Wednesday, January 20, 2010

സംവരണ കാര്യത്തില്‍ മതവിവേചനം അനീതി: സിബിസിഐ

സംവരണം നല്‍കുന്നതില്‍ മതവിവേചനം കാട്ടുന്നത്‌ അനീതിയാണെന്ന്‌ ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ) സെക്രട്ടറി ജനറലും ഗാന്ധിനഗര്‍ ആര്‍ച്ച്ബിഷപ്പുമായ ഡോ. സ്റ്റെന്‍സ്ലാവോസ്‌ ഫെര്‍ണാണ്ടസ്‌ വ്യക്തമാക്കി. ക്രൈസ്തവ മതം സ്വീകരിച്ചു എന്ന കാരണത്താല്‍ ദളിത്‌ ക്രൈസ്തവര്‍ക്ക്‌ സംവരണം നിഷേധിക്കുന്നത്‌ മനുഷ്യാവകാശ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യക്തിയുടെയും സമൂഹത്തിന്റെയും സാമൂഹ്യ-സാമ്പത്തിക അവസ്ഥ കണക്കിലെടുത്തുവേണം സംവരണം നല്‍കേണ്ടത്‌. അനധികൃതമായ സംഭാവനകളും മറ്റും തടയണമെന്നു പറഞ്ഞ ആര്‍ച്ച്ബിഷപ്‌, സഭയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ സിബിസിഐയ്ക്ക്‌ അധികാരമില്ലെന്നു ചൂണ്ടിക്കാട്ടി. സ്ഥാപനങ്ങള്‍ നടത്തുന്ന സമൂഹമോ രൂപതകളോ ആണ്‌ ഇക്കാര്യം ശ്രദ്ധിക്കേണ്ടത്‌. സ്വവര്‍ഗ വിവാഹം ഒരു കാരണവശാലും കത്തോലിക്കാ സഭയ്ക്ക്‌ അംഗീകരിക്കാനാവില്ല. വിവാഹ മോചനത്തെയും സഭ പ്രോത്സാഹിപ്പിക്കുന്നില്ല: ആര്‍ച്ച്‌ ബിഷപ്‌ ചൂണ്ടിക്കാട്ടി.