Monday, February 15, 2010

സാഹോദര്യസന്ദേശം ഏവര്‍ക്കും പകരും: മാര്‍ പുത്തൂര്‍

ജാതി മതഭേദമെന്യേ സാഹോദര്യത്തിന്റെ സന്ദേശം എല്ലാവര്‍ക്കും പകരാനാണ്‌ താന്‍ ആഗ്രഹിക്കുന്നതെന്ന്‌ മാര്‍ ബോസ്കോ പുത്തൂര്‍. സീറോ മലബാര്‍ സഭയിലും ഇതര കത്തോലിക്കാ സഭയുമായും നിലനില്‍ക്കുന്ന കുടുംബ കൂട്ടായ്മ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും സീറോ മലബാര്‍ സഭാ കൂരിയാ മെത്രാനായി ചുമതല യേറ്റ ശേഷം നടത്തിയ മറുപടി പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവര്‍ക്ക്‌ നീതിനിഷ്ഠമായ സഹായങ്ങള്‍ എത്തിക്കുന്നതില്‍ പങ്കുചേരാനാണ്‌ ആഗ്രഹിക്കുന്നത്‌. സഭയില്‍ ആരും അന്യരല്ല. മെത്രാന്‍മാരും അല്‍മായരുംവരെ ഉള്‍പ്പെടുന്നതാണ്‌ സഭ. വിവിധ ക്രൈസ്തവസഭകള്‍ ക്രിസ്തുവിന്റെ ഏകശരീരമെന്ന നിലയില്‍ മുന്നോട്ടു പോകുന്നതാണ്‌ തന്റെ സ്വപ്നം. മൂന്നു റീത്തുകളും തമ്മിലുള്ള ബന്ധം കൂടുതല്‍ അര്‍ഥവത്തും ശക്തിപ്പെടുത്തുന്നതുമാകണമെന്നും മാര്‍ ബോസ്കോ പുത്തൂര്‍ പറഞ്ഞു. വര്‍ഗീയതയും മതമൗലീകവാദവും മതനിരപേക്ഷതയും വളരുന്ന ഇക്കാലത്ത്‌ എല്ലാവരും ദൈവത്തിന്റെ മക്കള്‍ എന്നതാവണം ഏവരുടേയും ചിന്ത .അദ്ദേഹം പറഞ്ഞു.