Friday, July 10, 2009

ഹൈക്കോടതി വിധി കുടുംബഭദ്രതയെ തകര്‍ക്കും: കെസിബിസി

സ്വവര്‍ഗലൈംഗികത നിയമവിധേയമാണെന്ന ഡല്‍ഹി ഹൈക്കോടതി വിധി കുടുംബഭദ്രതയെ തകര്‍ക്കുമെന്നു കേരള കത്തോലിക്കാ മെത്രാന്‍ സമിതി ചൂണ്ടിക്കാട്ടി. അധാര്‍മികവും പ്രകൃതിവിരുദ്ധവുമായ സ്വവര്‍ഗലൈംഗികത നിയമവിധേയമാക്കുക വഴി കുടുംബം, വിവാഹം, ധാര്‍മികത എന്നിവയെ തകര്‍ക്കും. സ്വവര്‍ഗരതി പല സാമൂഹിക വിപത്തുകള്‍ക്കും വഴിതെളിക്കും. അത്‌ ലൈംഗികതയെയും വ്യക്തിത്വ രൂപീകരണത്തെയും പ്രതികൂലമായി ബാധിക്കും. സ്വവര്‍ഗ ലൈംഗികത നിയമവിധേയമാക്കുന്നതുകൊണ്ട്‌ സമൂഹത്തിന്‌ യാതൊരു ഗുണവും ഉണ്ടാകാനില്ല മറിച്ച്‌, എയ്ഡ്സ്‌, മയക്കുമരുന്ന്‌ ഉപയോഗം തുടങ്ങിയ വിപത്തുകള്‍ സമൂഹത്തില്‍ പടരാ നേ കാരണമാകൂ. ഇത്‌ ഒരു രോഗമാണ്‌. രോഗത്തെ ചികിത്സിച്ചു ഭേദമാക്കാതെ രോഗത്തിന്‌ ലൈസന്‍സ്‌ നല്‍കുകയാണ്‌ ഹൈക്കോടതി ഈ വിധിയിലൂടെ ചെയ്തിരിക്കുന്നത്‌. ആര്‍ഷഭാരതസംസ്കാരത്തിനും സമൂഹത്തിന്റെ സന്തുലിതാവസ്ഥയ്ക്കും കെട്ടുറപ്പിനും ഇത്തരത്തിലുള്ള വിധി ഒരിക്കലും യോജിച്ചതല്ല. സ്വവര്‍ഗ ലൈംഗികതയുള്ളവരെ അ നുഭാവപൂര്‍വം കണ്ടുകൊണ്ട്‌ രോഗത്തില്‍നിന്ന്‌ വിടുതല്‍ നല്‍കാന്‍ സഹായിക്കുകയുമാണ്‌ വേണ്ടത്‌. ആസക്തിയെ ഒരു പരിധിവരെ ചികിത്സയിലൂടെയും കൗണ്‍സലിംഗിലൂടെയും മാറ്റിയെടുക്കാന്‍ സാധിക്കും. രോഗത്തെ ചികിത്സിച്ചു ഭേദമാക്കാതെ അതിനെ പ്രോത്സാഹിപ്പിക്കുന്നത്‌ സമൂഹത്തിന്റെ നാശത്തിന്‌ കാരണമാ കും. സ്വവര്‍ഗ ലൈംഗികത കുറ്റകരമല്ലെന്ന്‌ ഡല്‍ഹി ഹൈക്കോടതി വിധിച്ചതോടെ രാജ്യം അരക്ഷിതത്വത്തിലേക്ക്‌ വഴുതിവീഴും. ലൈംഗികതയുടെ ഒരു പ്രധാനപ്പെട്ട മാനമാണ്‌ പ്രത്യുത്പാദനം. അതിനെ നിഷേധിക്കുകയാണ്‌ സ്വവര്‍ഗലൈംഗികത. എയ്ഡ്സ്‌ ഉള്‍പ്പെടെയുള്ള ലൈംഗികരോഗങ്ങള്‍ ഏറ്റവും അധികമുള്ളതും ഇത്തരം ബന്ധങ്ങള്‍ പുലര്‍ത്തുന്നവരിലാണ്‌. സമൂഹത്തിന്‌ ദോഷകരവും മാരകരോഗം പരത്തുന്നതുമായ സ്വവര്‍ഗലൈംഗികതയെ അനുവദിക്കുന്നത്‌ അപകടകരമാണെന്നു കെസിബിസി പ്രസിഡ ന്റ്‌ ആര്‍ച്ച്ബിഷപ്പ്‌ ഡോ. ഡാനിയേല്‍ അച്ചാരുപറമ്പില്‍, വൈസ്‌ പ്രസിഡന്റ്‌ ബിഷപ്പ്‌ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌, സെക്രട്ടറി ജനറല്‍ ആര്‍ച്ച്ബിഷപ്പ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.