Tuesday, September 15, 2009

അഭയാ കേസ്‌: നാര്‍കോ സിഡിയില്‍ അടിമുടി കൃത്രിമവും എഡിറ്റിംഗും

അഭയാ കേസില്‍ മൂന്നു കുറ്റാരോപിതരുടെ നാര്‍കോ പരിശോധനാ സിഡിയില്‍ വ്യാപകമായ എഡിറ്റിംഗും കൃത്രിമവും നടന്നതായി സിഡികളുടെ ഉള്ളടക്കം പുറത്തുവന്നപ്പോള്‍ വ്യക്തമായി. സിഡിയിലെ ദൃശ്യ ങ്ങള്‍ക്കും ശബ്ദങ്ങള്‍ക്കും തുടര്‍ച്ചയില്ല. ദൃശ്യങ്ങളും ശബ്ദങ്ങളും വ്യാപകമായി മുറിച്ചുമാറ്റുകയും അങ്ങോട്ടുമിങ്ങോട്ടും കൂട്ടിച്ചേര്‍ക്കുകയും ചെയ്തതുപോലുണ്ട്‌. അതിനാല്‍ കുറ്റാരോപിതര്‍ യഥാര്‍ഥത്തില്‍ എന്താണു പറഞ്ഞതെന്ന്‌ സിഡിയില്‍നിന്നു വ്യക്തമല്ല. നാര്‍കോ പരിശോധനാവേളയില്‍ അര്‍ധ ബോധാവസ്ഥയിലായ കുറ്റാരോപിതര്‍ ചോദ്യങ്ങള്‍ക്ക്‌ തീര്‍ത്തും അവ്യക്തമായ മറുപടികളാണ്‌ പലപ്പോഴും നല്‍കുന്നതായി സിഡിയി ല്‍ കാണുന്നത്‌. പല ചോദ്യങ്ങള്‍ക്കും ഞരങ്ങലുകളും മൂളലുകളും മാത്രമാണ്‌ മറുപടി. ആര്‍ക്കും ഇഷ്ടംപോലെ എങ്ങനെയും വ്യാഖ്യാനിക്കാവുന്ന രീതിയിലാണ്‌ പല പ്രതികരണങ്ങളും. ചോദ്യകര്‍ത്താക്കള്‍ പറഞ്ഞു പറയിക്കുന്ന രീതിയിലാണ്‌ പല ഉത്തരങ്ങളും കേള്‍ക്കാനാവുക. ഉദ്ദേശിക്കുന്ന വാക്ക്‌ ഉത്തരമായി കുറ്റാരോപിതരും പറയണമെന്നു നിര്‍ബന്ധിക്കുന്നതുപോലെ പല വാക്കുകളും ചോദ്യകര്‍ത്താക്കള്‍ ആവര്‍ത്തിക്കുന്നുണ്ട്‌. കുറ്റാരോപിതരെ കേസില്‍ കുടുക്കാനായി സിഡികളില്‍ കൃത്രിമം നടത്തുകയായിരുന്നുവെന്ന ആരോപണത്തിന്‌ ദൃശ്യങ്ങള്‍ ബലം പകരുകയാണെന്നു ചൂണ്ടിക്കാണിക്ക പ്പെടുന്നു. നിങ്ങളുടെ അച്ഛന്‍ ഇപ്പോള്‍ മദ്യപാനം നി ര്‍ത്തിയോ ? എന്ന ചോദ്യത്തിന്‌ ഏതുത്തരം പറഞ്ഞാലും ഉത്തരം പറയുന്നയാള്‍ കുടുങ്ങും എന്നതുപോലെ, കുറ്റാരോപിതരെ കുടുക്കുന്ന ചോദ്യങ്ങളാണ്‌ ചോദിക്കുന്നത്‌. കുറ്റാരോപിതരോട്‌ എന്തെല്ലാം ചോദ്യങ്ങളാണ്‌ ചോദിച്ചതെന്നും അതിന്‌ എന്തെല്ലാം മറുപടികളാണ്‌ അവര്‍ നല്‍കിയതെന്നും കൃത്യമായി അറിഞ്ഞാലേ കേസില്‍ അവര്‍ക്ക്‌ എന്തെങ്കിലും പങ്കുണ്ടോയെന്ന്‌ വ്യക്തമാകൂ. അതിന്‌ നാര്‍കോ പരിശോധനയുടെ ഒറിജിനല്‍ വീഡിയോ കാസറ്റ്‌ തന്നെ ലഭിക്കണം. അതിനിയും ഹാജരാക്കാന്‍ സിബി ഐ തയാറായിട്ടില്ല. നാര്‍കോ പരിശോധനാ സിഡികളുടെ പ കര്‍പ്പ്‌ എറണാകുളം ചീഫ്‌ ജുഡീഷ്യല്‍ മജിസ്ട്രേറ്റ്‌ കോടതി പ്ര തിഭാഗത്തിനു കൈമാറിയതിനെത്തുടര്‍ന്ന്‌ ചില ചാനലുകള്‍ ഇന്നലെ ഇവ സംപ്രേ ഷണം ചെയ്തു. കുറ്റാരോപിതര്‍ക്കെ തിരേ സിബിഐ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിവയ്‌ ക്കുംവിധം ദുര്‍വ്യാഖ്യാനം ചെയ്താണ്‌ ചില ചാനലുകള്‍ അവ സംപ്രേഷണം ചെയ്തത്‌. കേസില്‍ കൂടുതല്‍ രേഖകളും തെളിവുകളും ആവശ്യപ്പെട്ടു പ്രതിഭാഗം സമര്‍പ്പിച്ച ഹര്‍ ജി പരിഗണിച്ചപ്പോഴാണ്‌ കോടതി സിഡി കൈമാറിയത്‌. സാക്ഷിമൊഴികളുടെ പകര്‍പ്പും മുന്‍ അന്വേഷണസംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടും സിഡിക്കൊപ്പം കൈമാറിയിട്ടുണ്ട്‌. ഫാ. തോമസ്‌ കോട്ടൂര്‍, ഫാ. ജോസ്‌ പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ ചേര്‍ന്ന്‌ അഭയയെ കൊലപ്പെടുത്തിയെന്നാണ്‌ സിബിഐ ആ രോപിക്കുന്നത്‌. നാര്‍കോ പരിശോധനാ സിഡികളെ ആധാരമാക്കിയാണ്‌ കുറ്റാ രോപിതരെ സിബിഐ കേസില്‍ ഉ ള്‍പ്പെടുത്തിയത്‌. എ ന്നാല്‍, നാര്‍കോ സിഡി കൃത്രിമം നിറഞ്ഞതാണെന്നും താനതു വിശ്വസിക്കില്ലെന്നും കുറ്റാരോപിതര്‍ക്കു ജാമ്യം അനുവദിച്ച വേളയില്‍ ഹൈക്കോടതിയിലെ ജസ്റ്റീസ്‌ കെ.ഹേമ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ബാംഗളൂരിലെ ഫോറന്‍സിക്‌ സയന്‍സ്‌ ലബോറട്ടറിയില്‍ അന്ന്‌ അസിസ്റ്റന്റ്‌ ഡയറക്ടറായിരുന്ന ഡോ. മാലിനിയുടെ നേതൃത്വത്തിലാണ്‌ കുറ്റാരോപിതരെ നാര്‍കോ പരിശോധനയ്ക്കു വിധേയരാക്കിയത്‌. കൃത്രിമ രേഖകള്‍ ചമച്ചതിന്‌ മാലിനിയെ പിന്നീടു സ ര്‍വീ സില്‍നിന്നു പിരിച്ചുവിട്ടു. അഭയാ കേസില്‍ സിബിഐ ഹാജരാക്കിയ നാര്‍കോ സിഡിയില്‍ നിരവധി കൃത്രിമങ്ങള്‍ നടന്നിട്ടുണ്ടെന്ന്‌ പിന്നീട്‌ കോടതി നിര്‍ദേശപ്രകാരം സിഡി വിദഗ്ധ പരിശോധന നടത്തിയ തിരുവനന്തപുരത്തെ സിഡിറ്റ്‌ കണെ്ടത്തിയിരുന്നു. നാര്‍കോ പരിശോധന ചിത്രീകരിച്ച മൂന്നു സിഡികളില്‍ 72 സ്ഥലങ്ങളില്‍ എഡിറ്റിംഗ്‌ നടന്നതായാണ്‌ സിഡിറ്റ്‌ റിപ്പോര്‍ട്ട്‌ നല്‍കിയത്‌. ഇതേത്തുടര്‍ന്ന്‌ നാര്‍കോ പരിശോധനയുടെ യഥാര്‍ഥ വീഡിയോ കാസറ്റുകള്‍ ഉടന്‍ കണ്ടെത്തണമെന്ന്‌ സിജെഎം കോടതി സിബിഐക്കു നിര്‍ദേശം നല്‍കി. എന്നാല്‍, സിബിഐക്ക്‌ അതു കഴിഞ്ഞിട്ടില്ല. ബാംഗളൂരിലെത്തി ഡോ. മാലിനിയുമായി കൂടിക്കാഴ്ച നടത്തിയ സിബിഐ സംഘം തങ്ങള്‍ ഹാജരാക്കിയത്‌ ഒറിജിനല്‍ സിഡിയാണെന്ന നിലപാടാണ്‌ പിന്നീടു സ്വീകരിച്ചത്‌. സിഡികളുടെ ആധികാരികത സംബന്ധിച്ച്‌ നേരത്തെ സംശയങ്ങള്‍ ഉയര്‍ന്നപ്പോള്‍ പ്രതിഭാഗം സിഡിയില്‍ കൃത്രിമം നടത്തി എ ന്ന വിധത്തിലാണ്‌ ചിലര്‍ വാര്‍ത്ത പ്രചരിപ്പിച്ചിരുന്നത്‌. എന്നാല്‍, ബാംഗളൂരിലെ ഫോറന്‍സിക്‌ ലബോറട്ടറിയില്‍ ഡോ.മാലിനി തന്നെയാണ്‌ സിഡിയില്‍ കൃത്രിമം കാട്ടിയതെന്നും അവരെ ശിക്ഷിക്കണമെന്നും സിബിഐ കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ കേരള ഹൈക്കോടതിയില്‍ ബോധിപ്പിച്ചിരുന്നു. അതേസമയം കോടതി മുമ്പാകെ ലഭ്യമായ തെളിവുകള്‍ പരിശോധിച്ചതില്‍നിന്ന്‌ ഫോറന്‍സിക്‌ ലാബിനെ സംശയിക്കത്തക്ക സാഹചര്യമില്ലെന്നും സിബിഐ തന്നെയാണ്‌ കൃത്രിമം നടത്തിയതെന്നും ഹൈക്കോടതിയിലെ ജസ്റ്റീസ്‌ വി.രാംകുമാര്‍ അടുത്ത ദിവസം ഉത്തരവില്‍ ചൂണ്ടിക്കാട്ടി. സിബിഐയുടെ ഡല്‍ഹി ക്രൈംസ്‌ യൂണിറ്റിനെ അഭയാ കേസ്‌ അന്വേഷണ ത്തില്‍നിന്നു മാറ്റുകയും ചെയ്തു. പിന്നീട്‌ കേസന്വേഷണം ഏറ്റെടുത്ത സിബിഐ അന്വേഷണസംഘവും പഴയ നാര്‍ കോ സിഡിയിലെ വിവരങ്ങള്‍ വച്ചാണ്‌ മൂന്നുപേരെ അറസ്റ്റ്‌ ചെയ്തത്‌. ആ നാര്‍കോ സിഡിയിലെ കൃത്രിമങ്ങള്‍ വ്യക്തമാക്കുന്നതാണ്‌ ഇപ്പോള്‍ ചാനലുകള്‍ വഴി പുറത്തുവന്ന ദൃശ്യങ്ങളും ശബ്ദങ്ങളും.