Wednesday, June 30, 2010

ഡോ. ഫ്രാന്‍സിസ്‌ കല്ലറയ്ക്കലും ഡോ. കാളിയാനിലും പാലിയം സ്വീകരിച്ചു

ബനഡിക്ട്‌ പതിനാറാമന്‍ മാര്‍പാപ്പയില്‍നിന്ന്‌ മെത്രാപ്പോലീത്തമാരുടെ സ്ഥാനിക വസ്ത്രമായ പാലിയം വരാപ്പുഴ അതിരൂപത ആര്‍ച്ച്ബിഷപ്‌ ഡോ.ഫ്രാന്‍സീസ്‌ കല്ലറക്കല്‍ സ്വീകരിച്ചു. ഡോ. ഫ്രാന്‍സിസ്‌ കല്ലറക്കലിനെ കൂടാതെ സിംബ്്ബാവെയിലെ ബുലവായോ ആര്‍ച്ച്ബിഷപ്‌ മലയാളിയായ ഡോ.അലക്സ്‌ തോമസ്‌ കാളിയാനിലും പാലിയം സ്വീകരിച്ചു. ഇവരെകൂടാതെ, ലോകത്തിണ്റ്റെ വിവിധഭാഗങ്ങളില്‍നിന്നുള്ള ൩൬ മെത്രാപ്പോലീത്തമാരും പാലിയം സ്വീകരിച്ചു. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ്‌ ഒന്നിന്‌ തുടങ്ങിയ തിരുക്കര്‍മ്മങ്ങള്‍ മൂന്നു മണിക്കൂറോളം നീണ്ടു. ഇരുപത്താറാമനായാണ്‌ ആര്‍ച്ച്ബിഷപ്‌ ഫ്രാന്‍സിസ്‌ കല്ലറക്കല്‍ പാലിയം സ്വീകരിച്ചത്‌. 1981മുതല്‍ 1990വരെ ഭാരതത്തിലെ വത്തിക്കാന്‍ സ്ഥാനപതിയായി സേവനം അനുഷ്ഠിച്ചിട്ടുള്ള കര്‍ദിനാള്‍ അഗസ്ത്തീനോ കാച്ചെവില്ലെയ്നാണ്‌ പ്രോട്ടോ ഡീക്കനായി പാലിയം സ്വീകരിക്കാന്‍ മെത്രാപ്പോലീത്തമാരെ പേരു വിളിച്ചത്‌. വിശുദ്ധ പത്രോസിണ്റ്റെ കല്ലറയ്ക്കു മുകളില്‍ വെള്ളിപ്പാത്രത്തില്‍ അടച്ചു സൂക്ഷിച്ചിരുന്ന പാലിയങ്ങള്‍ റോമില്‍ സെമിനാരി പരിശീലനം നടത്തുന്ന, വരാപ്പുഴ അതിരൂപതാംഗം കൂടിയായ ഡീക്കന്‍ ജോസി കോച്ചപ്പിള്ളിയാണ്‌ സംവഹിച്ചു വിശുദ്ധ പത്രോസിണ്റ്റെ ബസിലിക്കയിലെ പ്രധാന അള്‍ത്താരയില്‍ മുഖ്യകാര്‍മികത്വം വഹിച്ച മാര്‍പാപ്പയുടെ മുന്നില്‍ സമര്‍പ്പിച്ചത്‌.