Wednesday, June 30, 2010

മദ്യം വിറ്റ്‌ സര്‍ക്കാര്‍ ദുരന്തം വിതയ്ക്കുന്നു: ബിഷപ്‌ മാര്‍ തോമസ്‌ ചക്യത്ത്‌

മദ്യം വിറ്റ്‌ സംസ്ഥാന സര്‍ക്കാര്‍ കേരളത്തില്‍ ദുരന്തം വിതയ്ക്കുകയാണെന്ന്‌ എറണാകുളം-അങ്കമാലി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ്‌ ചക്യത്ത്‌.കെസിബിസി മദ്യവിരുദ്ധ സമിതി എറണാകുളം-അങ്കമാലി അതിരൂപത കലൂറ്‍ റിന്യൂവല്‍ സെണ്റ്ററില്‍ സംഘടിപ്പിച്ച അന്താരാഷ്ട്രാ ലഹരിവിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എങ്ങനെ കൂടുതല്‍ പേരെ മദ്യാസക്തരാക്കി വരുമാനം വര്‍ധിപ്പിക്കാമെന്ന മുതലാളിത്ത ചിന്താഗതിയാണ്‌ സംസ്ഥാന സര്‍ക്കാരിനുള്ളത്‌.സര്‍ക്കാരിണ്റ്റെ മദ്യനയം കേരളത്തെ മദ്യാലയമാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.വരുന്ന തെരഞ്ഞെടുപ്പില്‍ മദ്യവിരുദ്ധ മനോഭാവമുള്ളവര്‍ക്ക്‌ മാത്രമേ വോട്ടു ചെയ്യുകയുള്ളുവെന്ന്‌ ജനങ്ങള്‍ തീരുമാനിക്കണം.മദ്യം വേണെ്ടന്ന്‌ പറയാന്‍ കഴിയുന്ന നേതൃത്വം വളര്‍ന്നുവരണമെന്നും അദ്ദേഹം പറഞ്ഞു.പ്രസിഡണ്റ്റ്‌ അഡ്വ.ചാര്‍ളിപോള്‍ അധ്യക്ഷനായിരുന്നു.ഡയറക്ടര്‍ ഫാ. ജോര്‍ജ്‌ നേരേവീട്ടില്‍, ജനറല്‍ സെക്രട്ടറി സി. ജോണ്‍കുട്ടി, വി.പി ജോസ്‌, സിസ്റ്റര്‍ മരിയൂസ, ചാണ്ടി ജോസ്‌, അഡ്വ. ജേക്കബ്‌ മുണ്ടയ്ക്കല്‍, ശാന്തമ്മ വര്‍ഗീസ്‌, കെ.എ റപ്പായി, മേരി വര്‍ഗീസ്‌, സിസ്റ്റര്‍ പ്ളാസിഡ്‌, സിസ്റ്റര്‍ ലിസി ആക്കനത്ത്‌ എന്നിവര്‍ പ്രസംഗിച്ചു. വിവിധ വിഷയങ്ങളില്‍ ഫാ. പോള്‍ കാരാച്ചിറ, ഡോ. ജോര്‍ജ്‌ മോത്തി ജസ്റ്റിന്‍ എന്നിവര്‍ ക്ളാസുകള്‍ നയിച്ചു.