Friday, July 10, 2009

സിബിഐ സാമാന്യബുദ്ധിക്കുനേരേ കൊഞ്ഞനം കുത്തുന്നു: തിരുഹൃദയ ദാസസമൂഹം

അഭയാ കേസുമായി ബന്ധപ്പെട്ട നാര്‍ക്കോ പരിശോധനയുടെ ടേപ്പില്‍ എഡിറ്റിംഗ്‌ നടന്നുവെന്ന്‌ സിഡിറ്റ്‌ വെളിപ്പെടുത്തിയപ്പോള്‍, ആ എഡിറ്റിംഗ്‌ മതരാഷ്ട്രീയ നേതാക്കളെ രക്ഷിക്കാന്‍ പ്രതികളുടെ ഭാഗത്തുനിന്നും നടത്തിയതാണെന്നു പ്രചരിപ്പിച്ച സിബിഐ ഇപ്പോള്‍ ടേപ്പില്‍ എഡിറ്റിംഗ്‌ നടന്നിട്ടില്ലെന്നു പറയുന്നതു സാമാന്യബുദ്ധിയെ കൊഞ്ഞനംകുത്തുന്നതാണെന്നു തിരുഹൃദയദാസസമൂഹം പുറപ്പെടുവിച്ച പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. അഭയാകേസിലും അതിനോടു ബന്ധപ്പെട്ട മറ്റു കാര്യങ്ങളിലും സിബിഐ സത്യമല്ല അന്വേഷിക്കുന്നത്‌ എന്നും കൈയടി നേടാന്‍വേണ്ടി തെളിവുകളില്ലാതെ നടത്തിയ അറസ്റ്റിന്‍ കുപ്രചാരണങ്ങളിലൂടെ പുകമറ സൃഷ്ടിച്ച്‌ ന്യായീകരിക്കാനുള്ള ശ്രമം മാത്രമാണ്‌ നടത്തുന്നത്‌ എന്നതിനുള്ള തെളിവാണ്‌ ഈ മലക്കംമറിച്ചില്‍.ടേപ്പില്‍ എഡിറ്റിംഗ്‌ നടന്നുവെന്നും അതിനു പിന്നില്‍ ആരാണെന്നും വ്യക്തമാകുന്നത്‌, തങ്ങളുടെ ലക്ഷ്യം നിശ്ചയിച്ച അന്വേഷണത്തിനു തടസമാകും എന്നതുകൊണ്ടല്ലേ എന്നു സംശയിക്കണമെന്നും തിരുഹൃദയദാസ സമൂഹം ചൂണ്ടിക്കാട്ടി.നാര്‍ക്കോ പരിശോധനയുടെ ടേപ്പില്‍ എഡിറ്റിംഗ്‌ നടന്നുവെന്നു സംശയാതീതമായി നിരീക്ഷിച്ച ഹൈക്കോടതി ജഡ്ജിമാരുടെ കണെ്ടത്തലുകളെക്കുറിച്ചു സിബിഐക്ക്‌ എന്താണു പറയാനുള്ളത്‌ എന്നറിയാന്‍ സാമാന്യജനത്തിന്‌ അവകാശമുണ്ട്‌. സിബിഐ സംഘം ബാംഗളൂരിലേക്കു പോയത്‌ ടേപ്പിനെ സംബന്ധിച്ച്‌ സത്യം അന്വേഷിക്കാനാണോ അതോ ഡോ. മാലിനിയുടെ അഭിപ്രായം ആരായാനോ എന്നു വ്യക്തമാക്കണമെന്നും തിരുഹൃദയദാസ സമൂഹത്തിനുവേണ്ടി സുപ്പീരിയര്‍ ജനറല്‍ ഫാ. മാത്യു കന്നുവെട്ടിയേല്‍ ആവശ്യപ്പെട്ടു