Tuesday, September 15, 2009

കുമ്പസാര രഹസ്യങ്ങള്‍ ചോദിക്കരുതെന്ന അഭ്യര്‍ഥനയും നാര്‍കോ പരിശോധനയില്‍ നിഷേധിക്കപ്പെട്ടു: റെജി ജോസഫ്‌ കോട്ടയം

നാര്‍കോ അനാലിസിസ്‌ പരിശോധനയ്ക്ക്‌ മുന്‍പ്‌ ഫാ. തോമസ്‌ കോട്ടൂരും ഫാ. ജോസ്‌ പൂതൃക്കയും സിബിഐക്ക്‌ രേഖാമൂലം നല്‍കിയ രണ്ടു പ്രധാന ആവശ്യങ്ങളും നിഷേധിക്കപ്പെട്ടതായി ചാനല്‍ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. വൈദികര്‍ കുമ്പസാര രഹസ്യങ്ങള്‍ മരണം വരെ രഹസ്യമായി സൂക്ഷിക്കാന്‍ ചുമതലയുള്ളവരാണ്‌. ജീവന്‍ നഷ്ടപ്പെടുത്തേണ്ടിവന്നാലും വെളിപ്പെടുത്താതിരിക്കാന്‍ ഉത്തരവാദിത്വപ്പെട്ടവരുമാണ്‌. ഇക്കാര്യം ചൂണ്ടിക്കാട്ടി കുമ്പസാരം സംബന്ധിച്ച ചോദ്യങ്ങള്‍ നാര്‍കോ അനാലിസിസ്‌ പരിശോധനയില്‍ പാടില്ലെന്നു രണ്ടു വൈദികരും സിബിഐക്ക്‌ എഴുതിക്കൊടുത്തിരുന്നു. എന്നാ ല്‍, കുമ്പസാര രഹസ്യങ്ങള്‍ വെളിപ്പെടുത്തിക്കാന്‍ ഉപകരിക്കാ വുന്ന നിരവധിയായ ചോദ്യങ്ങളാണ്‌ നാര്‍കോ അനാലിസിസില്‍ ഉന്നയിച്ചിരിക്കുന്നതെന്ന്‌ ഇന്നലെ പുറത്തായ സിഡി വ്യക്തമാക്കുന്നു. അച്ചന്‍ എവിടെയാണ്‌ കുമ്പസാരിക്കുന്നതെന്നും സിസ്റ്റേഴ്സ്‌ എവിടെയാണ്‌ കുമ്പസാരിക്കുന്ന തെന്നും ഉള്‍പ്പെടെയുള്ള ചോദ്യങ്ങളാണ്‌ ഫാ.ജോസ്‌ കോട്ടൂരിനോട്‌ ചോദിച്ചത്‌. വൈദികന്‍ കുമ്പസാരിക്കുന്നതും കുമ്പസാരിപ്പിക്കുന്നതുമായ രഹസ്യ ങ്ങള്‍ ചോര്‍ത്തിയെടുക്കുകയും പരസ്യപ്പെടുത്തുകയും ചെയ്തു വെന്ന ഗൗരവമായ വീഴ്ച രാജ്യ ത്തെ പരമോന്നത അന്വേഷണ ഏജന്‍സി നടത്തിയെന്ന്‌ ഇതോ ടെ വ്യക്തമായി. ആരോഗ്യപരമായ ആഘാതങ്ങളുണ്ടാക്കും വിധമുള്ള പരീക്ഷണ മുറ പാടില്ലെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, മയക്കുമരുന്ന്‌ നല്‍കി മൂന്നര മ ണിക്കൂറോളം അര്‍ധബോധാവസ്ഥയിലാക്കിയാണ്‌ പരിശോധന നടത്തിയത്‌. പരിശോധനാഘട്ടത്തില്‍ രക്തസമ്മര്‍ദം അപകടകരമായി താഴുകയും ഉയരുകയും ചെയ്തു. ശ്വാസതടസമുണ്ടായപ്പോള്‍ ഓക്സിജന്‍ നല്‍കിയതും സിഡിയി ല്‍ വ്യക്തമാണ്‌. മൂന്നു മണിക്കൂര്‍ നടത്തിയ നാര്‍കോ അനാലിസിസ്‌ അതേ പടി റിക്കാര്‍ഡ്‌ ചെയ്തെങ്കിലും കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട സിഡി അര മണിക്കൂര്‍ മാത്രം ദൈര്‍ഘ്യമുള്ളതാണ്‌. ചോദ്യങ്ങളിലും അവയുടെ ഉത്തരങ്ങളിലും മുന്‍വിധികളും അവസരോചിത ഇടപെടലുകളുമുണെ്ടന്നു വിലയിരുത്തിയാല്‍ ആര്‍ക്കും നിഷേധിക്കാനാവില്ലെന്നു സിഡിയിലെ ദൃശ്യങ്ങള്‍ ത ന്നെ സാക്ഷ്യപ്പെടുത്തുന്നു. വ്യാപകമായ എഡിറ്റിംഗ്‌ നടത്തിയെന്നതു തന്നെ സിഡിയുടെ ആധികാരികതയെ സംശയത്തിന്റെ നിഴലിലാക്കുന്നു. നാര്‍ കോ അനാലിസിസ്‌ പരി ശോധനയ്ക്ക്‌ തയാറാണോ എന്ന്‌ സിബിഐ ആ രോപണവിധേയരോട്‌ ആരാഞ്ഞപ്പോള്‍ ഈ പ്രശ്നത്തില്‍ തങ്ങളുടെ നിരപരാധിത്വം തെളിയണമെന്ന ആഗ്രഹത്തില്‍ മൂന്നുപേരും ഇതിന്‌ സമ്മതം എഴുതി നല്‍കുകയായിരുന്നത്രേ.