Saturday, February 27, 2010

ക്രൈസ്തവര്‍ക്കു നല്‍കാനാവുന്നത്‌ വിശ്വാസത്തിന്റെ മികച്ച സാക്ഷ്യം: മാര്‍ ക്ലീമിസ്‌ കാതോലിക്കാബാവാ

ഇന്ത്യയില്‍ ക്രൈസ്തവരുടെ എണ്ണം ജനസംഖ്യയുടെ മൂന്നുശതമാനത്തില്‍ താഴെ മാത്രമാണെങ്കിലും വിശ്വാസത്തില്‍ മികച്ച സാക്ഷ്യം നല്‍കാന്‍ അവര്‍ക്കു കഴിയുന്നുണ്ടെന്ന്‌ മലങ്കര കത്തോലിക്കാസഭാ മേജര്‍ ആര്‍ച്ച്ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ലീമിസ്‌ കാതോലിക്കാ ബാവ. ഗോഹട്ടയില്‍ നടക്കുന്ന സിബിസിഐ കോണ്‍ഫറന്‍സില്‍ ഇന്നലെ മലങ്കര റീത്തില്‍ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ നേര്‍സാക്ഷ്യമായി ക്രൈസ്തവര്‍ മാറണമെന്നും അദ്ദേഹം പറഞ്ഞു. യുവത്വത്തെ ബാധിക്കുന്ന വിവിധ വിഷയങ്ങളെപ്പറ്റി ബിഷപ്പുമാരുടെ സമ്മേളനം ഇന്നലെ ചര്‍ച്ച നടത്തി. വികസനം, ആത്മീയത, ഇടവക, ദാരിദ്ര്യവും മതമൗലികവാദവും, മാധ്യമങ്ങള്‍, ലൈംഗികത, മദ്യം മയക്കുമരുന്ന്‌ എന്നീ വിഷയങ്ങളെപ്പറ്റിയാണ്‌ ചര്‍ച്ച നടന്നത്‌. സമ്മേളനത്തില്‍ പങ്കെടുത്ത 13 പ്രവിശ്യകളില്‍ നിന്നുള്ള പ്രതിനിധികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഏറ്റുവാങ്ങി. തുടര്‍ന്ന്‌ ബിഷപ്പുമാരും യുവജന പ്രതിനിധികളുമായി സംവാദം നടത്തി. ഇതില്‍ നിന്നു ലഭിച്ച ആശയങ്ങള്‍ ബിഷപ്പുമാര്‍ക്ക്‌ കൈമാറി.