Saturday, August 8, 2009

അഭയാ കേസ്‌: സിബിഐക്കെതിരായ കോടതിയലക്ഷ്യം സുപ്രീം കോടതി സ്റ്റേ ചെയ്തില്ല

അഭയാ കേസില്‍ സിബിഐക്കെതിരേ കേരള ഹൈക്കോടതി പരിഗണിക്കുന്ന കോടതിയലക്ഷ്യ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന സിബിഐയുടെ ആവശ്യം സുപ്രീം കോടതി നിരാകരിച്ചു. കേസിലെ കുറ്റാരോപിതര്‍ക്ക്‌ ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന സിബിഐയു ടെ ആവശ്യവും പരമോന്നത കോടതി പരിഗണിക്കുന്നതു മാറ്റി. കോടതിയലക്ഷ്യ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിന്‌ ശരിയായ രീതിയില്‍ ഹര്‍ജി ന ല്‍കാതെ സിബിഐയുടെ വാക്കാലുള്ള അപേക്ഷ പരിഗണിക്കാനാകില്ലെന്ന്‌ ചീഫ്‌ ജസ്റ്റീസ്‌ കെ.ജി ബാലകൃഷ്ണനും ജസ്റ്റീസ്‌ എസ്‌. ബി സിന്‍ഹയുമടങ്ങിയ ബഞ്ച്‌ വ്യ ക്തമാക്കി. ഇതിന്‌ രേഖാമൂലം പ്ര ത്യേക അപേക്ഷ നല്‍കണമെന്ന്‌ സിബിഐയോട്‌ കോടതി ഓര്‍മിപ്പിച്ചു.കുറ്റാരോപിതരുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി 21-നു പരിഗണിക്കാനാണ്‌ ഡിവിഷന്‍ ബഞ്ച്‌ ഇന്നലെ തീരുമാനിച്ചത്‌. നാര്‍കോ പരിശോധനയുടെ യ ഥാര്‍ഥ ടേപ്പുകളോ, സിഡിയോ ബാംഗളൂര്‍ ഫോറന്‍സിക്‌ ലാബില്‍ നിന്ന്‌ കണെ്ടത്തണമെന്ന ഹായ്‌ ക്കോടതി നിര്‍ദേശം പാലിച്ചില്ലെന്നുകാണിച്ച്‌ അഭയയുടെ പിതാവ്‌ തോമസാണ്‌ ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്‌. ഈ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ്‌ സിബിഐ തിരക്കിട്ട്‌ സുപ്രീം കോടതിയെ സമീപിച്ചത്‌.