നിലകൊള്ളുന്നത്‌. ചിലര്‍ക്ക്‌ ചിലകാര്യങ്ങള്‍ നിഷിദ്ധമാണെന്ന്‌ പറയുന്നത്‌ ശരിയല്ല. രാഷ്ട്രീയക്കാര്‍ക്ക്‌ മതത്തെ വിമര്‍ശിക്കാന്‍ അധികാരമുണ്ട്‌. രാഷ്ട്രീയമെന്നത്‌ പാര്‍ട്ടികളായി മാത്രം ചുരുങ്ങുന്നതാണ്‌ പ്രശ്നം. രാജ്യത്തിന്റെ സുസ്ഥിതിക്കുവേണ്ടിയുള്ള രാഷ്ട്രീയത്തെക്കുറിച്ച്‌ പൗരന്‍ അഭിപ്രായം പറയുന്നതും ശരിയല്ലാത്ത പ്രവണതകളെ എതിര്‍ക്കുന്നതും എങ്ങനെ തെറ്റാകും.ഒരുപാര്‍ട്ടിക്കുവേണ്ടയും സഭ ഇതുവരെയും ഇടയ ലേഖനം ഇറക്കിയിട്ടില്ല. എന്നാല്‍, സമൂഹത്തിന്റെ പ്രശ്നങ്ങളെക്കുറിച്ച്‌ പറയാറുണ്ട്‌. പാര്‍ട്ടികള്‍ അവരുടെ സന്ദേശങ്ങള്‍ അണികളിലെത്തിക്കുന്നതിന്‌ വിവിധ മാര്‍ഗങ്ങള്‍ തേടാറുണ്ട്‌. സഭയുടെ പ്രബോധനം വിശ്വാസികളിലെത്തി ക്കുന്നതിനുവേണ്ടിയുള്ളതാണ്‌ ഇടയലേഖനം. പള്ളികളില്‍ വായിക്കുന്നതിനുള്ള ഇടയലേഖനത്തെ നിഷേധാത്മകമായി കാണുന്നതാണ്‌ പ്രശ്നം. തങ്ങള്‍ക്കെതിരാകുമ്പോള്‍ ഇടയലേഖനം തെറ്റാണെന്നും അനുകൂലമാകുമ്പോള്‍ കുഴപ്പമില്ലെന്നും പറയുന്നു. തെരഞ്ഞെടുപ്പില്‍ ആഘാതം നേരിട്ടവര്‍ക്ക്‌ പുനര്‍വിചിന്തനത്തിന്റെ സമയമാണിത്‌.സത്യസന്ധമല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കപ്പെടുമ്പോള്‍ അതിന്‌ വ്യക്തതകള്‍ വരുത്താന്‍ സഭ ശ്രമിക്കാറുണ്ട്‌. രണ്ടാം വിമോചനസമരത്തെക്കുറിച്ചുള്ള സിപിഎം ആരോപണങ്ങള്‍ ശരിയല്ല. പുഷ്പഗിരി മെഡിക്കല്‍ കോളജാണ്‌ പ്രശ്നമെങ്കില്‍ ബന്ധപ്പെട്ടവര്‍ അതു തുറന്നു പറയണം. സഭയുടെ കോളജുകളില്‍ കാപ്പിറ്റേഷന്‍ ഫീസോ സംഭാവനയോ നിര്‍ബന്ധപൂര്‍വം വാങ്ങുന്നില്ല. പാവപ്പെട്ടവരെ സൗജന്യമായി പഠിപ്പിക്കു ന്നുമുണ്ട്‌.പ്രസ്താവന കൊണ്ട്‌ ഒരുപ്രശ ്നവും തീരില്ല. തുറന്നമനസാണ്‌ ആവശ്യമെന്നും കാതോലിക്കാ ബാവ പറഞ്ഞു.