Thursday, March 11, 2010

കുട്ടികളില്‍ നിരീശ്വരവാദം കുത്തിവയ്ക്കാനുള്ള നീക്കം അപലപനീയം: എകെസിസി

ധ്യാനകേന്ദ്രങ്ങളെ കരിതേച്ചു കാണിക്കുവാന്‍ സര്‍ക്കാര്‍ വിദ്യാഭ്യാസ വകുപ്പിനെ ദുരുപയോഗം ചെയ്യുകയാണെന്ന്‌ എകെസിസി. എട്ടാംക്ലാസിലെ വാര്‍ഷിക പരീക്ഷയുടെ ചോദ്യപേപ്പറിന്റെ ഉത്തരത്തിലൂടെ ആതമീയ ചിന്തകള്‍ പകര്‍ന്നു നല്‍കുന്ന ധ്യാനകേന്ദ്രങ്ങളെ അന്ധവിശ്വാസം പഠിപ്പിക്കാനുള്ള സങ്കേതങ്ങളായി ചിത്രീകരിക്കാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം അപലപനീയമാണെന്നും കുട്ടികളില്‍ നിരീശ്വരവാദം കുത്തിവയ്ക്കാനുള്ള ഇടതുസര്‍ക്കാരിന്റെ ഹിഡന്‍ അജണ്ട വീണ്ടും മറനീക്കി പുറത്തുവന്നിരിക്കയാണെന്ന്‌ അഖിലകേരള കത്തോലിക്കാ കോണ്‍ഗ്രസ്‌ ചൂണ്ടിക്കാട്ടി.സംസ്ഥാന പ്രസിഡന്റ്‌ എം.ഡി ജോസഫ്‌ മണ്ണിപറമ്പില്‍ അധ്യക്ഷതവഹിച്ചു. വൈസ്‌ പ്രസിഡന്റ്‌ പ്രഫ. കെ.കെ ജോണ്‍, ടോമി തുരുത്തിക്കര, ബിജു പറയനിലം, ബേബി പെരുമാലില്‍, ടോമിച്ചന്‍ അയ്യല്‍കുളങ്ങര, സൈബി അക്കര, ബേബിച്ചന്‍ ഏര്‍യ്യില്‍, മാത്യു മടുക്കക്കുഴി എന്നിവര്‍ പ്രസംഗിച്ചു.