Monday, June 21, 2010

ഇടതു വിദ്യാര്‍ഥിസംഘടനകളുടെ ചെയ്തികള്‍ നാടിനാപത്ത്‌: സി.എല്‍. സി

അക്രമരാഷ്ട്രീയത്തിണ്റ്റെ കലാപഭൂമികളാക്കി കലാലയങ്ങളെ മാറ്റുന്ന ഇടതു വിദ്യാര്‍ഥിസംഘടനകളുടെ ചെയ്തികള്‍ നാടിനു തന്നെ ആപത്താണെന്നു സിഎല്‍സി സംസ്ഥാന നിര്‍വാഹകസമിതിയോഗം. കോട്ടയം സിഎംഎസ്‌ കോളജില്‍ എസ്‌എഫ്‌ഐ നടത്തിയ അക്രമങ്ങള്‍ കേരളത്തിലെ ജനങ്ങളോടും വിദ്യാര്‍ഥികളോടുമുള്ള വെല്ലുവിളിയാണെന്ന്‌ യോഗം ചൂണ്ടിക്കാട്ടി. കോടതി പോലും എസ്‌എഫ്‌ഐ അക്രമത്തിനെതിരേ നിലപാടെടുത്തിട്ടും അനങ്ങാത്ത ആഭ്യന്തരമന്ത്രിക്ക്‌ ആ സ്ഥാനത്തിരിക്കാന്‍ യോഗ്യതയില്ല. അക്രമത്തെ ന്യായീകരിക്കുന്ന പ്രസ്താവനകളുമായി എസ്‌എഫ്‌ഐ നേതൃത്വം രംഗത്തിറങ്ങുന്നത്‌ ആശങ്കാജനകമാണ്‌. സഭയെ അവഹേളിക്കാനുള്ള എസ്‌എഫ്‌ഐ ശ്രമങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്നും യോഗം പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളെ അക്രമവേദികളാക്കാനുള്ള ആസൂത്രിത നീക്കങ്ങള്‍ക്കെതിരെ പ്രചാരണം സംഘടിപ്പിക്കുമെന്നും സി.എല്‍.സി യോഗം അറിയിച്ചു. സംസ്ഥാന പ്രസിഡണ്റ്റ്‌ ഡെന്നീസ്‌ കെ. ആണ്റ്റണി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രമോട്ടര്‍ ഫാ. റോയി നെടുന്താനം, സിസ്റ്റര്‍ ജ്യോതിസ്‌ എസ്ഡി, ജനറല്‍ സെക്രട്ടറി ടോമി സ്റ്റാന്‍ലി, ട്രഷറര്‍ സി.കെ. ഡാനി, വൈസ്‌ പ്രസിഡണ്റ്റ്‌ ഷോബി കെ. പോള്‍, റീത്ത ദാസ്‌, വിനേഷ്‌ ജെ. കൊളങ്ങാടന്‍, ലിയാ ബേസില്‍ എന്നിവര്‍ പ്രസംഗിച്ചു.