Tuesday, September 22, 2009

സംവാദവും സമഭാവനയുമാണ്‌ സമൃദ്ധിയിലേക്കുള്ള വഴി: മാര്‍ ക്ലീമിസ്‌ കാതോലിക്കാ ബാവാ

നല്ല സംവാദങ്ങളും സമഭാവനയുമാണ്‌ സമൃദ്ധിയിലേക്കുള്ള വഴിയെന്ന്‌ മലങ്കര ക ത്തോലിക്കാ സഭാ പരമാധ്യക്ഷ നും മേജര്‍ ആര്‍ച്ചുബിഷപ്പുമായ മാര്‍ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്കാ ബാവ ഉദ്ബോധിപ്പിച്ചു. മരിയഗിരി മാര്‍ ഈവാനിയോസ്‌ നഗറില്‍ മലങ്കര പുനരൈക്യ വാര്‍ഷികത്തോനടുബന്ധിച്ച്‌ നടന്ന സര്‍വമത സമ്മേളനം ഉദ്ഘാടനം ചെയ്ത്‌ പ്രസംഗിക്കുകയായിരുന്നു ബാവാ. ലോകത്തിനു തന്നെ വിസ്മയമായിരിക്കുന്ന ഭാരത ജനാധിപത്യ സംവിധാനം നിലനില്‍്ക്കുന്നതു തന്നെ ഈ രാജ്യത്തിലെ വിവിധ സമൂഹങ്ങള്‍ക്കിടയിലുള്ള സമഭാവനയും ബന്ധവുമാണ്‌ കാണിക്കുന്നതെന്നും ബാവ പറഞ്ഞു. സമ്മേളനത്തില്‍ കോട്ടാര്‍ ബിഷപ്‌ ഡോ. പീറ്റര്‍ റെമീജിയൂസ്‌, ബാല പ്രജാപതി അടികലാര്‍, ഹാജി അബു സാലിക്‌ അലീം, തക്കല രൂപതാ വികാരി ജനറല്‍ മോണ്‍. ഫിലി പ്പ്‌ കൊടിയന്തറ എന്നിവര്‍ പ്രസംഗി ച്ചു. ആര്‍ച്ച്‌ ബിഷപ്‌ തോമസ്‌ മാര്‍ കൂറിലോസ്‌, ബിഷപ്പുമാരായ യുഹാന്നോന്‍ മാര്‍ ക്രിസോസ്റ്റം, ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌ എന്നിവര്‍ സംബന്ധിച്ചു. രാവിലെ നടന്ന യുവജന സമ്മേളനം അഡീഷണല്‍ ഡി.ജി.പി ഡോ.അലക്സാണ്ടര്‍ ജേക്കബ്‌ ഉദ്്ഘാടനം ചെയ്തു. ആര്‍ച്ച്‌ ബി ഷപ്‌ തോമസ്‌ മാര്‍ കൂറിലോസ്‌ അനുഗ്രഹ പ്രഭാഷണം നടത്തി. ബിഷപ്‌ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌ ക്ലാസെടുത്തു. യൂത്ത്‌ കമ്മീഷന്‍ സെക്രട്ടറി ഫാ. തോമസ്‌ കയ്യാലക്കല്‍, കേന്ദ്ര സമിതി പ്രസിഡ ന്റ്‌ സാം രാജ്‌, ഭാരവാഹികളായ എബി പോള്‍, ഷിബു മാത്യു, ജോര്‍ജ്‌ മലയില്‍, സജി തോമസ്‌ എന്നിവര്‍ പ്രസംഗിച്ചു. അല്‍മായ സമ്മേളനം പീറ്റര്‍ അല്‍ഫോന്‍സ്‌ എംഎല്‍എ ഉദ്ഘാട നം ചെയ്തു. ബിഷപ്്‌ ഗീവര്‍ഗീസ്‌ മാര്‍ ദിവന്നാസിയോസ്‌ അനുഗ്രഹ പ്രഭാഷണം നടത്തി. ബിഷപ്‌ എ ബ്രഹാം മാര്‍ യൂലിയോസ്‌, ബിഷപ്‌ യുഹാനോന്‍ മാര്‍ ക്രിസോസ്റ്റം, മോണ്‍.ജോണ്‍ വര്‍ഗീസ്‌ എന്നിവര്‍ സംബന്ധിച്ചു.