Friday, July 24, 2009

കന്യകാത്വ പരിശോധന: സിസ്റ്റര്‍ സെഫി മനുഷ്യാവകാശ കമ്മീഷനു പരാതി നല്‍കി

അഭയാ കേസില്‍ സിസ്റ്റര്‍ സെഫിയുടെ കന്യകാത്വ പരിശോധന സംബ ന്ധിച്ച്‌ സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ട്‌ ആസൂത്രിതമെന്ന്‌ ആക്ഷേപം. വഴിവിട്ട ബന്ധം ഉള്‍പ്പെടെ സിസ്റ്റര്‍ സെഫിയെ വ്യക്തിപരമായി അപമാനിക്കുന്ന തരത്തിലുള്ള വിശദീകരണങ്ങള്‍ സഹിതമാണ്‌ സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട്‌ നല്‍കിയത്‌. എന്നാല്‍, താന്‍ കന്യകയാണെന്നും ഇക്കാര്യത്തില്‍ വൈദ്യശാസ്ത്രപരമായ തെളിവു നല്‍കാന്‍ തയാറാണെന്നും സിബിഐ അടിസ്ഥാന രഹിതമായ ആക്ഷേ പങ്ങള്‍ നിരത്തുകയാണെന്നും സെഫി അഭിഭാഷകന്‍ മുഖേന നേരത്തെ തന്നെ കോടതിയെ ധരിപ്പിച്ചിരുന്നു. എന്നാല്‍, ഇത്‌ പരിഗണിക്കാതെ വ്യ ക്തിപരമായി അധിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ സിസ്റ്റര്‍ സെഫിക്കെതിരേ സിബിഐ കുറ്റ പത്രം തയാറാക്കിയിരിക്കുന്നതെന്നാണ്‌ ആക്ഷേപം. 16 വര്‍ഷം പഴക്കമുള്ള കേസി ന്റെ അന്വേഷണഭാഗമായി തന്നെ സമൂഹമധ്യത്തില്‍ താറടിക്കാന്‍ സിബി ഐ സൃഷ്ടിച്ചതാണ്‌ കന്യകാത്വ പരിശോധനാ റിപ്പോര്‍ട്ടെന്ന്‌ വ്യക്തമാക്കി സിബിഐ ഡയറക്ടര്‍ക്കും കേന്ദ്രസര്‍ക്കാരിനും സിസ്റ്റര്‍ സെഫി പരാതി നല്‍കി.വ്യക്തിപരമായി തേജോവധം ചെയ്യാനും അധിക്ഷേപിക്കാനും സിബിഐ ബോധപൂര്‍വം തയാറാക്കിയ റിപ്പോര്‍ട്ട്‌ മനുഷ്യാവകാശ ലംഘനമാണെന്നു കാണിച്ചു കേന്ദ്രമനുഷ്യാവകാശ കമ്മീഷനെയും സിസ്റ്റര്‍ സെഫി സമീപിച്ചിരിക്കു കയാണ്‌.ഗൂഢതാത്പര്യങ്ങളോടെ യാഥാര്‍ഥ്യ ങ്ങളെ വളച്ചൊടിക്കും വിധം കെട്ടുകഥകള്‍ മെനഞ്ഞ്‌ തയാറാക്കി മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച റിപ്പോര്‍ട്ട്‌ ഇതോടെ വഴിത്തിരിവിലേക്ക്‌ നീങ്ങുകയാണ്‌. സിസ്റ്റര്‍ സെഫി കന്യകയാണെന്നു തെളിയുന്നതോടെ നാളിതേവരെ വ്യക്തി അ ധിക്ഷേപത്തിനു പാത്രമായ ഈ വ്യക്തി യോട്‌ മാധ്യമങ്ങളും വിചാരണക്കാരും എന്തു മറുപടി നല്‍കും എന്ന ചോദ്യത്തിലേക്കാണ്‌ കേസ്‌ നീങ്ങുന്നത്‌. ഇതുമായി ബന്ധപ്പെട്ടു അപവാദപ്രചാരണത്തിന്‌ ഇരയായ വൈദികരും നിയമനടപടികളിലേക്കു നീങ്ങാനുള്ള സാധ്യതയും പ്രസക്തമാകുകയാണ്‌. ഭക്ഷണം കഴിക്കുന്നതിനു വൈദികരും സിസ്റ്ററും പുറത്തുപോയപ്പോഴുള്ള കട്ടിംഗാണ്‌ സിഡിയില്‍ കാണുന്ന എഡിറ്റിംഗ്‌ എന്ന്‌ പറയുന്ന ന്യായവാദം സംബന്ധിച്ചും ദുരൂഹതയേറെയാണ്‌. നാര്‍ക്കോ അനാലിസ്‌ വേളയില്‍ സിസ്റ്റര്‍ സെഫിയുടെ നില വഷളാകുന്നതും രണ്ടു തവണ ഓക്സിജന്‍ കൊടുക്കുന്നതുമായ ദൃശ്യം സിഡിയില്‍ വ്യക്തമാണ്‌. നാര്‍ക്കോ അനാലിസിസ്‌ വേളയില്‍ അര്‍ധബോധാവസ്ഥയില്‍ ഞരക്കവും മൂളലുമായി മറുപടി പറയുന്ന വ്യക്തി തുടരെ തുടരെ വെള്ളം കുടിക്കുകയും ബാത്ത്‌റൂമില്‍ പോകുകയും ചെയ്തു എന്നു പറയുന്നത്‌ സാമാന്യ ബുദ്ധിക്ക്‌ നിരക്കുന്നതല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.