Friday, January 8, 2010

സിബിഐ അന്വേഷണം വിദ്യാഭ്യാസ വകുപ്പിനേറ്റ തിരിച്ചടി: കാത്തലിക്‌ ഫെഡറേഷന്‍

കാലിക്കട്ട്‌ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള മൂന്ന്‌ സ്വാശ്രയ എന്‍ജിനീയറിംഗ്‌ കോളജുകള്‍ വ്യാജരേഖ സമര്‍പ്പിച്ചാണ്‌ എഐസിടിയുടെ അംഗീകാരം വാങ്ങിയതെന്നും അതിനെതിരേ സിബിഐ അന്വേഷണം ആരംഭിച്ചതും വിദ്യാഭ്യാസവകുപ്പിന്റെ കള്ളക്കളിക്കേറ്റ തിരിച്ചടിയാണെന്ന്‌ കാത്തലിക്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ എക്സിക്യൂട്ടീവ്‌ യോഗം വിലയിരുത്തി. ഈ വ്യാജ രേഖയുടെ അടിസ്ഥാനത്തിലാണ്‌ കാലിക്കട്ട്‌ സര്‍വകലാശാലയും വിദ്യാഭ്യാസവകുപ്പും എന്‍ജിനീയറിംഗ്‌ കോളജുകള്‍ ആരംഭിക്കുന്നതിനുള്ള അനുമതി നല്‍കിയത്‌. ക്രൈസ്തവ മാനേജ്മെന്റിന്റെ കീഴിലുള്ള മൂന്ന്‌ കോളജുകളുടെ അഫിലിയേഷന്‍ റദ്ദാക്കിയവര്‍ ഇപ്പോള്‍ മൗനം പാലിക്കുന്നത്‌ ദുരൂഹമാണെന്നും യോഗം ആരോപിച്ചു. ദേശീയ പ്രസിഡന്റ്‌ അഡ്വ. പി.പി ജോസഫ്‌ അധ്യക്ഷത വഹിച്ചു. റവ.ഡോ. മാണി പുതിയിടം, റവ.ഡോ. ടോം കുന്നുംപുറം, ഹെന്റി ജോണ്‍, അഡ്വ. ജോര്‍ജ്‌ വര്‍ഗീസ്‌, കെ.സി ആന്റണി, ബിനോയ്‌ ആച്ചോത്ത്‌, പ്രഫ. ലീന ജോസ്‌ ടി എന്നിവര്‍ പ്രസംഗിച്ചു.