Saturday, July 25, 2009

“സിബിഐയുടെ കള്ളക്കളി വെളിച്ചത്താകുന്നു”

സിസ്റ്റര്‍ അഭയാ കേസില്‍ സിബിഐയുടെ നീക്കങ്ങള്‍ സംശയം ജനിപ്പിക്കുന്നുവെന്ന്‌ കോട്ടയം അതിരൂപതാ ജാഗ്രതാ സമിതി അഭിപ്രായപ്പെട്ടു. നാര്‍ക്കോ സിഡി പരിശോധിച്ച സിഡിറ്റിന്റെ റിപ്പോര്‍ട്ട്‌ തങ്ങള്‍ ഉദ്ദേശിച്ചപോലെ അല്ലാതായപ്പോള്‍ അവര്‍ക്കെതിരെ ആക്ഷേപമുന്നയിക്കാന്‍ സിബി ഐ ശ്രമിക്കുകയാണ്‌. മറ്റു കേസുകളില്‍ സംശയത്തിന്റെ നിഴലിലുള്ള ഡോ.മാലിനിയുടെ വിശദീകരണത്തില്‍ തൃപ്തിയടയുന്ന സിബിഐ സംഘത്തിന്റെ നിലപാട്‌ സത്യം മറച്ചുവയ്ക്കാനുള്ള ശ്രമമാണെന്ന്‌ കരുതുന്നതായും ജാഗ്രതാസമിതി പറഞ്ഞു.സിബിഐയുടെ കുറ്റപത്രത്തില്‍ സിസ്റ്റര്‍ സെഫിക്കെതിരെ ഉപയോഗിച്ചിരിക്കുന്ന സഭ്യമല്ലാത്ത പദപ്രയോഗങ്ങള്‍ ഇന്ത്യയിലെ പരമോന്നത കുറ്റാന്വേഷണ ഏജന്‍സിയുടെ പാപ്പരത്തം വെളിവാക്കുന്നുണ്ട്‌. നിഷ്പക്ഷമായ മെഡിക്കല്‍ ബോര്‍ഡിനു മുന്നില്‍ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയമാകാന്‍ തയാറാണെന്നു പറഞ്ഞ സിസ്റ്റര്‍ സെഫിയുടെ പ്രസ്താവനയെ ഒരു വെല്ലുവിളിയായി ഏറ്റെടുക്കാന്‍ സിബിഐ തയാറാണോ എന്നറിയാന്‍ സമൂഹത്തിന്‌ അവകാശമുണെ്ടന്ന്‌ ജാഗ്രതാസമിതി ചൂണ്ടിക്കാട്ടി.